x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് കോണ്‍ഗ്രസ് വെട്ടില്‍; വി.എം. വിനുവിന് മത്സരിക്കാനാകുമോ?


Published: November 19, 2025 10:52 AM IST | Updated: November 19, 2025 10:52 AM IST

കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ സിനിമാ സംവിധായകന്‍ വി.എം. വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നു മനഃപൂര്‍വം നീക്കിയെന്ന ആരോപണത്തിനിടെ 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയിലും വിനുവിന്‍റെ പേരില്ലെന്ന വിവരം കോണ്‍ഗ്രസിനെ വെട്ടിലാക്കി.

സ്ഥാനാര്‍ഥിയായി വി.എം. വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണു കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനുവിന്‍റെയും കോണ്‍ഗ്രസിന്‍റെയും അവകാശവാദം.

എന്നാല്‍, 2020ല്‍ വി.എം. വിനു വോട്ട് ചെയ്തില്ലെന്ന് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും (എആര്‍ഒ) വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും എആര്‍ഒ പറഞ്ഞു. ഇതോടെ വി.എം. വിനുവിന്‍റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാണ്. ഈ വിഷയത്തില്‍ വി.എം. വിനു കോഴിക്കോട് കളക്ടര്‍ക്കു പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

2020ല്‍ കോര്‍പറേഷനിലെ എട്ടാം ഡിവിഷനില്‍ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനു പറയുന്നത്. ഇതു സത്യമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ആവര്‍ത്തിക്കുന്നു. 20 കൊല്ലമായി കോഴിക്കോട്ട് താമസിക്കുന്ന താന്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എറണാകുളത്തേക്കു പോകുന്നതിനു തൊട്ടുമുമ്പാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വിനു പറഞ്ഞു.

നാളെ താന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നിട്ടേയില്ലെന്നു പറയുന്ന അവസ്ഥയുണ്ടാകുമെന്നും പേരു നീക്കിയത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനു വോട്ട് ചെയ്തുവെന്ന് സ്ഥലത്തെ കൗണ്‍സിലറായ രാജേഷും സ്ഥിരീകരിക്കുന്നു. തിരക്ക് കുറവായതിനാല്‍ വിനു രാവിലെയാണു വോട്ട് ചെയ്തതെന്ന് രാജേഷ് പറഞ്ഞു.

അതിനിടെ, മെഡിക്കല്‍ കോളജ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു തമ്മനക്കണ്ടിയുടെ പേരും വോട്ടര്‍പട്ടികയിലില്ലെന്നു വ്യക്തമായി. ഡിവിഷനില്‍ ബിന്ദു പദയാത്രയടക്കമുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചശേഷമാണു വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം ബന്ധപ്പെട്ടവര്‍ പരിശോധിച്ചത്.

വി.എം. വിനുവിന്‍റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നു വ്യക്തമായതോടെ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. പട്ടികയില്‍ പേരില്ലാത്ത മറ്റു സ്ഥാനാര്‍ഥികളും പങ്കെടുത്തു. വി.എം. വിനുവിന്‍റെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്നാണ് കളക്ടര്‍ അറിയിച്ചതെന്നു ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍‌പട്ടികയിലും വി.എം. വിനുവിനു വോട്ടുണ്ടായിരുന്നില്ലെന്ന വാദം കെ. പ്രവീണ്‍കുമാര്‍ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റില്‍ പോലും 2020ലെ പട്ടിക കാണാനില്ലാത്തതില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

Tags : vm vinu udf candidate kozhikode

Recent News

Up