ആസാം: ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ച് ആസാം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ബില്ല്.
മുഖ്യമന്ത്രി ബില്ല് അവതരിപ്പിക്കുന്നതിന് മുൻപായി കോൺഗ്രസ്, സിപിഎം, റൈജോർ ദൾ പാർട്ടി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആറാം ഷെഡ്യൂൾ പ്രദേശങ്ങൾ ഒഴികെ ബില്ല് സംസ്ഥാനവ്യാപകമായി ബാധകമാകും.
കൂടാതെ ആർട്ടിക്കിൾ 342 പ്രകാരം പട്ടികവർഗ അംഗങ്ങൾക്ക് ബില്ല് ബാധകമല്ല. സംസ്ഥാനത്ത് ബഹുഭാര്യത്വം ഇല്ലാതാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. നിലവിലുള്ള വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്യുന്നവർക്ക്10 വർഷം തടവും പിഴയും ലഭിക്കും.
നിയമം ലംഘിക്കുന്നവർക്ക് സർക്കാർ നിയമനങ്ങൾക്കോ, സർക്കാർ ധനസഹായം ലഭിക്കുന്ന നിയമനങ്ങൾക്കോ അർഹതയുണ്ടാവില്ലെന്നും ബില്ല് അനുശാസിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കാനാവില്ല.
Tags : Assam anti-polygamy bill himanta biswa sarma bjp