പാറ്റ്ന: ബിഹാറിൽ കോൺഗ്രസ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ആറിടത്താണ് വിജയിക്കാനായത്.
പിസിസി അധ്യക്ഷൻ രാജേഷ്കുമാർ, നിയമസഭാ കക്ഷി നേതാവ് അജീത് ശർമ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു.
സീമാഞ്ചൽ മേഖലയിലെ നാലു മണ്ഡലങ്ങളിൽ കോൺഗ്രസിനു കരകയറാനായി. 61 സീറ്റ് ചോദിച്ചുവാങ്ങിയ കോൺഗ്രസിന് പത്തിലൊന്നു സ്ഥാനാർഥികളെപ്പോലും വിജയിപ്പിക്കാനായില്ല. ആർജെഡിയുടെയും സിപിഐയുടെയും സീറ്റുകളിലും കോൺഗ്രസ് മത്സരിച്ചിരുന്നു. 2010നുശേഷം ബിഹാറിൽ കോൺഗ്രസ് നേരിട്ട വന്പൻ തോൽവിയാണിത്. അന്ന് ഒറ്റയ്ക്ക് മത്സരിച്ച് നാലു സീറ്റ് നേടി.
2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 മണ്ഡലങ്ങളിലാണ് വിജയിച്ചത്. കോൺഗ്രസിന്റെ മോശം പ്രകടനമാണ് മഹാഗഡ്ബന്ധനെ അധികാരത്തിൽനിന്ന് അകറ്റിയത്.
Tags : Bihar Election Congress NDA BJP RJD