ന്യൂഡൽഹി: വിജയ് ചിത്രം ‘ജനനായകൻ’ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം തമിഴ് സംസ്കാരത്തിനു മേലുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴരുടെ ശബ്ദത്തെ അടിച്ചമർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കലും സാധിക്കില്ലെന്നും തമിഴ്നാട് സന്ദർശിക്കവേ അദ്ദേഹം പറഞ്ഞു.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണു സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് രാഹുലിന്റെ ആരോപണം. പൊങ്കൽ റിലീസായി ഈ മാസം ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ ബോർഡിന്റെ അനുമതി വൈകിയതിനാൽ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് സിനിമയ്ക്ക് അനുകൂലമായിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി 21ന് പരിഗണിക്കും. സുപ്രീം കോടതിയെ നിർമാതാക്കൾ സമീപിച്ചെങ്കിലും പൊങ്കലിന് റിലീസ് ചെയ്യാൻ സാധിച്ചില്ല.
Tags : film censor controversy Rahul Gandhi Modi Tamil voice Jananayagan