x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പട്ക' വിവാദം: ബിജെപി ആരോപണങ്ങള്‍ തള്ളി ഖര്‍ഗെ; രാഷ്ട്രപതി ഭവനിലെ ചടങ്ങിനെ ചൊല്ലി വാക്‌പോര്


Published: January 28, 2026 04:38 AM IST | Updated: January 28, 2026 04:38 AM IST

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനത്തില്‍ നടന്ന 'അറ്റ് ഹോം' വിരുന്നിനിടെയുണ്ടായ വസ്ത്രധാരണ വിവാദത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ 'പട്ക' ധരിക്കാന്‍ വിസമ്മതിച്ചുവെന്ന ബിജെപി ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.

വടക്കുകിഴക്കന്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രമേയമായി നടന്ന വിരുന്നില്‍ അതിഥികള്‍ക്കെല്ലാം വടക്കുകിഴക്കന്‍ മേഖലയുടെ പാരമ്പര്യ ഷാളായ പട്ക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും ഇത് ധരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രം അത് ധരിക്കാന്‍ തയ്യാറായില്ലെന്നും, രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ടുതവണ അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹം അത് നിരസിച്ചെന്നുമാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചത്.

എന്നാല്‍ ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചിത്രം കാട്ടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇതേ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പട്ക ധരിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയെ മാത്രം ലക്ഷ്യം വെക്കുന്ന ബിജെപി രാജ്‌നാഥ് സിങ്ങിനോട് മാപ്പ് ചോദിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗൗരവമായ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ബിജെപി നിസാര കാര്യങ്ങളെ വിവാദമാക്കുകയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ അവര്‍ എല്ലാ അവസരങ്ങളും ഉപയോഗിക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Tags : Kharge Rahul Gandhi Congress Patka row

Recent News

Up