ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തുന്ന കേരള യാത്ര ഫെബ്രുവരി ആറിന് ആരംഭിക്കും.
"പുതുയുഗ യാത്ര’ എന്നു പേരിട്ട യാത്രയിൽ എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും സ്വർണക്കൊള്ള അടക്കമുള്ള അഴിമതികളും തുറന്നുകാട്ടുന്നതിനു പുറമെ ഭാവികേരളത്തിന് യുഡിഎഫിന്റെ കർമപദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് സതീശൻ ദീപികയോട് പറഞ്ഞു.
രാഷ്ട്രീയം മാത്രം പറയുന്ന പതിവ് കേരള യാത്രകളിൽനിന്നു വ്യത്യസ്തമായ വിപുലമായ യാത്രയാണു നടത്തുക. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ, പോരായ്മകൾ, വെല്ലുവിളികൾ, ആശങ്കകൾ എന്നിവയ്ക്കു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ബദൽ അവതരിപ്പിക്കും. സതീശൻ വ്യക്തമാക്കി.
സാന്പത്തികവും സാമൂഹ്യവും വികസനപരവുമായ കേരളത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഇതിനുള്ള പരിഹാരങ്ങളും കോണ്‍ഗ്രസ് നിർദേശിക്കും. കേരളത്തിന്റെ ഭാവിക്കായി പുതിയ സമീപനം സ്വീകരിക്കും. ജാതി സംഘടനാ നേതാക്കളുമായി ഏറ്റുമുട്ടിലിനില്ലെന്നും എന്നാൽ വർഗീയതയുമായ സമരസപ്പെടുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
കോണ്‍ഗ്രസും യുഡിഎഫും വർധിച്ച ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായാണു തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തർക്കങ്ങളില്ലാതെ വിജയം സുനിശ്ചിതമാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപികയോട് പറഞ്ഞു.
Tags : V.D. Satheesan New Age Journey UDF Congress Kerala trip