Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanlal

എന്‍റെ സിനിമ ഡയലോഗ് ഓർമയുണ്ടോ?; മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം, ടീസർ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജ‍യനും സിനിമ താരം മോഹൻലാലുമായുള്ള ഇരുവർ എന്ന അഭിമുഖം പരിപാടിയുടെ ടീസർ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ കാര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടീസർ എന്നാണ് സൂചന.

"എന്‍റെ സിനിമാ ഡയലോഗ് ഓർമയുണ്ടോ?', "മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്?', "ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ട‍്?' തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾ മോഹൻലാൽ ഇന്‍റർവ്യൂവിൽ ചോദിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് അഭിമുഖത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ.

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്.

Movies

താരരാജക്കാൻമാരുടെ ഒത്തുചേരൽ; പേട്രിയാറ്റ് അണിയറക്കാഴ്ചകൾ

മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം പേട്രിയാറ്റിന്‍റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ.

ചിത്രത്തിന്‍റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു.

ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2026 ഏപ്രിൽ 23 നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

 

Movies

വാക്കുകൾക്കും അപ്പുറമുള്ള സന്തോഷം; അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് താരരാജാക്കൻമാരുടെ ആശംസ

അണ്ടർ 19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യയുടെ കൗമാരനിരയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. രാജ്യത്തിന് ഇത് അഭിമാനനിമിഷമാണെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ വാക്കുകൾക്കതീതമായി അഭിമാനമാണ് ഈ യുവതാരങ്ങളെന്ന് മോഹൻലാൽ കുറിച്ചു.

ഐസിസി അണ്ടർ 19 വേൾഡ്കപ്പ് നേടിയ നമ്മുടെ ചാമ്പ്യന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിന് ശരിക്കും അഭിമാനകരമായ നിമിഷം മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.

വാക്കുകൾക്കതീതമായി അഭിമാനം! ഐസിസി കിരീടം നേടിയ നമ്മുടെ മിടുക്കരായ യുവതാരങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്.

100 റൺസിന്‍റെ വമ്പൻ വിജയം നേടിയ ഇന്ത്യ അണ്ടർ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമാണ് ഹരാരെയിൽ ഉയർത്തിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ റിക്കാർഡ് സെഞ്ചുറിയുടെ (175) കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്‌കോറിനെതിരെ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311-ന് ഓൾ ഔട്ടായി. 

Movies

21 വര്‍ഷത്തിനുശേഷം ഉദയനാണ് താരം റി-റിലീസിനൊരുങ്ങുന്നു; ട്രെയിലർ

റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരം 21 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു.

ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. സിനിമയുടെ ട്രെയിലർ കാണുമ്പോൾ ശ്രീനിവാസനെ ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ വേഷത്തിന് മികച്ച കൈയടിയായിരുന്നു അന്ന് ലഭിച്ചിരുന്നത്.

ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. റിലീസ് വേളയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

 

Movies

മലയാളത്തിന്‍റെ മഹാസംഭവം; പാട്രിയാറ്റ് ഏപ്രിൽ 23-ന് തിയറ്ററുകളിലേയ്ക്ക്

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പാട്രിയറ്റിന്‍റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി എത്തും.

വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പുറത്തു വിട്ടത്. മലയാളത്തിൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങൾ ചേർന്ന് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.

കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എന്ന ടാഗ് ലൈനോടെ ആയിരുന്നു ഈ പോസ്റ്ററുകൾ റിലീസ് ചെയ്തത്.

ചിത്രം നിർമ്മിക്കുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്‍റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.

മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.

ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.

സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്‍റെ ഓവർസീസ് പാർട്ണർ.

സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്‍റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Movies

ഇച്ചാക്കാ, പത്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷം; മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Movies

മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി; മീര ജാസ്മിൻ നായിക  

തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.

തുടരും സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്.

പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.

Movies

വിസ്മയക്ക് പിന്നിൽ ക്രൂരമുഖത്തോടെ ആശിഷ് ആന്‍റണി, മുന്നിൽ മോഹൻലാൽ; തുടക്കം പോസ്റ്റർ

വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം സിനിമയുടെ പുതിയ പോസ്റ്റർ എത്തി. വിസ്മയയ്‌ക്ക് പിന്നിലായി ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷിനെ കാണാം. മുന്നിൽ മോഹൻലാലിനെയും. എന്നാൽ മോഹൻലാലിന്‍റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

വിസ്മയയ്ക്കു പുറകിൽ ക്രൂരമായ മുഖത്തോടെ നിൽക്കുന്ന ആശിഷിനെയാണ് കാണാൻ സാധിക്കുക. ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തുന്നത്.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.

Kerala

കലാമേളയ്ക്ക് കൊടിയിറങ്ങി; കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മത്സരമല്ല, ഒരു ഉത്സവമാണെന്ന് മോഹൻലാൽ. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.

കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി കണ്ണൂർ.

വിജയികൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ സമ്മാനിച്ചു. 1028 പോയിന്‍റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്‍റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനവും, 1017 പോയിന്‍റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

1013 പോയിന്‍റുകൾ നേടിയ പാലാക്കാടാണ് നാലാം സ്ഥാനത്ത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്‍ററി സ്‌കൂൾ ഒന്നാമതെത്തി. വൈകിട്ട് ആരംഭിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. സിയ ഫാത്തിമയ്ക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് അഭിനന്ദനം.

കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട രോഗബാധിതയായ സിയ ഫാത്തിമയ്ക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച്എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.

 

Kerala

സംസ്ഥാന സ്കൂൾ കലോത്സവം; സമാപന സമ്മേളനം ആരംഭിച്ചു

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ കണ്ണൂർ ആണ് ചാമ്പ്യൻമാർ. 1023 പോയിന്‍റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്. തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്. 1018 പോയിന്‍റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്.

 

Kerala

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണകപ്പ് നൽകാൻ ലാലേട്ടൻ എത്തും

തൃശൂർ: 64–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴവെ വാശിയേറിയ പോരാട്ടം തുടരുന്നു. ആർക്കാകും സ്വർണക്കപ്പ് എന്ന് ഇതുവരെ പറയാൻ സാധിക്കാത്ത തരത്തിലാണ് വേദികളിൽ മത്സരങ്ങൾ ഈ ദിവസങ്ങളിൽ പുരോഗമിച്ചത്.

ശനിയാഴ്ച വൈകുന്നേരം വരെയുള്ള പോയിന്‍റ് നിലപ്രകാരം 990 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്‍റുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകൾക്കും വെല്ലുവിളിയായി 982 പോയിന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്.

981 പോയിന്‍റുമായി കോഴിക്കോട് 950 പോയിന്‍റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം 948, എറണാകുളം 955, തിരുവനന്തപുരം 942, കാസർകോട് 912, കോട്ടയം 909, വയനാട് 904, ആലപ്പുഴ 890, പത്തനംതിട്ട 855, ഇടുക്കി 818 എന്നിങ്ങനെയാണ് പോയിന്‍റ് നില.

സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനാകുന്നത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു.

ഇന്ന് രാവിലെ നടക്കുന്ന മത്സരങ്ങൾ അതിനിർണായകമാണ്. ഉച്ചയോടെ സ്വർണക്കപ്പ് ആർക്കാകും എന്ന് ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കുമെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാൽ സസ്പെൻസ് തുടരാനുള്ള സാധ്യത കൂടുതലാണ്.

ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക.

പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

വാശിയേറിയ കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൂരങ്ങളുടെ നാടായ തൃശൂരിൽ എത്തി പോരാട്ടത്തിനിറങ്ങിയത്. ഇത്തവണ പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു കലോത്സവ മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.

Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.

നിലവിൽ കണ്ണൂരും തൃശൂരുമാണ് സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. 985 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 978 പോയിന്‍റുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട് 977 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.

നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം.

 

Movies

തുടക്കത്തിലെ ആ പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്നത് മോഹൻലാലോ? ബ്രില്യൻസുമായി ആരാധകർ

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ബ്രില്യൻസ് കണ്ടെത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

പോസ്റ്ററിൽ വിസ്മയയുംആശിഷ് ആന്‍റണിയുമല്ലാതെ മോഹൻലാൽ കൂടിയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. വിസ്മയക്ക് മുകളിലായി ഒരു ‘ഓറ’പോലെയാണ് മോഹന്‍ലാലിനെ കാണാൻ കഴിയുകയെന്നും അത് മോഹൻലാൽ തന്നെയെന്നും ആരാധകർ പറയുന്നു.

ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കാര്യം അണിയറപ്രവർത്തകർ തന്നെ സ്ഥിരീകരിച്ചിരുന്നു.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.

Movies

ദിലീപിന്‍റെ ഭഭബ ഒടിടിയിലേയ്ക്ക്

ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഭഭബ ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും. ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തിയിരുന്നു.

നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിറപ്പിച്ച വട്ടന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കൈയടി നേടുന്നു.

സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സ്പൂഫ് മാസ് എന്‍റർടെയ്നർ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിംഗ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം സ്ട്രീമിംഗ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.

Movies

ജോഷി-മോഹൻലാൽ ചിത്രം റൺ ബേബി റൺ വീണ്ടുമെത്തുന്നു

മോഹൻലാൽ, അമലാ പോൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ റി-റിലീസിനൊരുങ്ങുന്നു. പതിമൂന്നുവർഷങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിലാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത്.

ഗ്യാലക്സി ഫിലിംസിന്‍റെ ബാനറിൽ മിലൻ ജലീൽ നിർമിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എന്‍റർപ്രൈസസ് ആണ്.

ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ആർ.ഡി. രാജശേഖരനാണ്. സംഗീതം - ജെയ്ക്ക് ബിജോയ്സ്. ജനുവരി പതിനാറിന് ഈ ചിത്രം പ്രദർശനത്തി നെത്തുന്നു. പിആർഒ-വാഴൂർ ജോസ്.

Movies

മോഹൻലാലിന്‍റെ ഡയലോഗുമായി കൈയടി നേടി ശിവകാർത്തികേയൻ

തുടരും സിനിമയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൈയടി നേടി നടൻ ശിവകാർത്തികയേൻ. ‘പരാശക്തി’ സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയപ്പോഴായിരുന്നു താരം ഈ ഡയലോഗുമായി കത്തിക്കയറിയത്.

‘നിന്‍റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന് എന്ന സംഭാഷമാണ് നടൻ പറഞ്ഞത്.

തുടരും സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ആണത്. മോഹൻലാൽ സാറിന്‍റെ ആ സ്വാഗിൽ ഡയലോഗ് കേൾക്കുമ്പോൾ ഞാൻ തന്നെ കൈയടിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ പറഞ്ഞു.

സെന്‍റ്. തെരേസാസ് കോളജിലെ കുട്ടികളെയാണ് താരം മോഹൻലാൽ ഡയലോഗിലൂടെ കൈയിലെടുത്തത്.

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സുധ കൊങ്കരയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

പൊങ്കൽ റിലീസായി ജനുവരി 10ന് ലോകവ്യാപകമായി ചിത്രം തിയറ്ററുകളിലേക്കെത്തും.

Movies

പ്രതിഫല ചർച്ച പരാജയം; ചിരഞ്ജീവി ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറിയതായി റിപ്പോർട്ട്

ചിരഞ്ജീവി ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറിയതായി റിപ്പോർട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ലാൽ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. സംവിധായകൻ ബോബി ഒരുക്കുന്ന "മെഗാ 158' എന്ന ചിത്രത്തിൽ നിന്നാണ് മോഹൻലാൽ പിന്മാറിയിരിക്കുന്നത്.

പ്രതിഫലം വാങ്ങാതെ ലാൽ ചിത്രത്തിൽ അഭിനയിക്കുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. സംവിധായകൻ ബോബിയുമായുള്ള അദ്ദേഹത്തിന്‍റെ അടുത്ത ബന്ധമാണ് അണിയറപ്രവർത്തകർക്ക് ഈ പ്രതീക്ഷ നൽകിയത്.

എന്നാൽ, മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ മോഹൻലാൽ ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

ചിത്രത്തിൽ സ്പെഷ്യൽ കാമിയോ ആയി ലാൽ അഭിനയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. ചിരഞ്ജീവിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ആദ്യ ചിത്രമായി മെഗാ 158 മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോർട്ടുണ്ട്.

Movies

ദ്യശ്യം 3 ഏപ്രിലിൽ എത്തും, വല്യ പ്രതീക്ഷകൾ ഇല്ലാതെ തീയറ്ററിൽ വരണം: ജീത്തു ജോസഫ്

ദ്യശ്യം 3 ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്.

രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്‍റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.

"ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

 

Kerala

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകും: മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകും. ഇതിന് പ്രതിഫലമുണ്ടാകില്ലെന്നും താരം സമ്മതം അറിയിച്ചതായും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്ത് മോഹൻലാൽ എത്തുന്നതോടെ അദ്ദേഹത്തെ വെച്ച് കെഎസ്ആർടിസിയുടെ പരസ്യം എടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി റീബ്രാൻഡിംഗിന്‍റെ ഭാഗമായി 2025 ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു.

ഓർമ എക്‌സ്പ്രസ് എന്ന പേരിൽ ഒരുക്കിയ ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തിരുന്നു. പുതിയ ബസുകൾ എത്തിയതിന് പിന്നാലെ കെഎസ്ആർടിസി സംഘടിപ്പിച്ച ട്രാൻസ്‌പോ 2025 ലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

കെഎസ്ആർടിസിയുടെ ചരിത്ര വരുമാന നേട്ടം കൂട്ടായ സഹകരണ പ്രവർത്തനത്തിന്‍റെ വിജയമാണ്. എന്നന്നേക്കുമായി അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആർടിസിയെ ഇടതു മുന്നണി സർക്കാർ തിരിച്ചു കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Kerala

ദുഃഖത്തില്‍ പങ്കു ചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍

കൊച്ചി: തന്‍റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍.

എന്നെ ഞാനാക്കിയ, എന്‍റെ ജീവിതയാത്രയില്‍ സ്‌നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്‍റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.

അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്‍റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിച്ചുകൊള്ളട്ടെ.

വീട്ടിലെത്തിയും ഫോണ്‍ മുഖാന്തിരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്‌നേഹം, പ്രാര്‍ഥന- ഫേസ്ബുക്ക് കുറിപ്പിലൂടെ മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചത്.

Movies

ഇനി ഇവരെ സ്ക്രീനിൽ ഒന്നിച്ചു കാണാം; മമ്മൂട്ടി, മോഹൻലാൽ, മഹേഷ് ചിത്രത്തിന് പാക്കപ്പ്

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ പാട്രിയറ്റ് ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ പാക്കപ്പ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു.

മമ്മൂട്ടിയും മോഹൻലാലും 13 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.

ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്‍റെ ഓവർസീസ് പാർട്ണർ.

ആന്‍റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്‍റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Movies

മനസ് തളരരുത് പ്രിയ ലാൽ, എന്‍റെ മനസും വേദനിക്കുന്നു; കുറിപ്പുമായി മമ്മൂട്ടി

മോഹൻലാലിന്‍റെ അമ്മയ്ക്ക് അനുശോചനം നേർന്ന് മമ്മൂട്ടി പങ്കുവച്ച കുറിപ്പ് നൊമ്പരമുണർത്തുന്നു. മോഹൻലാലിനൊപ്പം തന്‍റെ മനസും വേദനിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.

നമുക്കെല്ലാവർക്കും ഒരുപാട് വേണ്ടപ്പെട്ട ഒരാളുടെ വേർപാടിൽ എന്‍റെ മനസും വേദനിക്കുന്നു. മനസ് തളരരുത്, പ്രിയപ്പെട്ട ലാൽ. മമ്മൂട്ടി കുറിച്ചു.

മോഹൻലാലിന്‍റെ അമ്മയുടെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ തന്നെ മമ്മൂട്ടി കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ജേഷ്ഠ്യസഹോദരന്‍റെ കരുതലോടെ ഓടിയെത്തിയ മമ്മൂട്ടി മോഹൻലാലിനെ ആശ്വസിപ്പിച്ചാണ് തിരികെ പോയത്.

രമേഷ് പിഷാരടി, നിർമാതാവ് ആന്‍റോ ജോസഫ്, ഹൈബി ഈഡൻ എംപി, ജോർജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

Movies

200 രൂപയായിരുന്നു പ്രതിഫലം, അന്നു ഇറങ്ങാൻ നേരം എന്‍റെ നെറ്റിയിൽ ചുംബിച്ച് അമ്മ പറഞ്ഞത് യാഥാർഥ്യമായി; അനൂപ് മേനോൻ

മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ പെരുമാറ്റത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും നടൻ അനൂപ് മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

മക്കളേ എന്നു വിളിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായുള്ള വിളിയിലൂടെ ശരിക്കും അവർ ഓരോരുത്തരുടെയും അമ്മ ആയി മാറുകയായിരുന്നുവെന്നും അനൂപ് പറയുന്നു.

അനൂപ് മേനോന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

അമ്മ. ആ പേര് അവരുടേത് മാത്രമായിരുന്നു. അവരെ പരിചയപ്പെട്ട ഓരോരുത്തർക്കും, ആ ഹൃദയസ്പർശിയായ മക്കളേ എന്ന വിളിയിലൂടെ അവർ ശരിക്കും അമ്മയായി മാറി. ചാനലിനു വേണ്ടി ലാലേട്ടന്‍റെ അമ്മയെ ഇന്‍റർവ്യൂ ചെയ്യാൻ എത്തിയപ്പോഴാണ് ഞാൻ അമ്മയെ ആദ്യമായി കാണുന്നത്.

അന്ന് എനിക്ക് 23 വയസ്, ലാലേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു സൂപ്പർസ്റ്റാറിന്‍റെ വീട്ടിൽ അദ്ദേഹത്തിന്‍റെ അമ്മയോട് സംസാരിക്കാൻ പോകുന്നതിന്‍റെ പരിഭ്രമത്തിലായിരുന്നു ആ കൊച്ചു അവതാരകൻ. പേടിച്ച് വിറച്ച് വയറ്റിൽ തീപിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.

അപ്പോഴാണ് ആ സമാധാനമേറിയ പുഞ്ചിരിയോടെയും ദയയുള്ള കണ്ണുകളോടെയും അവർ വന്നത്. ആ നിമിഷം തന്നെ ആ വീട് എന്‍റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. എന്‍റെ കരിയറിൽ ആദ്യമായി, ഒരവതാരകൻ എന്ന നിലയിൽ ഞാൻ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുകയല്ലായിരുന്നു; പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു.  ഇടയ്ക്കിടെ തന്‍റെ "ലാലുവിനെ" കുറിച്ചുള്ള കഥകൾ ഒരു പഴയ ബന്ധുവിനോടന്നപോലെ അമ്മ പറഞ്ഞുതന്നു.
 
അമ്മ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാൻ നിർബന്ധിച്ചു. യാത്ര പറയുമ്പോൾ എന്‍റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ചു: ‘‘മോൻ സിനിമയിൽ വരും കേട്ടോ’’. ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയുടെ നാളമായിരുന്നു ആ വാക്കുകൾ.

വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടപ്പോൾ ആ അമ്മ പകർന്നുനൽകിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാൻ കണ്ടു. കനൽ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ, അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു മകനെ ഞാൻ വേറെ കണ്ടിട്ടില്ല. പക്ഷേ ലാലേട്ടാ, അത് നിങ്ങളുടെ മനസിന്‍റെ നന്മ മാത്രമല്ല, മറിച്ച് അവർ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. ആ സ്നേഹം പൂർണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങൾക്കെല്ലാവർക്കും അമ്മയെ മിസ് ചെയ്യും.

Kerala

ശാന്തകുമാരിയമ്മയ്ക്കു വിട: സംസ്കാരം ഇന്നു മുടവൻമുകളിലെ വീട്ടുവളപ്പിൽ

തിരുവനന്തപുരം: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയമ്മയ്ക്ക് സിനിമാലോകവും നാടും ഇന്ന് വിടചൊല്ലും. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ കൊച്ചിയിലായിരുന്നു അന്ത്യം.

ഇന്ന് വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ കുടുംബവീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു കഴിഞ്ഞിരുന്നത്.

ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്. വിയോഗവാർത്തയറിഞ്ഞ് സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ മുടവൻമുകളിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

മോഹൻലാലും വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വൈകിട്ടോടെയാകും അന്ത്യകർമ്മങ്ങൾ പൂർത്തിയാവുക.

Movies

എനിക്ക് അത് കാണേണ്ട, ശാന്തകുമാരിയമ്മയ്ക്ക് കാണാൻ ഇഷ്ടമില്ലാത്ത മകന്‍റെ മൂന്ന് സിനിമകൾ

നടൻ മോഹൻലാലിന്‍റെ അമ്മ വിടവാങ്ങി. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാൾ കിടപ്പിലായിരുന്ന ശാന്തകുമാരി അമ്മ ചൊവ്വാഴ്ചയാണ് ഈ ലോകത്തു നിന്നും യാത്രയായത്. അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ നിരവധിയാളുകളാണ് എളമക്കരയിലെ വീട്ടിലെത്തുന്നത്.

ഇന്ത്യൻ സിനിമയുടെ തന്നെ തലപ്പത്ത് നിൽക്കുമ്പോഴും മകന്‍റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരിയമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിൽ തുറന്നുപറയുക തന്നെ ചെയ്തു ശാന്തകുമാരിയമ്മ. കിരീടം, ചെങ്കോൽ, താളവട്ടം എന്നിവയാണ് ഈ സിനിമകൾ.

ശാന്തകുമാരിയമ്മ അന്ന് പറഞ്ഞ വാക്കുകളിങ്ങനെ."കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി'- എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്തകുമാരിയമ്മ പറഞ്ഞത്.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയമ്മയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്.

Movies

ഈ വലിയ ദുഃഖത്തിൽ ലാലിനൊപ്പം നിൽക്കുന്നു; അനുശോചിച്ച് ബി. ഉണ്ണികൃഷ്ണൻ

നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.

തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അമ്മ പ്രകടിപ്പിച്ച സ്നേഹം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.

"അവർ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അവർ എനിക്ക് നൽകിയ സ്നേഹവും കരുതലും മറക്കാനാവില്ല. ലോകത്തിന് ഒരു അതുല്യകലാകാരനെ അവർ സമ്മാനിച്ചു. അതിലേറെ, നല്ലൊരു മനുഷ്യനെക്കൂടി അവർ വളർത്തിയെടുത്തു. അമ്മയുടെ സ്നേഹം ലാലിന്‍റെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദുഃഖത്തിൽ ലാലിനൊപ്പം നിൽക്കുന്നു'.-അദ്ദേഹം കുറിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ മരണം. ബുധനാഴ്ചയാണ് സംസ്കാരം.

Movies

ലാലുവിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടി എത്തി

നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്.

നടൻ രമേഷ് പിഷാരടി, നിർമാതാക്കളായ ആന്‍റോ ജോസഫ്, ജോർജ്, ആന്‍റണി പെരുമ്പാവൂർ, ഹൈബി ഈഡൻ എംപി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി (90) അന്തരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്‍റെ വസതിയിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച.

NRI

മോഹന്‍ലാലിന്‍റെ അമ്മയുടെ നിര്യാണത്തില്‍ ബഹ്റിന്‍ ലാല്‍കെയേഴ്സ് അനുശോചിച്ചു

മനാമ: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയമ്മയുടെ നിര്യാണത്തിൽ ബഹ്‌റിനിലെ മോഹൻലാൽ ആരാധക കൂട്ടായ്മയായ ലാൽകെയെർസ് ബഹ്‌റിൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
 
മോഹന്‍ലാലിന്‍റെയും കുടുംബത്തിന്‍റെയും വേദനയിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാർഥിക്കുന്നതായും ലാൽ കെയേഴ്സ് ബഹ്‌റിൻ പ്രസിഡന്‍റ് എഫ്.എം. ഫൈസൽ, കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്, ട്രഷറർ അരുണ്‍ ജി. നെയ്യാർ എന്നിവർ അറിയിച്ചു.

Movies

തണൽ മാഞ്ഞു; ഭാഗ്യ നടന്‍റെ പ്രിയപ്പെട്ട അമ്മ ഇനിയില്ല

തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും മോഹൻലാൽ തന്‍റെ ലോകം അമ്മയ്ക്കായി മാറ്റിവച്ചിരുന്നു. മോഹൻലാലിന്‍റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന വ്യക്തിയാണ് അമ്മ ശാന്തകുമാരി.

മോഹൻലാലിന്‍റെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു. സിനിമയിലാണെങ്കിൽ പോലും മകന് മർദനമേൽക്കുന്ന രംഗങ്ങൾ കാണുന്നത് വലിയ പ്രയാസമായിരുന്നു എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിട്ടുണ്ട്.

പത്മരാജന്‍റെ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ ശാന്തകുമാരിയും മോഹൻലാലിന്‍റെ അമ്മാവൻ രാധാകൃഷ്ണനും എത്തിയിരുന്നു. തൃശൂർ കേരളവർമ കോളജിലായിരുന്നു ഷൂട്ട്.

അമ്മ വന്നതിന്‍റെ പ്രസന്നത മുഴുവനും മോഹനൻലാലിന്‍റെ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്ന് പത്മരാജന്‍റെ മകൻ അനന്തപത്മാഭൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ ആദ്യം ചെയ്തത് അമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂ‌ടെയുണ്ടായിരുന്ന ആ തണൽ മാഞ്ഞു.

ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്.

വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹൻലാലിന്‍റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്‍റെയും അമ്മയുടെയും പേര് ചേർത്താണ്.

Movies

ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ ജീവിച്ചു; ഉള്ളുലയ്ക്കും കുറിപ്പുമായി മോഹൻലാൽ

യാത്ര പറയാതെ ശ്രീനിവാസൻ മടങ്ങിയെന്ന് മോഹൻലാൽ. ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും ജീവിച്ചവരായിരുന്നു തങ്ങളെന്നും ഇരുവരും ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നതാണെന്നും മോഹൻലാൽ കുറിച്ചു.

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.

മലയാളി തന്‍റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗത്തിന്‍റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും.

ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്‌.

സമൂഹത്തിന്‍റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്‍റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു...

ഇന്ന് രാവിലെ 8.30-നാണ് ശ്രീനിവാസൻ അന്തരിച്ചത്. ‍ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.

 

Kerala

പ്രിയ ശ്രീനിയെ അവസാനമായി കണ്ട് മോഹൻലാലും മമ്മൂട്ടിയും താരങ്ങളും

കൊച്ചി: മലയാളത്തിന്‍റെ പ്രിയ ശ്രീനിയെ അവസാനമായി കാണാനെത്തി സഹപ്രവർത്തകരും പ്രിയ താരത്തിന്‍റെ ആരാധകരും. ഉച്ചയ്ക്ക് 12.54 ഓടെയാണ് താരത്തിന്‍റെ മൃതദേഹം വഹിച്ച ആംബുലൻസ് ടൗൺ ഹാളിൽ എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചെത്തി.

മമ്മൂട്ടി, മോഹൻലാൽ, ഹരിശ്രീ അശോകൻ, ദിലീപ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ഹക്കീം ഷാ, നീന കുറുപ്പ്, രമേഷ് പിഷാരടി, പൊന്നമ്മ ബാബു, അൻസിബ തുടങ്ങിയ താരങ്ങളും സംവിധായകരായ ജോഷി, എം. പദ്മകുമാർ, ജോണി ആന്‍റണി, നിർമാതാക്കളായ രഞ്ജിത്ത്, ജി. സുരേഷ് കുമാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

അതേസമയം, രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി നടന്‍റെ ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടത്തും.

Movies

മമ്മൂട്ടിയുടെ തോളിൽ പിടിച്ച് വേദനയോടെ മോഹൻലാൽ; ടൗൺ ഹാളിലേയ്ക്ക് ഒഴുകിയെത്തി സിനിമലോകം

വേദനയുടെ ദിവസമാണ് ഇന്ന് മലയാളസിനിമ ലോകത്തിന്. ശ്രീനി ഇല്ലാത്ത മലയാളസിനിമയെക്കുറിച്ച് ചിന്തിക്കാൻ ആവതില്ലാതെ ഉറ്റവർക്കൊപ്പം സിനിമലോകവും തേങ്ങുകയാണ്.

ഉച്ഛയ്ക്ക് ഒന്നിന് ടൗൺ ഹാളിൽ തുടങ്ങിയ പൊതുദർശനം തുടരുകയാണ്. സഹപ്രവർത്തകരും ശ്രീനിയെ സ്നേഹിക്കുന്നവരുമടക്കം നീണ്ട നിരയാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

മമ്മൂട്ടിയും മോഹൻലാലും ദിലീപും സത്യൻ അന്തിക്കാടും അടക്കം നിരവധി സഹപ്രവർത്തകരും ഇപ്പോൾ ടൗൺഹാളിൽ തുടരുകയാണ്.

ഇന്ന് രാവിലെ 8.30-നാണ് ശ്രീനിവാസൻ അന്തരിച്ചത്. ‍ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.

 

Kerala

സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വിധികർത്താക്കൾ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാംഗ്മൂലവും എഴുതി വാങ്ങുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ, പ്രഫ. ശ്യം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങൾ.

രണ്ട് ലേബർ റിസർച്ച് സ്കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും ശിവൻകുട്ടി പറഞ്ഞു.

Movies

യുദ്ധത്തിനൊപ്പം മുണ്ട് മടക്കിക്കുത്തിയുള്ള ആക്ഷനും; വൃഷഭ ട്രെയിലർ  

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ട്രെയിലർ പുറത്ത്. മോഹൻലാൽ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്.

പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.

ആക്‌ഷൻ, വൈകാരികത, പ്രതികാരം, പുനർജന്മം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു അച്ഛൻ - മകൻ ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

Movies

പ്രതികരിക്കേണ്ട ബാധ്യത അമ്മയുടെ തലപ്പത്തിരിക്കുന്നവർക്കുണ്ട്, ലാലേട്ടൻ മാറിയത് നന്നായി: ബാബുരാജ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ അമ്മ സംഘടനയുടെ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നടൻ ബാബുരാജ്. അമ്മയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും എന്നാൽ പ്രതികരിക്കാൻ ബാധ്യതയുണ്ടായിട്ടും അവർ എസ്കേപ്പ് ചെയ്യുകയാണെന്നും ബാബുരാജ് പറയുന്നു.

പൊങ്കാല സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.

'ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. മേൽകോടതികളുണ്ടല്ലോ, അത് അതിന്‍റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.

‘അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, അമ്മയെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.

ഇവരായതുകൊണ്ട്, ഇവര്‍ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.

ആ കുട്ടിയോടുള്ള അനുകമ്പയും സ്നേഹവും എന്നും നിലനിൽക്കും. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്. ബാബുരാജിന്‍റെ വാക്കുകൾ.

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Movies

പ്രിയപ്പെട്ട ലാലുവിന് ഇച്ചാക്കയുടെ അഭിനന്ദനം; പാട്രിയറ്റ് സെറ്റിൽ പൊന്നാടയണിച്ച് മമ്മൂട്ടി  

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് ഇച്ചാക്കയുടെ അഭിനന്ദനം. കൊച്ചിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്‍റെ സെറ്റിൽ വച്ചായിരുന്നു മോഹൻലാലിനെ മമ്മൂട്ടി അഭിനന്ദിച്ചത്.

ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ശനിയാഴ്ച കൊച്ചിയിൽ പാട്രിയറ്റന്‍റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ മമ്മൂട്ടി അഭിനന്ദനവുമായെത്തി.

സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, സി.ആർ.സലിം, ആന്‍റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, എസ്.എൻ.സ്വാമി, കന്നഡ നടൻ പ്രതീഷ് ബലവാടി, കാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.

Movies

ഇന്ത്യയിലെ ഏറ്റവും വലിയ റിലീസിനൊരുങ്ങാൻ ദൃശ്യം 3; വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും

ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ സിനിമാ ഏറ്റെടുക്കൽ മലയാളത്തിൽ നിന്നും. ലോകം മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ന്‍റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കി.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. സമകാലിക സിനിമകളിൽ ഏറ്റവും ആകർഷകവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിൽ ഒന്നായി ഇന്നും തുടരുന്നുണ്ട് ദൃശ്യം.

റിക്കാർഡ് ഭേദിച്ച ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകൾ നേടിയിരുന്നവയുമാണ് ദൃശ്യം റീമേക്കുകൾ. പനോരമ സ്റ്റുഡിയോസ് നിർമിച്ച ഹിന്ദി പതിപ്പായ അഭിഷേക് പഥക് സംവിധാനം ചെയ്ത ദൃശ്യം 2 ഉൾപ്പെടെ വലിയ പ്രേക്ഷക പിന്തുണ നേടുകയുണ്ടായതാണ്.

പനോരമ സ്റ്റുഡിയോസിനെ സംബന്ധിച്ചിടത്തോളം ഈ ഏറ്റെടുക്കൽ ഏറെ വൈകാരികവും അതിപ്രാധാന്യവുമുള്ളതാണെന്ന് പനോരമ സ്റ്റുഡിയോസിന്‍റെ ചെയർമാൻ കുമാർ മംഗത് പതക് പറഞ്ഞു.

"എനിക്ക് ദൃശ്യം ഒരു സിനിമയെന്നതിനേക്കാള്‍ അപ്പുറത്താണ്. ഇന്ത്യൻ സിനിമയ്ക്ക് ഇത് ഒരു സ്വയം പരിവർത്തന യാത്രയാണ്. യഥാർത്ഥ മലയാള ഫ്രാഞ്ചൈസിയുടെ ലോകമെമ്പാടുമുള്ള ഈ അവകാശങ്ങൾ നേടിയെടുക്കുന്നത് ഞങ്ങൾക്ക് അഭിമാനകരവും വൈകാരികവുമായ ഒരു നിമിഷമാണ്. ഞങ്ങളുടെ ആഗോള വിതരണ മേഖലയിലുള്ള ആധിപത്യം ഉപയോഗിച്ച്, ദൃശ്യം 3 നെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളിൽ ഒന്നാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.

ഈ ഏറ്റെടുക്കലിൽ ഏറെ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് പെൻ സ്റ്റുഡിയോസ് ഡയറക്ടർ ഡോ. ജയന്തിലാൽ ഗഡ പറഞ്ഞു. ദൃശ്യം 3 യിലൂടെ അസാധാരണമായ ഇന്ത്യൻ കഥകളെ ലോകത്തിന് മുന്നിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഞങ്ങൾ തുടരുന്നു.

പനോരമ സ്റ്റുഡിയോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ വിഷൻ ശക്തിപ്പെടുത്തുകയും സിനിമ യഥാർത്ഥത്തിൽ അർഹിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ്, അദ്ദേഹം പറഞ്ഞു.

പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോയും ഒന്നിക്കുന്നതോടെ, മലയാളത്തിന്‍റെ സ്വന്തം ദൃശ്യം 3 ഇപ്പോൾ അർഹിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇത്രയും പിന്തുണയോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും ദൃശ്യം 3 മുന്നോട്ട് പോകുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ് എന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

"ജോർജുകുട്ടി വർഷങ്ങളായി എന്‍റെ ചിന്തകളിലും, പ്രേക്ഷകരുടെ വികാരങ്ങളിലും, വരികൾക്കിടയിലെ നിശബ്‍ദതയിലും എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിലേക്ക് മടങ്ങുന്നത് പുതിയ രഹസ്യങ്ങളുമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് പോലെയാണ്. അദ്ദേഹത്തിന്‍റെ അടുത്ത യാത്ര എവിടേക്ക് നയിക്കുന്നു എന്ന് പ്രേക്ഷകർ കാണുന്നതിൽ ഏറെ ആവേശത്തിലാണ്. മോഹൻലാൽ പറഞ്ഞു.

ദൃശ്യം പോലുള്ള കഥകൾ അവസാനിക്കുന്നില്ല - അവ വികസിച്ചുകൊണ്ടിരിക്കും. ഈ സംയുക്ത പങ്കാളിത്തം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ശരിയായ ചുവടുവയ്പ്പായി തോന്നുന്നു. ഈ കഥ ഒരു ആഗോള വേദിക്ക് അർഹമാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ, ഈ സഹകരണത്തോടെ, ജോർജ്കുട്ടിയുടെ അടുത്ത നീക്കത്തിന് ലോകം ഒടുവിൽ തയ്യാറായിക്കഴിഞ്ഞതായി തോന്നുന്നു. സംവിധായകൻ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

കേരളത്തിലെ സിനിമ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്‍റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം എന്നത് ശുഭസൂചനയാണ്.

മലയാള സിനിമയെ ദേശീയ തലത്തിലും ആഗോള തലത്തിലും എത്തിക്കാനുള്ള തങ്ങളുടെ ദൗത്യം ശക്തിപ്പെടുത്തുന്നതിനായി മലയാളത്തിലെ പ്രതിഭകളുമായും വളർന്നു വരുന്ന ചലച്ചിത്ര പ്രവർത്തകരുമായും സ്റ്റുഡിയോ സജീവമായി സഹകരിക്കുന്നതിന്‍റെ തുടക്കമാവുകയാണ് ദൃശ്യം 3യിലൂടെ. പിആർഒ: ആതിര ദിൽജിത്ത്

Movies

ജോർജുകുട്ടി ഇനി മാത്യുവാകും; ജയിലർ 2 സെറ്റിലേയ്ക്ക് പറന്ന് താരം  

ദൃശ്യം 3 ചൊവ്വാഴ്ച പാക്കപ്പ് ആയതിന് പിന്നാലെ ബുധനാഴ്ച രാവിലെ തന്നെ ജയിലർ 2ന്‍റെ ലൊക്കേഷനിലേയ്ക്ക് പറന്ന് മോഹൻലാൽ. ജയിലറിന്‍റെ ഗോവയിലെ സെറ്റിലേയ്ക്കാണ് താരം പോയത്.

മോഹൻലാലിന്‍റെപേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ഓഫ് ടു ജെ2 എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഏതാനും മണിക്കൂറുകൾ മുൻപാണ് ദൃശ്യം 3 പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ‌ പങ്കുവച്ചത്.

ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്‍റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.

‘ജയിലർ 2’ സിനിമയിലും മോഹൻലാലിന്‍റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്‍റെ ആദ്യ ഭാഗത്തിലെ കോസ്റ്റ്യൂം തരംഗമായി മാറിയിരുന്നു.

Movies

ജോർജുകുട്ടി കറക്റ്റ് ആണോ? സംശയത്തോടെ മോഹൻലാൽ; ദൃശ്യം 3 പാക്കപ്പ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3ക്ക് പാക്കപ്പ് ആയി. ചിത്രത്തിലെ മോഹൻലാലിന്‍റെ ഷോട്ടോടെയാണ് ഷൂട്ടിന് പാക്കപ്പ് ആയത്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്‍റെ അതിശയവും വീഡിയോയിലുണ്ട്.

ആന്‍റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം പായ്ക്കപ്പ് ചെറിയൊരു ആഘോഷമാക്കി മാറ്റി.

സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്‍റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം.

 

Movies

വരുന്നത് ലാൽയുഗം; റിലീസിനുമുൻപ് ദ്യശ്യം-3 നേടിയത് 350 കോടി, വാരുമോ 1000 കോടി.!!

ചലച്ചിത്രലോകവും ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ ചിത്രം ദ്യശ്യം-3 റിലീസിനു മുൻപ് തന്നെ കോടികൾ വാരിക്കൂട്ടി മലയാളത്തിൽ ചരിത്രമായി മാറി.

350 കോടി രൂപയുടെ പ്രീ-ബിസിനസ് ആണ് ദ്യശ്യം-3 സ്വന്തമാക്കിയത്. ഇന്ത്യയിലെ പ്രാദേശിക ചലച്ചിത്രനേട്ടങ്ങളെ മറികടന്നാണ് മലയാളസിനിമയുടെ റെക്കോര്‍ഡ്. മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും ദ്യശ്യം-3 മറികടന്നു.

ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു. റിലീസിനു മുന്പ് ഇത്രയും കളക്ഷൻ നേടിയെങ്കിൽ ചിത്രം 1000 കോടി ക്ലബിൽ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം തുടരും- നിർമാതാവ് എം. രഞ്ജിത് ആണ് ഒരു പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞത്. നിര്‍മാണം പൂർത്തിയാകുന്നതിനുമുൻപ് , നേരത്തെ ഇന്ത്യന്‍ പ്രാദേശികഭാഷാ സിനിമകളൊന്നു ഇത്രയും വലിയ വരുമാനം നേടിയിട്ടില്ലെന്നും നിർമാതാവ് പറഞ്ഞു.

മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം ദ്യശ്യം-3 റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഫാന്‍ പേജുകളിലുടനീളം വാർത്ത വൈറലായിരുന്നു. എന്നാൽ, മലയാള പതിപ്പ് കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി. ഇതുമായി ബന്ധപ്പെട്ട് ജീത്തു ജോസഫും ദൃശ്യം ആരാധകനും തമ്മിലുള്ള ചാറ്റിന്‍റെ സ്‌ക്രീന്‍ഷോട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

 

 

Movies

മകളുടെ സെറ്റിൽ അതിഥിയായി അച്ഛൻ; അതിഥി താരമാണോ മോഹൻലാൽ?

മകൾ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി മോഹൻലാൽ. കുട്ടിക്കാനത്തെ സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സുചിത്ര മോഹൻലാലും ഒപ്പമുണ്ട്. കുട്ടിക്കാനത്തു നിന്നും ഇരുവരും നിലവിൽ വാഗമണ്ണിലാണുള്ളത്.

സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്‍റെ വീഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മീനു എന്ന പെൺകുട്ടിയായി ചിത്രത്തില്‍ വിസ്മയ എത്തുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Movies

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3 യ്ക്ക് ലഭിച്ച ആ ഡീൽ

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.

ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്.

അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്‍റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല.

ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്‍റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്.

അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ അവസാനം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയിൽ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.

Movies

അങ്ങനെ പോയി കണ്ടാണ് മോഹൻലാലിനെ സിനിമയിലേയ്ക്ക് എടുത്തത്; സിബി മലയിൽ പറയുന്നു

സമ്മർ ഇൻ ബത്‌ലഹേം സിനിമയിൽ മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ബംഗളൂരുവിൽ സുഖ ചികിത്സയ്ക്ക് പോയ മോഹൻലാലിനെ രഞ്ജിത്തിനൊപ്പം നേരിൽ പോയി കണ്ടാണ് സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്‍റെ പത്ത് മിനിറ്റോളമുള്ള സീനുകൾ സിനിമയിൽ ഉണ്ടായിരുന്നു എന്നും ഇത് പിന്നീട് വെട്ടിമാറ്റുകയായിരുന്നു എന്നും സംവിധായകൻ പറഞ്ഞു. റീറിലിസിൽ ഇത് ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നതായും സിബി മലയിൽ വെളിപ്പെടുത്തി.

സിനിമയുടെ റീറിലീസ് പ്രസ്മീറ്റിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

‘സമ്മർ ഇൻ ബത്ലഹേം’ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നാണ് ര‍ഞ്ജിത്ത് സ്ക്രിപ്റ്റ് എഴുതുന്നത്. അതുകൊണ്ട് ആദ്യത്തെ ദിവസങ്ങളിലൊക്കെ പാട്ട് മാത്രമാണ് ഷൂട്ട് ചെയ്തത്. എഴുതി ഒരുഘട്ടമെത്തിയപ്പോഴാണ് ചിത്രത്തിൽ ഒരു ക്യാരക്ടർ കൂടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നത്.

ക്ലൈമാക്സിൽ ആ ക്യാരക്ടർ വരണം. ഈ രണ്ട് പേരുടെയും മുകളിൽ നിൽക്കുന്ന ഒരു നടൻ ഇത് ചെയ്യണം. എങ്കിലേ ആ ഒരു പോപ്പുലാരിറ്റി ഉണ്ടാവൂ എന്ന് രഞ്ജിത്ത് പറഞ്ഞു. അങ്ങനെ പല പേരുകൾ ആലോചിച്ചു. രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരേയും ആലോചിച്ചു.

പക്ഷേ, സ്വർണം വീട്ടിൽ വച്ചിട്ടെന്തിന് എന്ന് പറയുന്ന പോലെ ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിന് വേറൊരാളെ അന്വേഷിക്കുന്നു എന്ന് ചിന്തിച്ചു. ആ സമയത്ത് ലാൽ ബംഗളൂരുവിൽ ഒരുമാസത്തെ സുഖ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഞാനും രഞ്ജിത്തും നേരിട്ട് പോയി ലാലിനോട് കാര്യം പറഞ്ഞു. അതിനെന്താ നിങ്ങളുടെ സിനിമയല്ലേ, നമുക്ക് ചെയ്യാം എന്നായിരുന്നു ലാലിന്‍റെ മറുപടി. രണ്ട് ദിവസത്തെ ഷൂട്ടാണ് ചോദിച്ചത്.

ലാൽ അന്ന് താടിയൊക്കെ വളർത്തി, ചികിത്സയുടെ ഭാഗമായി വളരെ ശാന്തനൊക്കെ ആയിരുന്നു. അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി. ഇവിടെ നിന്ന് നേരെ ലൊക്കേഷനിലേക്ക് വരണം, താടിയൊന്നും വടിക്കരുത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ തന്നെയാണ് ഷൂട്ട് ചെയ്തത്.

ആ കഥാപാത്രത്തിന് ആ ലുക്ക് ആപ്റ്റ് ആയിരുന്നു. ലാലിന്‍റെ ആ സമയത്തെ മുഖത്തെ പ്രസന്നതയൊക്കെ ആ കഥാപാത്രത്ത മികച്ചതാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലാൽ സിനിമയിൽ ഉണ്ടെന്നത് തിയറ്ററിൽ എത്തുന്നതുവരെ ഞങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നു.

ആ സർപ്രൈസ് വലിയ രീതിയിൽ അന്ന് സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതിലുള്ള ഒരു രഹസ്യം എന്താണെന്നുവച്ചാൽ, രണ്ട് സീനുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ താലികെട്ടിയ ശേഷം കൺവിൻസ് ചെയ്യിക്കുന്ന ഒരു സീനുണ്ടായിരുന്നു.

അഞ്ചോ പത്തോ മിനിറ്റുള്ള സീനായിരുന്നു അത്. ലാൽ വരുന്ന വേറൊരു സീനും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ബെഞ്ചിലിരിക്കുന്ന സീൻ. സിയാദ് ആദ്യ ദിവസം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. ആ രണ്ട് സീൻ സിനിമയിൽ ആവശ്യമില്ല, ആളുകൾ അസ്വസ്ഥരാകുന്നുണ്ട് എന്ന്.

ലാൽ മരിച്ചു എന്ന് പറഞ്ഞുകഴിയുമ്പോൾ തന്നെ ആളുകൾ ഇരിക്കാൻ മടി കാണിക്കുന്നുണ്ട്. സിയാദിന്‍റെ തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞു. കട്ട് ചെയ്തപ്പോൾ ആൾക്കാർക്ക് പ്രശ്നമില്ലെന്ന് മനസിലായി.

‘സമ്മർ ഇൻ ബത്ലഹേം’ റീ റിലീസ് ചെയ്യുമ്പോൾ ആ സീൻ ഉൾപ്പെടുത്തണമെന്ന് കരുതിയതാണ്. പക്ഷേ നല്ല ക്വാളിറ്റിയുള്ള നെഗറ്റീവുകൾ കിട്ടാത്തതുകൊണ്ട് അത് സാധിച്ചില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയിട്ട് വന്നേനേ.’ അദ്ദേഹം പറഞ്ഞു.

Movies

ഒപ്പം ഹിന്ദിയിലാകുമ്പോൾ ഇതാ ലാലേട്ടന്‍റെ സർപ്രൈസ്

ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം 'ഒപ്പ'ത്തി ഹിന്ദി പതിപ്പ് ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈയിലാണ് പ്രിയദര്‍ശന്‍ ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പ് 'ഹൈവാന്‍' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്. മോഹന്‍ലാല്‍ ചെയ്ത ജയരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. അക്ഷയ്കുമാറാണ് സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമാകുന്നത്.

ഒപ്പത്തിനൊപ്പം

ഇപ്പോള്‍, ഒപ്പത്തിന്‍റെ സെറ്റില്‍നിന്നുള്ള മോഹന്‍ലാല്‍-സെയ്ഫ് അലി ഖാന്‍-പ്രിയദര്‍ശന്‍ സംഘത്തിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ഒപ്പം' ഹിന്ദി റീമേക്കിന്‍റെ സെറ്റില്‍ എത്തിയ മോഹന്‍ലാലിനെ ആവേശത്തോടെയാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും സ്വാഗതം ചെയ്തത്. നേരത്തെ ഹൈവാന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, മോഹന്‍ലാല്‍ ചിത്രത്തില്‍ സര്‍പ്രൈസ് റോളില്‍ പ്രത്യക്ഷപ്പെടുമെന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

'ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും അഭിനയിക്കും. അദ്ദേഹത്തിന്‍റെ കഥാപാത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് അദ്ഭുതമായിരിക്കും...' പ്രിയദര്‍ശന്‍ പറഞ്ഞു. ഹൈവാന്‍ എന്ന സിനിമയുടെ സെറ്റില്‍നിന്നു സെയ്ഫ് അലി ഖാനും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു അതിശയകരമായ ഫോട്ടോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

അടിക്കുറിപ്പ്

'ജീവിതം എങ്ങനെ മാറുന്നുവെന്നും നോക്കൂ... ഇതാ ഞാന്‍ ഹൈവാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ. എന്‍റെ ഏറ്റവും വലിയ ക്രിക്കറ്റ് നായകന്മാരില്‍ ഒരാളുടെയും എന്‍റെ പ്രിയപ്പെട്ട സിനിമാ ഐക്കണിന്‍റെയും മകനോടൊപ്പം പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും, ദൈവം ദയയുള്ളവനാണ്...' എന്ന അടിക്കുറിപ്പാണ് മോഹന്‍ലാല്‍ ചിത്രത്തിനു നല്‍കിയത്. കൊച്ചി, വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളിലാണ് ഹൈവാന്‍ ചിത്രീകരിക്കുന്നത്.

മലയാള ചിത്രമായ ഒപ്പത്തിന്‍റെ ഹിന്ദി റീമേക്കാണ് ഹൈവാന്‍. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നു വെങ്കട്ട് കെ. നാരായണയും ഷൈലജ ദേശായി ഫെന്നും സംയുക്തമായാണു ചിത്രത്തിന്‍റെ നിര്‍മാണം. ഹൈവാന്‍റെ റിലീസ് തീയതി ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

Movies

മലൈക്കോട്ടൈ വാലിബൻ ഇനി ജപ്പാനിൽ കാണാം; റിലീസ് ജനുവരി 17-ന്  

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബൻ’ ജാപ്പാനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ജനുവരി 17ന് ജാപ്പനീസ് ഭാഷയിൽ ചിത്രം മൊഴിമാറ്റി പുറത്തിറക്കാനാണ് തീരുമാനം. സിനിമയുടെ ജപ്പാനീസ് പോസ്റ്ററിനൊപ്പമാണ് ലിജോ ഇക്കാര്യം അറിയിച്ചത്.

മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്‍റെ മലൈക്കോട്ടൈ വാലിബൻ. എന്നാൽ തിയറ്ററുകളിൽ വേണ്ട രീതിയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.

ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

 

Movies

ലാലേട്ടാ...ജോർജുകുട്ടിയായി മോഹൻലാൽ കുട്ടിക്കൂട്ടത്തിന് മുന്നിൽ; വീഡിയോ  

 

മോഹൻലാലിനെ കണ്ട കുട്ടികളുടെ സന്തോഷത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. ദൃശ്യത്തിലെ ജോർജുകുട്ടിയായി വേഷമിട്ടുകൊണ്ടാണ് താരം തൃപ്പൂണിത്തുറയിലെ ഭവൻസ് മുൻഷി വിദ്യാശ്രം സ്കൂളിൽ എത്തിയത്.

ആശിർവാദ് സിനിമാസ് ആണ് ഈ വീഡിയോ പങ്കുവച്ചത്. മോഹൻലാലിനെ കാണാൻ ഓടിയെത്തുന്ന വിദ്യാർഥികളെ വീഡിയോയിൽ കാണാം. വിദ്യാർഥകളെ കൈ കാണിച്ച് അഭിവാദ്യം ചെയ്യുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. വിദ്യാർഥികളിലൊരാൾ ‘ലാലേട്ടാ’ എന്ന് വിളിക്കുന്നതും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

 

Movies

മൂകാംബിക ദേവിയുടെ അടുത്ത് അനുഗ്രഹം തേടി സുചിത്രയും വിസ്മയ മോഹൻലാലും

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകൾ വിസ്മയയും. സിനിമ ലോകത്തേയ്ക്ക് കാലെടുത്തുവയ്ക്കുന്നതിന് മുന്നോടിയായാണ് വിസ്മയ അമ്മയ്ക്കൊപ്പം മൂകാംബിയിലെത്തിയത്. ക്ഷേത്രാചാരപ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു.

മൂകാംബിക ക്ഷേത്രത്തിലെത്തിയ ഇരുവർക്കും ദേവിയെക്കുറിച്ചുള്ള പുസ്തകം സമ്മാനമായി നൽകി.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ വിസ്മയ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്നു.

മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് എന്നിവരടക്കം കുടുംബസമേതമാണ് വിസ്മയ ചടങ്ങിൽ പങ്കെടുത്തത്.

Movies

പഹൽഗാം ചിത്രവുമായി മേജർ രവി; നായകൻ മോഹൻലാൽ?

ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ഇന്ത്യൻ സൈനികരുടെ മുന്നേറ്റങ്ങൾ പ്രമേയമാക്കി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി എത്തുന്നു.

‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മോഹൻലാലും ശരത് കുമാറുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ.

പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷ്ണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമിക്കുന്നത്.

പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനാണ് പദ്ധതി. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രമേയമാക്കി എത്തുന്ന ചിത്രം ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവർ ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു.

ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് കാമറ: അർജുൻ രവി, പിആർഒ: ആതിര ദിൽജിത്ത്.

Movies

ഇന്ത്യൻ പനോരമയിൽ ഇടം പിടിച്ച് മൂന്ന് മലയാളസിനിമകൾ; തുടരുമിന് പിന്നാലെ സർക്കീട്ടും എആർഎമ്മും

ആസിഫ് അലി നായകനായ സർക്കീട്ടും രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക്. ഗോവയിൽ നടക്കുന്ന മേളയുടെ (ഐഎഫ്എഫ്ഐ) മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിലെ 15 സിനിമകളിൽ സർക്കീട്ട് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിനിമകളാണുള്ളത്.

തമിഴ് സിനിമ അമരൻ, മറാഠി സിനിമ ഗൊന്തൽ എന്നിവയും മത്സര വിഭാഗത്തിലുണ്ട്. കെ.വി. താമർ രചനയും സംവിധാനവും നിർവഹിച്ച സർക്കീട്ടിൽ ദിവ്യ പ്രഭ, ദീപക് പറമ്പോൽ, ഓർഹാൻ ഹൈദർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഇന്ത്യൻ നവാഗത സംവിധായകരുടെ സിനിമകൾക്കുള്ള പുരസ്കാരത്തിനു മത്സരിക്കുന്ന ഏക മലയാള ചിത്രം അജയന്‍റെ രണ്ടാം മോഷണമാണ് (എആർഎം).

ഇന്ത്യൻ പനോരമയിൽ ഇക്കുറി മൂന്ന് മലയാളം സിനിമകൾ ഇടം പിടിച്ചു. സർക്കീട്ട്, എആർഎം എന്നീ സിനിമകളും മുഖ്യധാരാ സിനിമാ വിഭാഗത്തിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയും ഉൾപ്പെട്ടിട്ടുണ്ട്.

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 81 രാജ്യങ്ങളിൽനിന്നുള്ള 240 സിനിമകളാണു പ്രദർശിപ്പിക്കുന്നത്.

ബ്രസീലിയൻ സിനിമ ദ് ബ്ലൂ ട്രെയ്ൽ ആണ് ഉദ്ഘാടന ചിത്രം. ബോളിവുഡ് സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്‌റ അധ്യക്ഷനായ ജൂറിയാണ് സുവർണ മയൂരം ഉൾപ്പെടെയുള്ള അവാർഡുകൾ നിർണയിക്കുക. ഫോക്കസ് കൺട്രി ജപ്പാനാണ്. ഈ വർഷം മുതൽ ഓപ്പണിംഗ് പരേഡും മേളയ്ക്കു മുന്നോടിയായി ഗോവയിൽ അരങ്ങേറും.

Movies

'തുടരും' ഐഎഫ്എഫ്‌ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍

മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും 56-ാം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രത്തിന്‍റെ എൻട്രി. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്.

കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 30 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 235 കോടിയോളമാണ് വാരിക്കൂട്ടിയത്.

 

 

Movies

'അച്ഛന് പിന്നാലെ തന്നെയുണ്ട് മകനും'; മോഹൻലാലിന് പിന്നാലെ 50 കോടി നേട്ടവുമായി പ്രണവ്

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഡീയസ് ഈറൈ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആറാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ഇതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് പ്രണവിന്‍റേതായി അൻപത് കോടി ക്ലബ്ബിൽ എത്തിയത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ സിനിമകളും 50 കോടി കളക്ട് ചെയ്തിരുന്നു.

മോഹൻലാലിനുശേഷം തുടർച്ചയായി 50 കോടി നേടുന്ന മലയാള താരമായും പ്രണവ് മാറി. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ സിനിമകൾ മോഹൻലാലിന്‍റേതായി തുടർച്ചയായി അൻപത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു.

ഭൂതകാലം, ഭ്രമയുഗം എന്നീ രണ്ട് ഹൊറർ സിനിമകളുടെ തുടർച്ചയ്ക്കുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ ഒക്ടോബര്‍ 31നാണ് തിയറ്ററുകളിലെത്തിയത്.

 

Movies

സമ്മർ ഇൻ ബത് ലഹേം 4k അറ്റ്മോസിൽ റി-റിലീസിന്

രഞ്ജിത്തിന്‍റെ തിരക്കഥയിൽ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

കോക്കേഴ്സ് ഫിലിംസിന്‍റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം സാങ്കേതിക മികവിന്‍റെ അകമ്പടിയോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്യപ്പെടുകയാണ്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്മോസിൽ അവതരിപ്പിക്കുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.

കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശന ശാലകളിൽ എത്തിക്കുന്നത്. ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്.

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകുമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ. ഛായാഗ്രഹണം -സഞ്ജീവ് ശങ്കർ. കലാസംവിധാനം - ബോബൻ. മേക്കപ്പ് -സി.വി. സുദേവൻ. കോസ്റ്റ്യം ഡിസൈൻ - എസ്. ബി. സതീശൻ. ക്രിയേറ്റീവ് വിഷനറി ഹെഡ് - ബോണി അസനാർ. കോറിയോഗ്രാഫി - കല, ബൃന്ദ. അറ്റ്മോസ് മിക്സ് - ഹരി നാരായണൻ. കളറിസ്റ്റ് - ഷാൻ ആഷിഫ്. പ്രൊജക്റ്റ് മാനേജ്മെന്‍റ് ജിബിൻ ജോയ് വാഴപ്പിള്ളി. സ്റ്റുഡിയോ - ഹൈ സ്റ്റുഡിയോ. മാർക്കറ്റിംഗ് - ഹൈപ്പ്. ഡിസൈൻ - അർജുൻ മുരളി, സൂരജ് സുരൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം കോക്കേഴ്സ് മീഡിയാ എന്‍റർടൈൻമെന്‍റ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.

Kerala

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന്‍ മോഹന്‍ലാലും പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങളെത്തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇരുവരും സര്‍ക്കാരിനെ അറിയിച്ചു.

അതേസമയം ചടങ്ങില്‍ പങ്കെടുക്കാനായി നടന്‍ മമ്മൂട്ടി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

മൂന്നു പേരുടെയും പേരുകൾ ഉള്‍പ്പെടുത്തി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പരിപാടിക്ക് തൊട്ടുമുമ്പാണ് ഇരുവരും പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നത് 

പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി തയാറായിരുന്നില്ല.

 

Movies

പ്രണവിന് 12 വയസും മായയ്ക്ക് എട്ടും, അന്ന് വീട്ടിൽ മക്കൾ ഉണ്ടാക്കിയൊരു സിനിമ; സുചിത്ര പറയുന്നു

വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങിൽ മകൾക്ക് ആശംകളുമായി സുചിത്ര മോഹൻലാൽ.

മകൾ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മോഹൻലാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞിരുന്നെങ്കിലും മക്കളുടെ ഭാവികാര്യങ്ങളിൽ പിന്തുണ നൽകേണ്ടത് തങ്ങളുടെ കടമയായതുകൊണ്ട് തങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നാണ് സുചിത്ര മോഹൻലാൽ പറഞ്ഞത്.

മകനും മകളും ചേർന്ന് പണ്ടൊരിക്കൽ വീട്ടിൽ ആംഗ്രി വിസ്മയ എന്നൊരു ഹോം സിനിമ ചെയ്തിരുന്നെന്നും അതിന്‍റെ കാമറ ചെയ്തത് താനായിരുന്നുവെന്നും സുചിത്ര ഓർത്തെടുത്തു.

'ചേട്ടന്‍റെ ഭാര്യ എന്നതിലുപരി മായയുടെ അമ്മയായിട്ടാണ് എനിക്ക് ഉപദേശം നൽകാനുള്ളത്. കൊടുക്കാനുള്ള ഉപദേശം ഞാൻ നേരത്തെ തന്നെ കൊടുത്തിട്ടുണ്ട്. ഇനി അത് ഇവിടെ പറഞ്ഞ് എല്ലാവരെയും ബോറടിപ്പിക്കേണ്ട കാര്യമില്ല.

എനിക്കിത് വളരെ അഭിമാനകരമായ നിമിഷമാണ്. എങ്ങനെയാണ് ഇത് പറയേണ്ടതെന്ന് അറിയില്ല. ഇന്ന് എനിക്കേറ്റവും പ്രിയങ്കരമായ ദിവസമാണ്, കാരണം എന്‍റെ മകൾ വിസ്മയ സിനിമയുടെ മനോഹര ലോകത്തേക്ക് കാലെടുത്തു വാക്കുകയാണ്.

ഞാൻ ഇവിടെ നിൽക്കുമ്പോൾ കുറെ കൊല്ലത്തിന് മുൻപുള്ള ഒരു ഫ്ലാഷ്ബാക് സീനാണ് ഓർമ വരുന്നത്. അപ്പുവിന് 12 ഉം മായയ്ക്ക് 8 ഉം വയസ്സുള്ളപ്പോൾ വീട്ടിൽ ഞങ്ങൾ 'ആംഗ്രി മായാ' എന്നൊരു ഹോം സിനിമ ഉണ്ടാക്കി.

അപ്പു ആയിരുന്നു അത് സംവിധാനം ചെയ്തത്. മായയാണ് അതിലെ പ്രധാന താരം. അപ്പുവും അഭിനയിക്കുന്നുണ്ട്. ഞാൻ കാമറയുടെ പിന്നിൽ നിന്നു. എന്നിട്ടും ഈ രണ്ടു പിള്ളേരും സിനിമയിലേക്ക് കാലെടുത്തു വയ്ക്കുമെന്ന് അന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.

ഇതെല്ലാം ദൈവത്തിന്‍റെ തീരുമാനങ്ങളാണ്. ദൈവത്തിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഈ ലോകം തന്നെ കൂടെ നിൽക്കുന്നു. ഈ വർഷം എനിക്ക് ഞങ്ങൾക്ക് ഒരുപാട് സ്‌പെഷൽ ആണ്. കാരണം എന്‍റെ ചേട്ടന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടി, ഇന്ന് അപ്പുവിന്‍റെ ഡീയസ് ഈറേയുടെ റിലീസ് ആണ്.

അതെന്താ സ്പെഷൽ എന്ന് ചോദിച്ചാൽ, എല്ലാ വർഷവും കുറെ സിനിമകൾ ചെയ്യുന്നവരുണ്ട്. പക്ഷേ ഇവൻ രണ്ടു വർഷത്തിൽ ഒരു പടം ചെയ്യും, അപ്പൊ അത് എന്നെ സംബന്ധിച്ച് അവൻ ഒരു പുതിയ പടം ചെയ്യുന്നതുപോലെ ആണ്, അതുകൊണ്ട് എനിക്ക് സ്‌പെഷൽ ആണ്. ഈ അവസരത്തിൽ ഡീയസ് ഈറേയുടെ അണിയറപ്രവർത്തകർക്ക് ഞാൻ എല്ലാ വിജയവും ആശംസിക്കുന്നു.

പിന്നെ തുടക്കത്തെപ്പറ്റി പറഞ്ഞാൽ, മായ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചേട്ടനോട് പറഞ്ഞു. അപ്പോൾ ചേട്ടൻ പറഞ്ഞു അത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.

പക്ഷേ നമ്മുടെ പിള്ളേർ വന്നിട്ട് അവരുടെ ഭാവിയെ പറ്റി എന്തെങ്കിലും പറയുമ്പോൾ അവരെ പിന്തുണക്കുക എന്നുള്ളതാണ് നമ്മുടെ കടമ. അതാണ് ഞങ്ങൾ ചെയ്തത്. അങ്ങനെയാണ് ജൂഡുമായി രണ്ടു മൂന്നു കൊല്ലം മുൻപ് സംസാരിച്ചത്.

ജൂഡ് വേറെ രണ്ട് കഥ കൊണ്ടുവന്നു അത് നമുക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഇരിക്കുമ്പോ ഞാൻ വിശാഖിനോട് പറഞ്ഞു, വിശാഖേ (വിശാഖ് സുബ്രഹ്മണ്യം) ജൂഡിന്‍റെ ഒരു വിവരവും ഇല്ലല്ലോ. വിശാഖ് പറഞ്ഞു, ചേച്ചി ജൂഡ് അല്ലേ എപ്പോഴും എന്തെങ്കിലും കൊണ്ടുവരും. അതുപോലെ ജൂഡ് ഈ കഥ കൊണ്ടുവന്നപ്പോൾ എനിക്ക് ഇഷ്ടമായി.

കഥ കേട്ടിട്ട് ഞാൻ ആന്‍റണിയോട് പറഞ്ഞു, ആന്‍റണി ഇങ്ങനെ ഒരു കഥ വന്നിട്ടുണ്ട്. ആന്‍റണി കഥയെല്ലാം കേട്ടിട്ട് അവസാനം ചോദിച്ചു ചേച്ചി ആരാ ഇത് നിർമിക്കാൻ പോണേ. അപ്പോ ഞാൻ ആന്‍റണിയെ നോക്കിയിട്ട് പറഞ്ഞു എന്ത് ചോദ്യമാണത്, ആന്‍റണി ആണ് ചെയുന്നത്, ആശിർവാദ് സിനിമാസ്. അപ്പോൾ ആന്‍റണി ചോദിച്ചു ഞാനോ.

ഞാൻ പറഞ്ഞു വേറെ ആര്, ആന്‍റണി തന്നെയാ നിർമിക്കുന്നത്. ആന്‍റണി വളരെ മനോഹരമായി അതൊരു യാഥാർഥ്യമാക്കി മാറ്റി. ആന്‍റണിയോടും ജൂഡിനോടും ഒരുപാട് നന്ദിയുണ്ട്. ഈ സിനിമയോടൊപ്പം പ്രവർത്തിക്കുന്ന എല്ലാർക്കും ആശംസകൾ.

മായാ, ഇത് നിനക്കുവേണ്ടിയാണ്. നിന്‍റെ പിതാമഹന്മാരുടെയെല്ലാം അനുഗ്രഹത്തോടെ, ഇവിടെയുള്ള എല്ലാവരുടെയും ദൈവത്തിന്‍റെയും അനുഗ്രഹത്തോടെ ഞാൻ നിന്‍റെ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു. ആശിഷിനും ഞാൻ എല്ലാ ആശംസകളും നേരുന്നു. ഇത് നിന്‍റെ തുടക്കമാണെന്ന് പറയാൻ പറ്റില്ല കാരണം നീ എമ്പുരാനിൽ ഉണ്ടായിരുന്നു. നിനക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ. ഇത് നിങ്ങൾ ഗംഭീരമാക്കും. ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ'. സുചിത്ര മോഹൻലാൽ പറഞ്ഞു.

Kerala

വിസ്മയ ‘തുടക്ക’ത്തിന് ക്ലാപ്പടിച്ച് പ്രണവ്

കൊച്ചി: നടൻ മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രമായ ‘തുടക്ക’ ത്തിന്‍റെ പൂജാചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ആശീര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മിക്കുന്നത്.

പൂജാചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്‍റണി, ജോസഫ് മോഹന്‍ലാലിന് തിരക്കഥ കൈമാറി. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മകന്‍ പ്രണവാണ് ആദ്യക്ലാപ്പ് അടിച്ചത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോഷിയെയും ആരാധകര്‍ക്കു മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

“സിനിമയില്‍ വരണമെന്നോ നടനാകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാന്‍. കാലത്തിന്‍റെ നിശ്ചയംപോലെ ഞാന്‍ സിനിമയില്‍ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു നടനാക്കിയത്. എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് കണക്കാക്കുന്നത്.

എന്‍റെ മകളുടെ പേരുതന്നെ വിസ്മയ എന്നാണ്. ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് അവള്‍ പറഞ്ഞു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കുണ്ട്. വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു പ്രൊഡക്‌ഷന്‍ കമ്പനിയും ഒപ്പം ആന്‍റണി പെരുമ്പാവൂരുമുണ്ട്’’- മോഹന്‍ലാല്‍ പറഞ്ഞു.

നല്ല സബ്ജക്ട് കിട്ടി. അതിന്‍റെ പേരുതന്നെ തുടക്കം എന്നാണ്. സിനിമായാത്രയില്‍ എന്‍റെ ഉയർച്ചതാഴ്ചകളിൽ ഒപ്പം ഒരുപാടു പേര്‍ ഉണ്ടായിരുന്നു. വിസ്മയയ്ക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ആശീര്‍വാദ് സിനിമാസിന്‍റെ 25- ാം വാര്‍ഷികത്തിലാണ് വിസ്മയ മോഹന്‍ലാലിന്‍റെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചത്. 2018 നുശേഷം ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘തുടക്കം’. എഴുത്തിലും ചിത്രരചനയിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിസ്മയയുടെ പുതിയ തുടക്കത്തെ ആകാംക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്.

Movies

സാധാരണ കുടുംബചിത്രം, മീനുവായി വിസ്മയ, അതിഥി വേഷത്തിൽ മോഹൻലാലും; ജൂഡ് പറയുന്നു

പുതിയ ചിത്രം തുടക്കത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നും സാധാരണ കുടുംബചിത്രമായിരിക്കും ഇതെന്നും ജൂഡ് പറഞ്ഞു.

സിനിമയുടെ പൂജ ചടങ്ങിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജൂഡ് ആന്തണി. ജൂഡ് അവസരം തന്നാൽ സിനിമയിൽ ഒന്ന് മിന്നിമറഞ്ഞുപോകുമെന്ന് മോഹൻലാലും മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയുടെ കഥ തന്നെയായിരിക്കും മെയിൻ. ഇതൊരു ആക്‌ഷൻ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സാധാരണ കുടുംബ ചിത്രമാണ്. ഇതിലൊരു ആക്‌ഷൻ ഉണ്ടെന്ന് മാത്രമെയുള്ളൂ.

വിസ്മയ ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യയാണ് എന്ന് തോന്നിയതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല. നിങ്ങൾ സിനിമ കണ്ട ശേഷം വിലയിരുത്തിക്കോളൂ. ജീവിതത്തിൽ വ്യത്യസ്തമായ താത്പര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ മോഹൻലാൽ. അവർ കവിതയെഴുതും ബുക്ക് എഴുതും ചിത്രം വരയ്ക്കും...

എന്‍റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സാധനങ്ങൾ ഞാൻ വിസ്മയയിൽ നിന്ന് എടുത്തിട്ടുണ്ട്. മോഹൻലാൽ സാറിനോട് ഞാൻ ഇടക്കിടയ്ക്ക് റിക്വസ്റ്റ് ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒരു മിന്നായം പോലെ അദ്ദേഹത്തെയും സിനിമയിൽ കണ്ടേക്കാം. ജൂഡ് ആന്തണിയുടെ വാക്കുകൾ.

വിസ്മയയ്ക്കും പ്രണവിനുമൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മോഹൻലാലും പറഞ്ഞു. നല്ല കഥ വന്നാൽ അങ്ങനെയൊരു സിനിമ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

Movies

വിസ്മയ 'തുടക്കം'; വിസ്മയ മോഹൻലാലിന്‍റെ ചിത്രം സ്വിച്ചോൺ ചെയ്ത് സുചിത്ര, ക്ലാപ്പടിച്ച് പ്രണവ്

മോഹൻലാലിന്‍റെ മകൾ വിസ്മയ നായികയായെത്തുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. മകളുടെ ആദ്യസിനിമയുടെ പൂജയ്ക്കായി സകുടുംബമാണ് മോഹൻലാൽ എത്തിയത്.

ഭാര്യ സുചിത്ര, മകൻ പ്രണവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിസ്മയയെ ആന്‍റണി പെരുമ്പാവൂർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പടിച്ചു.

തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂഡ് തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

സംവിധായകരായ ജോഷി, മേജർ രവി തുടങ്ങി നിരവധി പേർ താരപുത്രിയുടെ ആദ്യ സിനിമയുടെ പൂജ ചടങ്ങിനെത്തിയിരുന്നു.

Latest News

Up