വേദനയുടെ ദിവസമാണ് ഇന്ന് മലയാളസിനിമ ലോകത്തിന്. ശ്രീനി ഇല്ലാത്ത മലയാളസിനിമയെക്കുറിച്ച് ചിന്തിക്കാൻ ആവതില്ലാതെ ഉറ്റവർക്കൊപ്പം സിനിമലോകവും തേങ്ങുകയാണ്.
ഉച്ഛയ്ക്ക് ഒന്നിന് ടൗൺ ഹാളിൽ തുടങ്ങിയ പൊതുദർശനം തുടരുകയാണ്. സഹപ്രവർത്തകരും ശ്രീനിയെ സ്നേഹിക്കുന്നവരുമടക്കം നീണ്ട നിരയാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
മമ്മൂട്ടിയും മോഹൻലാലും ദിലീപും സത്യൻ അന്തിക്കാടും അടക്കം നിരവധി സഹപ്രവർത്തകരും ഇപ്പോൾ ടൗൺഹാളിൽ തുടരുകയാണ്.
ഇന്ന് രാവിലെ 8.30-നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.
Tags : sreenivasan mohanlal mammootty