Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranji Trophy

രഞ്ജി ട്രോഫി: കലാശ പോരാട്ടം ഇന്ന്

ഹുബ്ബാലി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിന് ജമ്മു കാഷ്‌മീരും കർണാടകയും ഇന്നിറങ്ങും.

കന്നി കിരീടമെന്ന ചരിത്രത്തിനായി ജമ്മു ഇറങ്ങുന്പോൾ ഒന്പതാം കിരീടമാണ് കർണാടകയുടെ ലക്ഷ്യം.

നാല് മാസം നീണ്ട ടൂർണമെന്‍റിലെ കലാശപ്പോരാട്ടം കർണാടകയിലെ ഹുബ്ബാലിയിലാണ് നടക്കുന്നത്.

14 തവണ ഫൈനലിൽ മാറ്റുരച്ച പരിചയസന്പത്തുള്ള കർണാടക ജമ്മുവിന് വെല്ലുവിളിയുയർത്തും. എട്ട് കിരീട നേട്ടമാണ് ശക്തരായ കർണാടകയ്ക്കുള്ളത്.

Sports

രഞ്ജി ട്രോഫി സെമി: കർണാടകയ്ക്ക് വമ്പൻ സ്കോർ

ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്.

സ്മരൻ രവിചന്ദ്രനും വിദ്യാദർ പാട്ടീലുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്.

ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്‍റെയും കെ.എൽ. രാഹുലിന്‍റെയും സ്മരന്‍റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്.

ദേവ്ദത്ത് 232 റൺ‌സാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്‍റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ നായരും കൃതിക് കൃഷ്ണയും 60 റൺസെടുത്ത് പുറത്തായി.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് 334 റൺസാണെ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്‍റയും കരുണിന്‍റെയും ശ്രേയസ് ഗോപാലിന്‍റെയും കൃതിക് കൃഷ്ണയുടെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.

ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും അവ്നീഷ് സുധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജി ട്രോഫി ; ബംഗാള്‍ സെമിയില്‍

കല്യാണി (ബംഗാള്‍): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ സെമിയില്‍. ആന്ധ്രപ്രദേശിനെ ഇന്നിംഗ്‌സിനും 90 റണ്‍സിനും കീഴടക്കിയാണ് ബംഗാള്‍ സെമിയില്‍ പ്രവേശിച്ചത്.

സ്‌കോര്‍: ആന്ധ്രപ്രദേശ് 295, 244. ബംഗാള്‍ 629. ബംഗാളിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് തൊട്ടരികെവച്ച് പുറത്തായ സുദീപ് കുമാര്‍ ഘരാമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 596 പന്ത് നേരിട്ട സുദീപ് ആറ് സിക്‌സും 31 ഫോറും ഉള്‍പ്പെടെ 299 നേടിയാണ് പുറത്തായത്.

സെമിയില്‍ ജമ്മു-കാഷ്മീരാണ് ബംഗാളിന്‍റെ എതിരാളികള്‍. ചരിത്രത്തില്‍ ആദ്യമായാണ് ജമ്മു-കാഷ്മീര്‍ സെമിയില്‍ പ്രവേശിക്കുന്നത്.

മധ്യപ്രദേശിനെ 56 റണ്‍സിനു കീഴടക്കിയായിരുന്നു ജമ്മു-കാഷ്മീരിന്‍റെ സെമി പ്രവേശം. മറ്റൊരു സെമിയില്‍ കര്‍ണാടക ഉത്തരാഖണ്ഡിനെ നേരിടും. ഉത്തരാഖണ്ഡും ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ചയാണ് സെമി പോരാട്ടങ്ങള്‍.

Sports

രഞ്ജി ട്രോഫി: ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ, കർണാടക സെമിയിൽ, ബംഗാൾ സെമി ഉറപ്പിച്ചു

ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ, കർണാടക ടീമുകൾ സെമി ഫൈനലിൽ കന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഉത്തരാഖണ്ഡ് ജാർഖണ്ഡിനെയും കർണാടക മുംബൈയെയും ജമ്മു കാഷ്മീർ മധ്യപ്രദേശിനെയും തോൽപ്പിച്ചു.

ജർഖണ്ഡിനെ ഇന്നിംഗ്സിനും ആറ് റൺസിനും തോൽപ്പിച്ചാണ് ഉത്തരാഖണ്ഡ് സെമിയിൽ പ്രവേശിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ ഉത്തരാഖണ്ഡ് സ്പിന്നർ മായങ്ക് മിശ്രയാണ് മാൻ ഓഫ് ദ മാച്ച്. ഉത്തരാഖണ്ഡിന്‍റെ കന്നി സെമിഫൈനൽ പ്രവേശനമാണിത്.

ത്രില്ലർ പോരാട്ടത്തിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപ്പിച്ചാണ് ജമ്മു കാഷ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിപ്രവേശനം നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും ഉൾപ്പടെ 12 വിക്കറ്റുകൾ പിഴുത ജമ്മു കാഷ്മീർ പേസർ ആഖ്വബ് നബിയാണ് ജയമൊരുക്കിയത്. നബിയാണ് മാൻ ഓഫ് ദ മാച്ച്.

കരുത്തരായ മുംബൈയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് കർണാടക സെമിപ്രവേശനം നേടിയത്. 325 റൺസ് പിന്തുടർന്ന കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ കെ.എൽ.രാഹുൽ നേടിയ മിന്നുന്ന സെഞ്ചുറിയാണ് (130) കർണാടകയ്ക്ക് കരുത്തായത്. രവിചന്ദ്രൻ സമറാൻ പുറത്താകാതെ 83 റൺസ് നേടി. വിദ്യാർഥർ പാട്ടീൽ 31 റൺസുമായി പുറത്താകാതെ നിന്നും. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.

ആന്ധ്രപ്രദേശ്-പഞ്ചിമ ബംഗാൾ ക്വാർട്ടർ ഫൈനൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാലാം ദിനം പൂർത്തിയായപ്പോൾ മത്സരത്തിൽ വിജയികളായിട്ടില്ലെങ്കിലും ബംഗാൾ സെമിയിൽ കടക്കുമെന്ന് ഉറപ്പാണ്.

ആദ്യ ഇന്നിംഗ്സിൽ 334 റൺസിന്‍റെ കൂറ്റൻ ലീഡ് നേടിയ ബംഗാൾ മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയാണ്. ഏഴ് വിക്കറ്റ് കൈവശമുള്ള ആന്ധ്രയ്ക്ക് അവാസന ദിവസം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 270 റൺസ് കൂടി വേണം.

 

Sports

രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം

പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ഗോവ ഉയർത്തിയ 29 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 19 റൺസെടുത്ത അഭിഷേക് നായരും ഒമ്പത് റൺസെടുത്ത സൽമാൻ നിസാറും പുറത്താകാതെ നിന്നു.

നേരത്തെ ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 3‌2 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.

കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.

ഒന്നാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മലിന്‍റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്‍റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്‍റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്സ്.

വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.

ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.

Sports

രഞ്ജി ട്രോഫി: ഗോവയ്ക്കെതിരെ കേരളം മികച്ച നിലയിൽ

പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഗോവയെക്കാൾ 153 റൺസിന് മുന്നിലാണ് കേരളം.

രണ്ടിന് 237 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 526 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 171 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസാണ് എടുത്തിട്ടുള്ളത്. 14 റൺസുമായി സുയാഷ് പ്രഭുദേശായിയും നാല് റൺസുമായി കശ്യപ് ബക്കാലെയും ആണ് ക്രീസിലുള്ളത്.

രോഹൻ കുന്നുമ്മലിന്‍റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്‍റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്‍റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്സ്.

വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.

ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു.

Sports

രോഹൻ കുന്നുമ്മലിന് സെഞ്ചുറി; കേരളം മികച്ച സ്കോറിലേക്ക്

പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെ‌തിരേ കേരളം മികച്ച നിലയിൽ. ഗോവ നേടിയ 355 റൺസിന് മറുപടി പറയുന്ന കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്.

സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്‍റെ (132*) ഇന്നിംഗ്സാണ് കേരളത്തെ തുണച്ചത്. രോഹനു പുറമെ 25 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്. ഗോവയുടെ സ്കോറിന് 118 റൺസ് പിന്നിൽ നിൽക്കുന്ന കേരളത്തിന് അഭിഷേക് ജെ. നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

എട്ടുവിക്കറ്റ് നഷ്‌ടത്തിൽ 279 റൺസെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഗോവയ്ക്ക് സമാർ ദുബാഷിയുടെ പ്രകടനമാണ് (55) തുണയായത്. അമൂല്യ പൺട്രേക്കർ 10 റൺസെടുത്തും കൗഷിക് 21 റൺസെടുത്തും പുറത്തായി.കേരളത്തിനായി അങ്കിത് ശർമ്മ ആറു വിക്കറ്റ് വീഴ്ത്തി.

Sports

രഞ്ജിട്രോഫി; ഗോവയ്ക്ക് ഭേദപ്പെട്ട സ്കോർ

പനാജി: രഞ്ജി ട്രോഫിയിൽ ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗോവ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സുമായി സമര്‍ ദുബാഷിയാണ് ക്രീസില്‍.

86 റണ്‍സെടുത്ത ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്കോറര്‍. യാഷ് കസ്‌വങ്കര്‍ അര്‍ധസെഞ്ചുറി (50) നേടി. അർജുൻ ടെണ്ടുൽക്കാർ (36), ദർഷൻ മിസാൽ (22), സ്നേഹൽ കൗതങ്കർ (29), ലളിത് യാദവ് (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

കേരളത്തിനായി അങ്കിത് ശര്‍മ അഞ്ചും എൻ.പി.ബേസിൽ രണ്ടും സച്ചിൻബേബി ഒരു വിക്കറ്റും വീഴ്ത്തി.

 

 

 

 

 

Sports

രഞ്ജിയിൽ കേരളത്തിന് തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗണ്ഡിനെതിരെ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്‍റെ ജയം.

ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277 റണ്‍സ് ലീഡ് പിന്തുടർന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സെ നേടാനായുള്ളു. കേരളത്തിനായി വിഷ്ണു വിനോദിനും സൽമാൻ നിസാറിനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളു. ഇരുവരും അർധസെഞ്ചുറി നേടി.

വിഷ്ണു 43 പന്തിൽ 56 റണ്‍സും സൽമാൻ 85 പന്തിൽ 53 റണ്‍സും നേടി. ഏഥൻ ആപ്പിൾ ടോം പുറത്താകാതെ 14 റണ്‍സ് നേടി. രോഹൻ കുമ്മുമൽ 11 റണ്‍സും ബാബ അപരാജിത് 17 റണ്‍സും എം.ഡി. നിതീഷ് 12 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ 139 റണ്‍സ് മാത്രമാണ് നേടാനായത്.

Sports

സര്‍ഫറാസിന് ഡബിള്‍

ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള ക്ഷണം കാത്തിരിക്കുന്ന സര്‍ഫറാസ് ഖാന്‍, രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരേ ഇരട്ടസെഞ്ചുറി നേടി.

മുംബൈയുടെ താരമായ സര്‍ഫറാസ് 219 പന്ത് നേരിട്ട് 227 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ സിദ്ധേഷ് ലാഡും (104) മുംബൈക്കായി തിളങ്ങി. ഇവരുടെ സെഞ്ചുറി ഇന്നിംഗ്‌സുകള്‍ക്കു പുറമേ സുവേദ് പാര്‍ക്കറും (75) മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് 560ല്‍ എത്തി.

മറുപടിക്കു ക്രീസിലെത്തിയ ഹൈദരാബാദ്, രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുത്തിട്ടുണ്ട്.

ഗില്ലും സംഘവും തോറ്റു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പഞ്ചാബ് 194 റണ്‍സിന് സൗരാഷ്‌ട്രയ്ക്കു മുന്നില്‍ തോല്‍വി വഴങ്ങി. രണ്ടാം ദിനം രണ്ടു ടീമിന്‍റെയും രണ്ട് ഇന്നിംഗ്‌സും അവസാനിച്ചു. സ്‌കോര്‍: സൗരാഷ്‌ട്ര 172, 286. പഞ്ചാബ് 139, 125.

ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിനു പുറത്തായ ശുഭ്മാന്‍ ഗില്‍, ഇന്നലെ രണ്ടാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. 32 പന്തില്‍ 14 റണ്‍സ് മാത്രമായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ഗില്ലിന്‍റെ സമ്പാദ്യം.

സൗരാഷ്‌ട്രയുടെ ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജ (7, 46 & രണ്ട് വിക്കറ്റ്) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ സൗരാഷ്‌ട്രയുടെ പാര്‍ത്ത് ബട്ടാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സില്‍ പാര്‍ത്ത് പുറത്താകാതെ 37 റണ്‍സും എടുത്തിരുന്നു.

Sports

മനൻ വോറയ്ക്കും സെഞ്ചുറി; കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച ലീഡിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ‌ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് സന്ദർശകർ.

26 റൺസുമായി അർജിത് സിംഗും 25 റൺസുമായി തരൺപ്രീത് സിംഗുമാണ് ക്രീസിൽ. നിലവിൽ അവർക്ക് 193 റൺസിന്‍റെ ലീഡുണ്ട്.

സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു. കൂടാതെ ശിവം ഭാംബ്രി 41 റൺസും നിഖിൽ‌ താക്കൂർ 11 റൺസുമെടുത്തു.

കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദൻ ആപ്പിൾ ടോം, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

കേരളം തകർന്നടിച്ചു; ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്. ആദ്യദിനമായ ഇന്ന് കേരളത്തെ 139 റണ്‍സിന് എറിഞ്ഞിട്ടശേഷമാണ് ചണ്ഡിഗഡ് ലീഡ് നേടിയത്. ഇന്ന് കളിനിർത്തുമ്പോൾ ചണ്ഡിഗഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് നേടി.

11 റണ്‍സ് നേടിയ നിഖിൽ താക്കൂറിന്‍റെ വിക്കറ്റാണ് ചണ്ഡിഗഡിന് നഷ്ടമായത്. അർജുൻ ആസാദ് 99 പന്തിൽ 78 റണ്‍സുമായും മനൻ വോറ 87 പന്തിൽ 51 റണ്‍സുമായും പോരാട്ടം തുടരുകയാണ്.

മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും പുറത്താകാതെ 13 റൺസെടുത്ത സൽമാൻ നിസാറിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ചണ്ഡിഗഡിനു വേണ്ടി നിശുങ്ക് ബിർള നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രോഹിത് ദണ്ഡ മൂന്നു വിക്കറ്റും പിഴുതു. ജഗ്ജിത് സിംഗ് സന്ധു രണ്ട് വിക്കറ്റും കാർത്തിക് സന്ദിൽ ഒരു വിക്കറ്റും വീഴ്ത്തി.

Sports

മാനംകാത്ത് സച്ചിനും അപരാജിതും; കേരളത്തിന് ബാറ്റിംഗ് തകർച്ച, എട്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടിന് 125 റൺസെന്ന നിലയിലാണ്.

മൂന്നു റൺസുമായി സൽമാൻ നിസാറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കേരള നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

അഭിഷേക് നായര്‍ (ഒന്ന്), വിഷ്ണു വിനോദ് (പൂജ്യം), മുഹമ്മദ് അസ്ഹറുദ്ദീൻ (നാല്), അങ്കിത് ശർമ (ഒന്ന്), ശ്രീഹരി എസ്. നായർ (പൂജ്യം) എന്നിവരാണ് നിരാശപ്പെടുത്തിയത്.

ചണ്ഡിഗഡിനു വേണ്ടി രോഹിത് ദണ്ഡ, നിശുങ്ക് ബിർള എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഗ്ജിത് സിംഗ് സന്ധു, കാർത്തിക് സന്ദിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: ചണ്ഡിഗഢിനെതിരേ കേരളത്തിന് ടോസ്, ബാറ്റിംഗ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ബാറ്റിംഗ്. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ടോസ് നേടിയ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്‍റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്‍റെ അവസാന ഹോം മത്സരം കൂടിയാണിത്. അതേസമയം, നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ചണ്ഡിഗഡ്.

കേരള പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബാബാ അപരാജിത്, എം.ഡി. നിധീഷ്, അങ്കിത് ശർമ, സൽമാൻ നിസാർ, ഏദന്‍ ആപ്പിള്‍ ടോം, അഭിഷേക് ജെ. നായർ, ശ്രീഹരി എസ്. നായര്‍, എ.കെ. ആകർഷ്.

ചണ്ഡിഗഡ് പ്ലേയിംഗ് ഇലവൻ: മനൻ‌ വോറ (ക്യാപ്റ്റൻ), അർജുൻ ആസാദ്, ശിവം ഭാംബ്രി, അർജിത് സിംഗ്, നിഖിൽ താക്കൂർ, നിശുങ്ക് ബിർള, തരൺപ്രീത് സിംഗ്, വിഷു, ജഗ്ജിത് സിംഗ് സന്ധു, രോഹിത് ദണ്ഡ, കാർത്തിക് സന്ദിൽ‌.

Sports

രഞ്ജി ട്രോഫി; കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും

തിരുവനന്തപുരം: മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളം ചണ്ഡിഗഢിനെ നേരിടും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്‍റെ നേതൃത്വത്തിലാണ് കേരളം കളിക്കാനിറങ്ങുക. സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവരടങ്ങുന്ന കരുത്തുറ്റ നിരയാണ് കേരളത്തിന്‍റേത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാല് സമനിലകള്‍ മാത്രമാണ് കേരളത്തിന് ഇനിയുള്ള മത്സരങ്ങള്‍ നിർണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങുക. അഹമ്മദ് ഇമ്രാന്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് മനന്‍ വോറയടക്കമുള്ള പരിചയസമ്പന്നരടങ്ങുന്ന ടീമാണ് ചണ്ഡിഗഢിന്‍റേത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് അവര്‍. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്‍റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.

കേരള ടീം: മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ. നായര്‍, രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ. കൃഷ്ണമൂര്‍ത്തി, സല്‍മാന്‍ നിസാര്‍, ബാബ അപരാജിത്, വി. അജിത്, അഭിഷേക് പി. നായര്‍, എം.ഡി. നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം, കെ.എം. ആസിഫ്, അങ്കിത് ശര്‍മ, ശ്രീഹരി എസ്. നായര്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

Sports

ഗില്‍ രഞ്ജി കളിക്കും

രാജ്‌കോട്ട്: ന്യൂസിലന്‍ഡിന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുശേഷം വിശ്രമമെടുക്കാമെന്ന തീരുമാനത്തില്‍ മാറ്റംവരുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

രഞ്ജി ട്രോഫിയില്‍ പഞ്ചാബിന്‍റെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ ഗില്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. രാജ്‌കോട്ടില്‍ സൗരാഷ്‌ട്രയ്ക്ക് എതിരേ വ്യാഴാഴ്ചയാണ് പഞ്ചാബിന്‍റെ അടുത്ത രഞ്ജി ട്രോഫി മത്സരം.

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 11 പോയിന്‍റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്.

Sports

ശുഭ്മാൻ ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കും; സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിനിറങ്ങും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കും. ഈ മാസം 22ന് സൗരാഷ്ട്രയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഗിൽ പഞ്ചാബിന് വേണ്ടി മത്സരത്തിനിറങ്ങും.

ഗിൽ രഞ്ജിയിൽ കളിക്കുമെന്ന കാര്യം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. മത്സരത്തിനുള്ള ടീമിനൊപ്പം ചേരാനായി ഗിൽ രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചു.

ഞായറായ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ നയിച്ചതിന് തൊട്ടടുത്ത ദിവസാണ് ഗിൽ രഞ്ജി പോരാട്ടത്തിനായി രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചത്.

Sports

കൊടുങ്കാറ്റായി ശ്രീഹരി; മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച, അഞ്ചു വിക്കറ്റ് നഷ്ടം

ഇൻഡോർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച. കേരളം ഉയർത്തിയ 404 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 78 റൺസെന്ന നിലയിലാണ്. രണ്ടുറൺസുമായി ഋഷഭ് ചൗഹാനും റണ്ണൊന്നുമെടുക്കാതെ സാരാൻഷ് ജെയ്നുമാണ് ക്രീസിൽ.

ഹർഷ് ഗവാലി (പൂജ്യം), യഷ് ദുബെ (19), ഹിമാൻഷു മന്ത്രി (26), ഹർപ്രീത് സിംഗ് ഭാട്യ (13), നായകൻ ശുഭം ശർമ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

29 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ശ്രീഹരി എസ്. നായരാണ് മധ്യപ്രദേശ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്.

Sports

സച്ചിനും അപരാജിതിനും സെഞ്ചുറി; കേരളത്തിന് കൂറ്റന്‍ ലീഡിലേക്ക്, മധ്യപ്രദേശിന് ജയിക്കാൻ 404

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് 404 റൺസ് വിജയലക്ഷ്യം. നാലാംദിനം അഞ്ചിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ കൂടി ബലത്തിലാണ് അവസാനദിനം കൂറ്റൻ വിജയലക്ഷ്യം കേരളം മുന്നോട്ടുവച്ചത്.

സച്ചിന്‍ ബേബിയുടെയും (പുറത്താകാതെ 122), ബാബാ അപരാജിതിന്‍റെയും (105 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. അഹമ്മദ് ഇമ്രാൻ (24), അഭിജിത് പ്രവീൺ (11) എന്നിവരുടെ വിക്കറ്റുകളാണ് അവസാനദിനം കേരളത്തിനു നഷ്ടമായത്.

കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യപ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെ എറിഞ്ഞിട്ട് കേരളം, നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഇന്‍ഡോര്‍: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്‍ഡോറില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281 പിന്തുടർന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192ന് പുറത്താകുകയായിരുന്നു. 67 റണ്‍സ് നേടിയ സാരാൻ‌ഷ് ജെയ്‌നാണ് മധ്യപ്രദേശിന്‍റെ ടോപ് സ്‌കോറര്‍.

ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആറിന് 155 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 37 റണ്‍സിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകളും നഷ്ടമായി. ആര്യന്‍ പാണ്ഡെ (36), മുഹമ്മദ് അര്‍ഷദ് ഖാന്‍ (0), കുമാര്‍ കാര്‍ത്തികേയ സിംഗ് (ഏഴ്), സാരാൻഷ് ജെയ്ൻ (67) എന്നിവരാണ് പുറത്തായത്. റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് സെന്‍ പുറത്താവാതെ നിന്നു.

കേരളത്തിനു വേണ്ടി 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യപ്രദേശിനെ തകര്‍ത്തത്. അഭിജിത് പ്രവീൺ‌, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം, രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 27 റൺസെന്ന നിലയിലാണ് കേരളം. അഭിഷേക് നായര്‍ (ആറ്), സച്ചിന്‍ ബേബി (അഞ്ച്) എന്നിവരാണ് ക്രീസിൽ.

Sports

രഞ്ജി ട്രോഫി: അർധസെഞ്ചുറിയുമായി ബാബാ അപരാജിത്; തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം

ഇൻഡോർ: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 എന്ന നിലയിലാണ് കേരളം.

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുകയായിരുന്നു കേരളം. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 81 റണ്‍സെടുത്ത ബാബാ അപരാജിതാണ് കരകയറ്റിയത്. ബാബായും ഏഴ് റൺസെടുത്ത ശ്രീഹരി എസ് നായരുമാണ് ക്രീസിലുള്ളത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് അര്‍ഷദ് ഖാന്‍, സരണ്‍ഷ് ജെയ്ന്‍ എന്നിവരാണ് കേരളത്തെ തകര്‍ത്തത്.

കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. അഭിഷേക് ജെ നായരും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന്‍ കൂട്ടുകെട്ടിന് അവസാനമിട്ടു.

മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന്‍ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന്‍ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്.

അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മുഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47 റൺസും അസറുദീന്‍ 14ഉം അഹ്മദ് ഇമ്രാന്‍ അഞ്ചും റണ്‍സായിരുന്നു നേടിയത്.

Sports

രഞ്ജിയിൽ ജമ്മു ചരിത്രം

ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു-കാഷ്മീരിന് ചരിത്രം പിറന്ന ദിനം. 91 വർഷത്തെ ചരിത്രം തിരുത്തി 43 നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ ആദ്യമായി ഡൽഹിയെ അവർ പരാജയപ്പെടുത്തി.

അപരാജിത സെഞ്ചുറിയുമായി ഖമ്രാൻ ഇക്ബാൽ (133*) കാഷ്മീരിന്‍റെ അമരക്കാരനായപ്പോൾ ഏഴ് വിക്കറ്റിനായിരുന്നു അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ജമ്മു-കാഷ്മീരിന്‍റെ ചരിത്രജയം. എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിലെ അവസാന ദിനമാണ് ഡൽഹി വീണത്. അക്വിബ് നബിയാണ് കളിയിലെ താരം. സ്കോർ: ഡൽഹി: 211, 277. ജമ്മു കാഷ്മീർ: 310, 179/3.

വിജയവഴി

179 റണ്‍സ് ലക്ഷ്യം പിന്തുടർന്ന കാഷ്മീരിനായി ഖമ്രാൻ നങ്കൂരമിട്ടു (147 പന്തിൽനിന്ന് 133* റണ്‍സ്). 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റണ്‍സ് എന്ന സുരക്ഷിത നിലയിൽ കാഷ്മീർ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ചു. 43.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

മൂന്നാം ദിനം നൈറ്റ് വാച്ചറായെത്തിയ വൻഷാജിയുടെ (60 പന്തിൽ എട്ട് റണ്‍സ്) വിക്കറ്റ് മാത്രമാണ് അവസാന ദിനം നഷ്ടമായത്. എന്നാൽ, ഖമ്രാനുമൊത്തുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 82 റണ്‍സ് പിറന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി ഏഴ് വർഷങ്ങൾക്കുശേഷമായിരുന്നു ഖമ്രാന്‍റെ കന്നി സെഞ്ചുറി.

മുംബൈയെ തോൽപ്പിച്ച ജമ്മു-കാഷ്മീർ ഏഴ് തവണ രഞ്ജി ചാന്പ്യന്മാരായ ഡൽഹിയെയും ഇതോടെ കീഴടക്കി.

Sports

രഞ്ജി ട്രോഫി: കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരള-സൗരാഷ്ട്ര മത്സരം സമനിലയിൽ. സൗരാഷ്ട്ര ഉയർത്തി‍യ 330 റൺസ് പിന്തുടർന്ന കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ സാധിച്ചുള്ളു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്‍റ് ലഭിച്ചു.

മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 160 റൺസെടുത്ത് പുറത്തായ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 233 റൺസാണ് കേരളം എടുത്തത്.

അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.

പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്ക്കെ അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന്‍ ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് വേണ്ടി വരുൺ ന‍യനാർ 66 റൺസെടുത്തു. അഹമ്മദ് ഇമ്രാൻ 42 റൺസും സ്കോർ ചെയ്തു. ഇരുവരും പുറത്താകാതെ നിന്നു. അഞ്ച് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്‍റെയും 16 റൺസെടുത്ത സച്ചിൻ ബേബിയുടെയും 19 റൺസെടുത്ത അഭിഷേക് പി. നായരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഞ്ച് റണ്‍സെടുത്ത ഓപ്പണർ ആകര്‍ഷ് പരിക്കേറ്റ് മടങ്ങി.

Sports

രഞ്ജി ട്രോഫി: 402 റൺസിൽ ഡിക്ലയർ ചെയ്ത് സൗരാഷ്ട്ര, കേരളത്തിന് ജയിക്കാൻ 330

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് 330 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്തു നില്ക്കെ സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.

പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്ക്കെ അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന്‍ ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്. നാലു റൺസ് വീതമായി സച്ചിന്‍ ബേബിയും വരുൺ നായനാരുമാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. അതേസമയം അഞ്ച് റണ്‍സെടുത്ത ഓപ്പണർ ആകര്‍ഷ് പരിക്കേറ്റ് മടങ്ങി.

Sports

ചിരാഗിന് സെഞ്ചുറി; കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര; മൂന്നുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ് സന്ദർശകർ‌. ഇതോടെ, സൗരാഷ്ട്രയ്ക്ക് നിലവിൽ 160 റൺസിന്‍റെ ലീഡുണ്ട്.

67 റൺസുമായി അർപ്പിത് വാസവദയും 103 റൺസുമായി ചിരാഗ് ജാനിയുമാണ് ക്രീസിൽ. ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്.

മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു.

നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് ജെയ് ഗോഹിലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എം.ഡി. നിധീഷിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ എൻ.പി. ബേസിലിന് വിക്കറ്റ് നല്കി ഗജ്ജാര്‍ സമ്മാറും മടങ്ങിയതോടെ സൗരാഷ്ട്ര മൂന്നിന് 69 റൺസെന്ന നിലയിലെത്തി.

പിന്നീട് ക്രീസിൽ ഒന്നിച്ച അർപ്പിത് വാസവദയും ചിരാഗ് ജാനിയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് നിലവിൽ 159 റൺസിന്‍റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്.

കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് രണ്ടും എൻ.പി. ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: കേരളത്തിന് ലീഡ്; സൗരാഷ്ട്ര പൊരുതുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്സ് 233ൽ അവസാനിച്ചു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ഗജ്ജര്‍ സാമ്മര്‍ (20) ജയ് ഗോഹില്‍ (22) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.

രണ്ട് വിക്കറ്റിന് 82 റണ്‍സെന്ന നിലയിലാണ് ഒന്നാം ഇന്നിംഗ്സിൽ കേരളം ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ അഹമ്മദ് ഇമ്രാന്‍റെ (10) വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 128ല്‍ നില്‍ക്കെ രോഹന്‍ കുന്നുമ്മലും മടങ്ങി. 80 റണ്‍സെടുത്ത രോഹനാണ് ടോപ് സ്കോറർ.

ബാബ അപരാജിത് (69), അങ്കിത് ശര്‍മ്മ (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്‌ദേവ് ഉനദ്ഘട്ട് നാലും ഹിതെന്‍ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.

Sports

രഞ്ജി ട്രോഫി; രോഹന്‍ കുന്നുമ്മലിന് അർധസെഞ്ചുറി; കേരളത്തിന് മികച്ച തുടക്കം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സിൽ നേടിയ 160 റണ്‍സിന് മറുപടി പറയുന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്.

58 പന്തില്‍ 59 റണ്‍സുമായി രോഹന്‍ കുന്നുമ്മലും രണ്ട് റണ്‍സോടെ അഹമ്മദ് ഇമ്രാനുമാണ് ക്രീസില്‍. 18 റണ്‍സെടുത്ത എ.കെ.ആകര്‍ഷിന്‍റെയും ഒരു റണ്ണെടുത്ത സച്ചിന്‍ ബേബിയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

എട്ട് വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 78 റണ്‍സ് കൂടി വേണം. കേരളത്തിനായി എം.ഡി.നീധീഷ് ആറും ബാബാ അപരാജിത് മൂന്നു വിക്കറ്റും വീഴ്ത്തി.

84 റണ്‍സെടുത്ത ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. മൂന്ന് കളികളിയിൽ നിന്ന് രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോല്‍വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.

Sports

സമനില മറന്ന് കേരളം, 184 ന് പുറത്ത്; കർണാടകയ്ക്ക് ഇന്നിംഗ്സ് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടകയ്ക്ക് വമ്പൻ ജയം. തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇന്നിംഗ്സിനും 164 റൺസിനുമായിരുന്നു സന്ദർശകരുടെ ജയം. സ്കോർ: കർണാടക- 586/5 ഡിക്ലയേർഡ്. കേരളം- 238, 184.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ 238 റൺസിന് പുറത്തായ കേരളം ഫോളോ ഓൺ വഴങ്ങിയിരുന്നു. പിന്നാലെ അവസാന ദിനം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കളത്തിലിറങ്ങിയ കേരളം 184 റൺസിന് പുറത്താകുകയായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ കേരളത്തിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കൃഷ്ണ പ്രസാദ് (33), എദൻ ആപ്പിൾ ടോം (39), മുഹമ്മദ് അസ്‌ഹറുദ്ദീൻ (15), അഹമ്മദ് ഇമ്രാൻ (23), ബാബാ അപരാജിത് (19), സച്ചിൻ ബേബി (12) എന്നിവർക്ക് മാത്രമേ രണ്ടക്കമെങ്കിലും കാണാനായുള്ളൂ. അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും എം.യു. ഹരികൃഷ്ണനും ചേർന്ന് കൂട്ടിച്ചേർത്ത 44 റൺസിന്‍റെ കൂട്ടുകെട്ട് ആണ് കേരളത്തിനെ 150 റൺസ് കടത്തിയത്.

കർണാടകയ്ക്കു വേണ്ടി 29 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിൻ ഖാൻ ആണ് കേരളത്തിന്‍റെ ബാറ്റിംഗ് നിരയെ തകർത്തത്. വിദ്വത് കാവേരപ്പ രണ്ടും ശിഖർ ഷെട്ടി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഫോളോ ഓണ്‍ വഴങ്ങി; ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാൻ കേരളം പൊരുതുന്നു

 തിരുവനന്തപുരം: രഞ്ജി ട്രോഫില്‍ കര്‍ണാടകയ്‌ക്കെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാൻ കേരളം പൊരുതുന്നു. കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 586 റണ്‍സിന് മറുപടി പറഞ്ഞ കേരളം 238 റണ്‍സിന് എല്ലാവരും പുറത്തായി. 88 റൺസ് നേടിയ ബാബാ അപരാജിതാണ് ടോപ് സ്കോറർ.

കര്‍ണാടകയ്ക്ക് വേണ്ടി വിദ്യുത് കവേരപ്പ നാലും വിജയകമാര്‍ വൈശാഖ് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ശിഖര്‍ ഷെട്ടി രണ്ട് വിക്കറ്റും വീഴ്ത്തി. ഫോളോ ഓണ്‍ വഴങ്ങിയ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.

രണ്ട് റണ്‍സോടെ കൃഷ്ണപ്രസാദും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ എം.ഡി.നിധീഷുമാണ് ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 338 റണ്‍സ് കൂടി വേണം.

 

Sports

ബാബാ അപരാജിതിന് സെഞ്ചുറി നഷ്ടം; കേരളം കിതയ്ക്കുന്നു, ഏഴുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കർണാടകയ്ക്കെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. കർണാടകയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 586 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട്.

റണ്ണൊന്നുമെടുക്കാതെ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഷോൺ റോജറുമാണ് ക്രീസിൽ. കർണാടകയുടെ സ്കോറിനോട് 400 റൺസ് പിന്നിലാണ് കേരളം. അക്ഷയ് ചന്ദ്രൻ (11), സച്ചിൻ ബേബി (31), ബാബാ അപരാജിത് (88), അഹമ്മദ് ഇമ്രാൻ (31) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം കേരളത്തിനു നഷ്ടമായത്.

മൂന്നിന് 21 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ഏഴു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കാവേരപ്പയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിൽ ഒന്നിച്ച സച്ചിൻ ബേബിയും ബാബാ അപരാജിതും ചേർന്ന് പടുത്തുയർത്തിയ 85 റൺസിന്‍റെ കൂട്ടുകെട്ടാണ് ആതിഥേയരെ നൂറുകടത്തിയത്.

സ്കോർ 114 റൺസിൽ നില്ക്കെ സച്ചിൻ ബേബിയെ പുറത്താക്കി വീണ്ടും കാവേരപ്പ ആഞ്ഞടിച്ചു. തുടർന്ന് അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ബാബാ അപരാജിത് സ്കോർ മുന്നോട്ടു ചലിപ്പിച്ചു. ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ, സ്കോർ 182 റൺസിൽ നില്ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.

കർണാടകയ്ക്കു വേണ്ടി വിദ്വത് കാവേരപ്പ 40 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വി. വൈശാഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജിയിൽ കർണാടക മികച്ച സ്കോറിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. ആദ്യദിനം കളിനിർത്തുമ്പോൾ കർണാടക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എന്ന നിലയിലാണ്.

ഒരു ഘട്ടത്തിൽ രണ്ടിന് 13 റണ്‍സെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുണ്‍ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 300 കടന്നത്. 251 പന്തിൽ 142 റണ്‍സുമായി കരുണ്‍ നായർ ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്. 14 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്‍റെ ഇന്നിംഗ്സ്.

143 പന്തിൽ 88 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രൻ ആണ് കരുണിനൊപ്പം ക്രീസിലുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്.

കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

സെഞ്ചുറിയുമായി കരുൺ നായർ; കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ.

ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 റൺസുമായി ബാറ്റിംഗ് തുടരുകയാണ് കരുൺ. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്.

കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്‍റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

 

Sports

രഞ്ജി ട്രോഫി: കേരളത്തിനെതിരേ കര്‍ണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ കർണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.

35 റൺസുമായി കെ.എൽ. ശ്രീജിത്തും 14 റൺസുമായി കരുൺ നായരുമാണ് ക്രീസിൽ. എട്ടു റൺസെടുത്ത കെ.വി. അനീഷ്, അഞ്ചു റൺസെടുത്ത നായകൻ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്‍റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

Sports

രഞ്ജി ട്രോഫി: പഞ്ചാബിനോട് സമനില വഴങ്ങി കേരളം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി കേരളം. പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം 371ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നാലെ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തു നില്ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ 65 റൺസിന്‍റെ നിർണായക ലീഡ് നേടിയതോടെ പഞ്ചാബിന് മൂന്ന് പോയിന്‍റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്‍റാണ് ലഭിച്ചത്.

ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ സ്കോർ 360 റൺസിൽ നില്ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, ന‌മാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Sports

രഞ്ജി: കേരളം 371ന് പുറത്ത്; പഞ്ചാബിന് ഒന്നാമിന്നിംഗ്സ് ലീഡ്

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം നാലാംദിനം 371 റൺസിന് പുറത്തായി. ഇതോടെ, പഞ്ചാബിന് 65 റൺസിന്‍റെ നിർണായക ലീഡ് ലഭിച്ചു.

അതേസമയം, അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ സ്കോർ 360 റൺസിൽ നില്ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, ന‌മാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Sports

അഹമ്മദ് ഇമ്രാനും അർധസെഞ്ചുറി; 300 കടന്ന് കേരളം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ 300 റൺസ് പിന്നിട്ട് കേരളം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം നാലാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തിട്ടുണ്ട്.

68 റൺസുമായി അഹമ്മദ് ഇമ്രാനും 22 റൺസുമായി ഷോൺ റോജറുമാണ് ക്രീസിൽ. പഞ്ചാബിന്‍റെ സ്കോറിനോട് 102 റൺസ് പിന്നിലാണ് കേരളം.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 71 റൺസ് കൂട്ടിച്ചേർത്തു.

Sports

രഞ്ജി: അങ്കിത് ശർമയ്ക്ക് അർധസെഞ്ചുറി; 150 കടന്ന് കേരളം, നാലുവിക്കറ്റ് നഷ്ടം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ കേരളത്തിന് നാലുവിക്കറ്റ് നഷ്ടം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ്.

16 റൺസുമായി സച്ചിൻ ബേബിയും നാലു റൺ‌സുമായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. അർധസെഞ്ചുറി നേടിയ അങ്കിത് ശർമയുടെയും (62) രോഹൻ എസ്. കുന്നുമ്മലിന്‍റെയും (43) ബാറ്റിംഗ് മികവിലാണ് കേരളം 150 കടന്നത്. വത്സൽ ഗോവിന്ദ് 18 റൺ‌സെടുത്തു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത്, മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ്, നമാൻ ധിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജിയിൽ കേരളത്തിനു മുന്നിൽ റണ്‍മല തീർത്ത് പഞ്ചാബ്

 ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ റണ്‍മല തീർത്ത് പഞ്ചാബ്. ഒന്നാം ഇന്നിംഗ്സിസിൽ 436 റൺസിന് പഞ്ചാബ് ഓൾഔട്ടായി. ഹർനൂർ സിംഗിന്‍റെ മികവിലാണ് പഞ്ചാബ് മികച്ച സ്കോർ കണ്ടെത്തിയത്.

ഹർനൂർ സിംഗ് 170 റണ്‍സാണ് അടിച്ചെടുത്തത്. 343 പന്തുകൾ നേരിട്ട ഹർനൂർ 13 ഫോറുകളുടെ അകന്പടിയോടെയാണ് മികച്ച സ്കോർ കണ്ടെത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സിന് രണ്ടാം ദിനം കളി പുനരാംഭിച്ച പഞ്ചാബിനായി ഹർനൂറിനു പുറമേ പ്രീരിത് ദത്തയും മായങ്ക് മാർകണ്ഡേയും മികച്ച ഇന്നിംഗ് പുറത്തെടുത്തു.

പ്രീരിത് ദത്ത 145 പന്തിൽ 72 റണ്‍സെടുത്താണ് മടങ്ങിയത്. മായങ്ക് മാർകണ്ഡേയ 141 പന്തുകളിൽ പുറത്താകാതെ 48 റണ്‍സെടുത്തു. ക്രിഷ് ഭഗത് 28 റണ്‍സും നേടി.

കേരളത്തിനായ അങ്കിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി. എൻ.പി. ബേസിലും ബാബാ അപരാജിതും രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം കളി അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് നേടി. നാല് റൺസെടുത്ത എൻ.പി. ബേസിലിന്‍റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഏഴ് റൺസുമായി വത്സല്‍ ഗോവിന്ദും രണ്ട് റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ.

Sports

രഞ്ജി ട്രോഫി: ഹർനൂർ സിംഗിന് സെഞ്ചുറി; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട നിലയിൽ

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 എന്ന നിലയിലാണ് പഞ്ചാബ്.

തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുകയായിരുന്നു. 126 റൺസുമായി ഹർനൂർ സിംഗും രണ്ട് റൺസുമായി ക്രിഷ് ഭഗത്തുമാണ് ക്രീസിലുള്ളത്.

നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്), സലിൽ അറോറ (36) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 44 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. ബാബാ അപരാജിത് 48 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു.

Sports

ഹർനൂർ സിംഗിന് സെഞ്ചുറി; കേരളത്തിനെതിരേ പഞ്ചാബ് കരകയറുന്നു, അഞ്ചുവിക്കറ്റ് നഷ്ടം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 69 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ് ആതിഥേയർ. സെഞ്ചുറിയോടെ ഹർനൂർ സിംഗും ഏഴു റൺസുമായി സലിൽ അറോറയുമാണ് ക്രീസിൽ.

നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 37 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. അതേസമയം ബാബാ അപരാജിത് ഒരുവിക്കറ്റ് വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: പഞ്ചാബിന് ബാറ്റിംഗ്; സഞ്ജു ഇല്ലാതെ കേരളം

മുള്ളൻപുർ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതിരേ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവവനിലില്ല. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനും ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും പ്ലേയിംഗ് ഇലവനിലെത്തി.

കേരള പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.

പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ (ക്യാപ്റ്റൻ), ഹർണൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.

രഞ്ജിയിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളം സമനില വഴങ്ങിയിരുന്നു. ഇതിലൂടെ ലഭിച്ച ഒരു പോയിന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം. അതേസമയം, ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില നേടിയ പഞ്ചാബിനും ഒരു പോയിന്‍റ് മാത്രമാണുള്ളത്.

Sports

അര്‍ഷിനും പൃഥ്വി ഷായും നിലയുറപ്പിച്ചു; മഹാരാഷ്ട്ര പിടിമുറുക്കുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 20 റണ്‍സ് ലീഡ് നേടിയ മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലാണ്.

പൃഥ്വി ഷായും (37), അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമാണ് (14) ക്രീസില്‍. നിലവില്‍ അവർക്ക് 71 റണ്‍സ് ലീഡായി. നേരത്തെ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 239 നെതിരെ കേരളം 219ന് റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

അർധ സെഞ്ചുറി നേടിയ സഞ്ജു സാംസണാണ് (54) കേരളത്തിന്‍റെ ടോപ് സ്കോറർ. സൽമാൻ നിസാർ (49), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (36), രോഹൻ കുന്നുമ്മൽ (27) എന്നിവർ മികച്ച പ്രകടനം നടത്തി.

അക്ഷയ് ചന്ദ്രൻ (0), ബാബ അപരാജിത് (ആറ്), സച്ചിൻ ബേബി (ഏഴ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. മഹാരാഷ്ട്രയ്ക്ക് വേണ്ടി ജലജ് സക്‌സേന മൂന്നും മുകേഷ് ചൗധരി, വിക്കി ഒസ്ത്വാള്‍, രജനീഷ് ഗുര്‍ബാനി എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Sports

അര്‍ധസെഞ്ചുറിക്ക് പിന്നാലെ സഞ്ജുവും മടങ്ങി; കേരളത്തിന് ആറുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന് ആറുവിക്കറ്റ് നഷ്ടം. മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം ഒന്നാമിന്നിംഗ്സിൽ ആറിന് 152 റൺസെന്ന നിലയിലാണ്. 10 റൺസുമായി സൽമാൻ നിസാറും രണ്ടു റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ. മഹാരാഷ്ട്രയുടെ 239 റൺസിനെതിരേ ഇപ്പോഴും 88 റണ്‍സ് പിന്നിലാണ് കേരളം.

മൂന്നുവിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോർ 75 റൺസിൽ നില്ക്കെ സച്ചിൻ ബേബിയുടെ (ഏഴ്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് ക്രീസിൽ‌ ഒന്നിച്ച സഞ്ജു സാംസണിന്‍റെയും (54) മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെയും (36) ചെറുത്തുനില്പാണ് കേരളത്തെ നൂറുകടത്തിയത്.

63 പന്തിൽ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 54 റൺസെടുത്ത സഞ്ജുവാണ് കേരള നിരയിലെ ടോപ് സ്കോറർ. സ്കോർ 132 റൺസിൽ നില്ക്കെ സഞ്ജുവിനെ പുറത്താക്കി വിക്കി ഒസ്ത്‌വാൾ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഒമ്പതു റൺ‌സിനിടെ അസ്‌ഹറുദ്ദീനെയും ഓസ്ത്‌വാൾ പുറത്താക്കിയതോടെ കേരളം ആറിന് 141 റൺസെന്ന നിലയിലേക്ക് വീണു.

മഹാരാഷ്ട്രയ്ക്കു വേണ്ടി രജനീഷ് ഗുർബാനി, വിക്കി ഒസ്ത്‌വാൾ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജലജ് സക്സേന, രാമകൃഷ്ണ ഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: നിതീഷിന് അഞ്ചു വിക്കറ്റ്; മഹാരാഷ്ട്ര 239നു പുറത്ത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മഹാരാഷ്ട്രയുടെ ഒന്നാമിന്നിംഗ്സ് 239 റൺസിൽ അവസാനിച്ചു. മഴ വില്ലനായ രണ്ടാംദിനം ഏഴിന് 179 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മഹാരാഷ്ട്രയ്ക്ക് 60 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.

വെറും 49 റൺ‌സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ എം.ഡി. നിതീഷാണ് മഹാരാഷ്ട്രയെ എറിഞ്ഞിട്ടത്. എൻ.പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

മഴ മാറി, മാനം തെളിഞ്ഞു; കേരളം - മഹാരാഷ്ട്ര രഞ്ജി പോരാട്ടം പുനരാരംഭിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം - മഹാരാഷ്ട്ര മത്സരം രണ്ടാം ദിനം പുനരാരംഭിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ആദ്യ സെഷന്‍ നഷ്ടമായതോടെ ഉച്ചഭക്ഷണത്തിനു ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്.

ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മഹാരാഷ്ട്ര ഏഴു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയിലാണ്. 25 റൺസുമായി വിക്കി ഒസ്ത്വാളും 18 റൺസുമായി രാമകൃഷ്ണ ഘോഷുമാണ് ക്രീസില്‍.

Kerala

രഞ്ജി: മഹാരാഷ്ട്രയ്ക്കെതിരേ പിടിമുറുക്കി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ ആദ്യദിനം അവസാനിച്ചപ്പോൾ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസ് എന്ന നിലയിലാണ്.

ഗംഭീര തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഓവറിലെ നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് പിഴുത എം.ഡി.നിധീഷ് മഹാരാഷ്ട്രയെ പ്രതിരോധത്തിലാക്കി. പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് നേടിയത്.

ഇന്നിംഗ്സിന്‍റെ രണ്ടാം ഓവറിൽ അർഷിൻ കുൽക്കർണിയും (പൂജ്യം), നാലാം ഓവറിൽ ക്യാപ്റ്റൻ അൻകിത് ബാവ്‌നെയും (പൂജ്യം) പുറത്തായതോടെ മഹാരാഷ്ട്രയുടെ സ്കോർ അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. സ്കോർ 18-ൽ നിൽക്കേ 12 റൺസ് നേടിയ സൗരഭ് നവാലെ കൂടി വീണതോടെ മത്സരത്തിൽ കേരളം പിടിമുറുക്കി.

എന്നാൽ ആറാം വിക്കറ്റിൽ ഋതുരാജ് ഗെയ്‌വാദും ജലജ് സക്സേനയും ഒത്തുചേർന്നതോടെ മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നു. 91 റൺസ് നേടിയ ഋതുരാജിനെയും 49 റൺസ് നേടിയ സക്സേനയെയും മടക്കി മത്സരം കേരളം വീണ്ടും വരുതിയിലാക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു.

കളിനിർത്തുമ്പോൾ രാമകൃഷ്ണ ഗോഷ് (11), വിക്കി ഒസ്വാൾ (10) എന്നിവരാണ് ക്രീസിൽ. കേരളത്തിനായി എം.ഡി. നിധീഷ് നാലും എൻ. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Sports

നങ്കൂരമിട്ട് ഗെയ്ക്‌വാദും സക്സേനയും; കേരളത്തിനെതിരേ നൂറുകടന്ന് മഹാരാഷ്ട്ര

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം മഹാരാഷ്ട്ര കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ് സന്ദർശകർ. 67 റൺസുമായി ഋതുരാജ് ഗെയ്ക്‌വാദും 41 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ.

ഒരു ഘട്ടത്തിൽ അഞ്ചു റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായതിനു ശേഷമാണ് മഹാരാഷ്ട്രയുടെ ചെറുത്തുനില്പ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്രയുടെ തുടക്കം തകർച്ചയോടെയാണ്. സ്കോർബോർഡ് തുറക്കുന്നതിനു മുമ്പുതന്നെ നാലു മുൻനിര ബാറ്റർമാർ കൂടാരംകയറി. പൃഥ്വി ഷാ (പൂജ്യം), അർഷിൻ ‌കുൽക്കർണി (പൂജ്യം), സിദ്ധേഷ് വീർ (പൂജ്യം), ക്യാപ്റ്റൻ അങ്കിത് ബാവ്നെ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

പിന്നാലെ ക്രീസിൽ ഒന്നിച്ച സൗരഭ് നവാലെയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമം ആരംഭിച്ചു. എന്നാൽ, സ്കോർ 18 റൺസിൽ നില്ക്കെ 12 റൺസെടുത്ത നവാലെയെ എം.ഡി. നിതീഷ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതോടെ, മഹാരാഷ്ട്ര അഞ്ചിന് 18 റൺസെന്ന നിലയിൽ തകർന്നു. തുടർന്നാണ് ഗെയ്ക്‌വാദും സക്സേനയും ക്രീസിൽ ഒന്നിച്ചത്.

കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് മൂന്നു വിക്കറ്റും എൻ.പി. ബേസിൽ രണ്ടുവിക്കറ്റും വീഴ്ത്തി.

2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്‍റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്‍റെ പ്ലസ് പോയിന്‍റുകള്‍.

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്‍റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയതിന്‍റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്‍ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.

കേരളം പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസ്‌ഹറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബാ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിതീഷ്, എൻ.പി. ബേസിൽ. ഏദൻ ആപ്പിൾ ടോം.

മഹാരാഷ്ട്ര പ്ലേയിംഗ് ഇലവൻ: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അർഷിൻ കുൽക്കർണി, സിദ്ധേഷ് വീർ, ഋതുരാജ് ഗെയ്ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്സേന, വിക്കി ഓസ്ത്‌വാൾ, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.

Sports

രഞ്ജി ട്രോഫി പോരാട്ടങ്ങൾ ബുധനാഴ്ച മുതല്‍; കേരളത്തിന്‍റെ എതിരാളികൾ മഹാരാഷ്ട്ര

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-26 സീസണിന് ബുധനാഴ്ച തുടക്കം. നിലവിലെ ഫൈനലിസ്റ്റുകളായ കേരളം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്‌ട്രയെ നേരിടും. രാവിലെ 9.30 മുതലാണ് മത്സരം.

2024-25 സീസണില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിച്ചതിന്‍റെ ആവേശത്തോടെയാണ് പുതിയ സീസണിനു തുടക്കം കുറിക്കാന്‍ കേരളം ഇറങ്ങുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മടങ്ങി എത്തിയതും പുതിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ നേതൃപാടവവും യുവതാരങ്ങളുടെ സാന്നിധ്യവുമാണ് ഇത്തവണ കേരളത്തിന്‍റെ പ്ലസ് പോയിന്‍റുകള്‍. മത്സരം ജിയോഹോട്ട്സ്റ്റാറില്‍ തത്സമയം.

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്‍റെ (2024-25) ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കേരളം ഇറങ്ങുന്നത്. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെയായിരുന്നു 2024-25 സീസണില്‍ കേരളം ഫൈനലില്‍ എത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയതിന്‍റെ ബലത്തിലായിരുന്നു കേരളത്തെ ഫൈനലില്‍ വിദര്‍ഭ മറികടന്നതെന്നതും ശ്രദ്ധേയം. കര്‍ണാടക, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ കരുത്തുറ്റ ടീമുകള്‍ക്കൊപ്പമായിരുന്ന കേരളം, രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.

Sports

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; മുഹമ്മദ് അസറുദ്ദീന്‍ നയിക്കും, സഞ്ജുവും ടീമിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ ആണ് കേരള ടീമിനെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ.

കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരും രഞ്ജി ടീമിലുണ്ട്.

കഴിഞ്ഞ സീസണിലും സല്‍മാന്‍ നിസാര്‍ കേരളത്തിനായി ര‌ഞ്ജി ട്രോഫിയില്‍ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്.

എന്നാല്‍ ഫൈനലില്‍ വിദര്‍ഭക്ക് മുന്നില്‍ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്.ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ മറുനാടന്‍ താരങ്ങള്‍.

ര‌ഞ്ജി ട്രോഫിക്കുള്ള കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്(വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ,അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ ,ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ,അഭിഷേക് പി. നായർ.

Latest News

Up