x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനിമാ സ്റ്റണ്ടിനെ വെല്ലുന്ന ക്രൂരത; ബോണറ്റിൽ യുവാവുമായി യുവതിയുടെ കാർ യാത്ര


Published: January 21, 2026 08:54 PM IST | Updated: January 21, 2026 08:54 PM IST

പുനെയിലെ തിരക്കേറിയ സാംഗംവാഡി റോഡിൽ മനുഷ്യസാധ്യമായ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് നടന്ന ഒരു റോഡ് റേഞ്ച് സംഭവത്തിന്‍റെ നടുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒരു വാക്കുതർക്കത്തിന് പിന്നാലെ യുവാവിനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി രണ്ട് കിലോമീറ്ററോളം ദൂരം അതിവേഗത്തിൽ കാർ ഓടിച്ചുപോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 17-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പൊതുസമൂഹത്തെ ഞെട്ടിച്ച ഈ അക്രമം അരങ്ങേറിയത്. നഗരത്തിലെ ഒരു പ്രമുഖ എൻജിഒയിൽ ജോലി ചെയ്യുന്ന ബാനർ സ്വദേശിനിയായ യുവതിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിന്‍റെ തുടക്കം യുവതി ഓടിച്ചിരുന്ന കാർ ഒരു ബൈക്കിലിടിച്ചതായിരുന്നു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന ദമ്പതികൾക്കും കുട്ടിക്കും പരിക്കേൽക്കുകയും അവർ താഴെ വീഴുകയും ചെയ്തു.

എന്നാൽ വണ്ടി നിർത്താൻ തയ്യാറാകാതിരുന്ന യുവതി കാർ റിവേഴ്‌സ് എടുക്കുന്നതിനിടെ റാം റാത്തോഡ് എന്ന യുവാവിന്‍റെ വാഹനത്തിലും തട്ടി.

ഇത് ചോദ്യം ചെയ്യാനായി തന്‍റെ വണ്ടി ഒതുക്കി നിർത്തിയ ശേഷം റാം യുവതിയുടെ കാറിന് മുന്നിൽ തടസമായി നിന്നു. എന്നാൽ യുവാവിനെ വകവെക്കാതെ യുവതി കാർ മുന്നോട്ടെടുക്കുകയായിരുന്നു.

കാറിന്‍റെ ബോണറ്റിലേക്ക് ചാടിക്കയറിയ റാമിനെയും കൊണ്ട് ഏകദേശം 60 കിലോമീറ്ററോളം വേഗതയിലാണ് ഇവർ നഗരത്തിലൂടെ പാഞ്ഞത്.

രണ്ട് കിലോമീറ്ററോളം ദൂരം ബോണറ്റിൽ തൂങ്ങിക്കിടന്ന റാമിനെ ഒടുവിൽ നടുറോഡിൽ പെട്ടെന്ന് ബ്രേക്ക് ഇട്ട് താഴെ വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്‍റെ കയ്ക്ക് ഒടിവ് സംഭവിക്കുകയും ശരീരത്തിൽ പലയിടത്തും പരിക്കേൽക്കുകയും ചെയ്തു.

ഈ ഭീകരമായ ദൃശ്യങ്ങൾ പിന്നാലെ വന്ന മറ്റ് യാത്രക്കാർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ആദ്യം പരാതി നൽകാൻ യുവാവ് തയാറായിരുന്നില്ലെങ്കിലും ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയും റാം റാത്തോഡിനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ നമ്പർ കേന്ദ്രീകരിച്ച് യുവതിയെ പോലീസ് പിടികൂടി. വധശ്രമം, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. അതേസമയം ഈ സംഭവത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

അപായപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ നടപടിയെ ഭൂരിഭാഗം പേരും വിമർശിക്കുമ്പോൾ, അപരിചിതരായ പുരുഷന്മാർ വാഹനം തടയുമ്പോൾ ഭയന്നുപോകുന്ന ഒരു സ്ത്രീയുടെ പ്രതികരണമായി ഇതിനെ കാണുന്നവരുമുണ്ട്.

എന്നാൽ ഒരു ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവൃത്തികൾക്ക് നിയമപരമായി യാതൊരു ന്യായീകരണവുമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

Tags : ShockingNews PuneDiaries ViralNews CrimeUpdate Awareness

Recent News

Up