x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരു മര്യാദയൊക്കെ വേണ്ടേ! കത്തിക്കയറി സ്വര്‍ണവില; പവന് 1,31,160 രൂപ, ഒറ്റയടിക്ക് കൂടിയത് 8,640 രൂപ


Published: January 29, 2026 03:25 PM IST | Updated: January 29, 2026 03:25 PM IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് ഗ്രാമിന് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായി.

അന്താരാഷ്‌ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 5539 ഡോളറും രൂപയുടെ വിനിമയ നിരക്ക് 91.97 ലും ആണ്. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,500 ഡോളറിനു മുകളില്‍ ഉയര്‍ന്നു. വ്യാഴാഴ്ച ഏഷ്യന്‍ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ അന്താരാഷ്‌ട്ര സ്വര്‍ണ വിലട്രോയ് ഔണ്‍സിന് 5,597 ഡോളറിലെത്തി, പിന്നീട് ഏകദേശം 5,540 ഡോളറിലേക്ക് താഴ്ന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 885 രൂപ വര്‍ധിച്ച് 13,465 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 690 രൂപ വര്‍ധിച്ച് 10,485 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 440 രൂപ വര്‍ധിച്ച് 6,755 രൂപയാണ് വിപണി വില.

വെള്ളി വിലയിലും കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌‌ട്ര വില ട്രോയ് ഔണ്‍സിന് 117.70 ഡോളറാണ്. ഒരു ഗ്രാം വെള്ളിക്ക് 410 രൂപയായി. 10 ഗ്രാമിന്റെ വില 4,100 രൂപയാണ്.

തുടര്‍ച്ചയായ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, ദുര്‍ബലമായ യുഎസ് ഡോളര്‍ എന്നിവയ്ക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ശക്തമായ ഡിമാന്‍ഡ് സ്വര്‍ണത്തിന്‍റെ കുതിപ്പിന് കരുത്തേകുന്നുവെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.

ബുധനാഴ്ച യുഎസ് ഫെഡറല്‍ മീറ്റിംഗില്‍ പലിശ നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയില്ല. നിരക്കുകള്‍ 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമാണ്.

ഇറാനുമായി യുഎസിന്‍റെ ബന്ധം വളരെ സംഘര്‍ഷഭരിതമാണ്. അമേരിക്കന്‍ സൈനിക സാന്നിധ്യം മേഖലയില്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. പ്രസിഡന്‍റ് ട്രംപ് ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കിയിട്ടില്ല, എങ്കിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പറഞ്ഞിരുന്നു.

ഇറാന്‍ ഇതിനോട് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാണോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. സമീപകാലത്ത് ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്.

അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 6000 ഡോളര്‍ കടന്നു മുന്നോട്ടു നീങ്ങുകയാണെങ്കില്‍ 8000 ഡോളറിലാണ് അടുത്ത ലക്ഷ്യം.

Tags : Gold Rate Gold Rate Today

Recent News

Up