x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ ഓഹരിവിപണിയിൽ രണ്ടാം ദിനവും വീഴ്ച


Published: October 31, 2025 11:53 PM IST | Updated: October 31, 2025 11:53 PM IST

മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും ചുവപ്പണിഞ്ഞു. പ്രൈവറ്റ് ബാങ്കുകളുടെ ഓഹരി വിൽപ്പനയും ദുർബലമായ ആഗോള സൂചനകളുമാണ് വിപണിയെ ബാധിച്ചത്.

30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 465.75 പോയിന്‍റ് (0.55%) താഴ്ന്ന് 83,938.71ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 498.8 പോയിന്‍റ് വരെ താഴ്ന്ന് 83,905.66ലെത്തിയിരുന്നു.

50 ഓഹരികളുടെ നിഫ്റ്റി 155.75 പോയിന്‍റ് (0.60%) ഇടിഞ്ഞ് 25,722.10 ലും വ്യാപാരം പൂർത്തിയാക്കി.പോസിറ്റീവായി വ്യാപാരം തുടങ്ങിയ നിഫ്റ്റിയിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് താഴ്ചയിലേക്കു വീണത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.48 ശതമാനവും താഴ്ചയിലായി.

നിഫ്റ്റി മേഖല സൂചികകളിൽ 1.56 ശതമാനത്തോളം ഉയർന്ന പൊതുമേഖല ബാങ്ക് ഓഹരികളാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
മീഡിയ, മെറ്റൽ ഓഹരികൾ ഒരു ശതമാനത്തിനു മുകളിലും നിഫ്റ്റി ബാങ്ക് (0.44%), പ്രൈവറ്റ് ബാങ്ക് (0.75%), ഹെൽത്ത്കെയർ (0.89%), ഐടി (0.54%), ഫാർമ (0.55%) എന്നിവയും താഴ്ന്നു. ഓട്ടോ, എഫ്എംസിജി, റിയൽറ്റി എന്നീ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ പിന്മാറ്റം, സമ്മിശ്രമായ കോർപറേറ്റ് വരുമാനം, യുഎസ് ഫെഡറൽ റിസർവ് ഈ വർഷം ഇനി നിരക്ക് കുറയ്ക്കില്ലെന്ന സൂചനകൾ തുടങ്ങിയവ നിക്ഷേപരുടെ വികാരത്തെ ബാധിച്ചതായി വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.

സെൻസെക്സിൽ എറ്റേണൽ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ്, പവർ ഗ്രിഡ്, ട്രെന്‍റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികൾക്കാണ് വലിയ നഷ്ടമുണ്ടായത്.

ഭാരത് ഇലക്ട്രോണിക്സ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയവർ.

ഏഷ്യൻ വിപണിയിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്‍റെ നിക്കി 225 സൂചികകൾ പോസിറ്റിവായപ്പോൽ ഷാങ്ഹായ് എസ്എസ്ഇ കോംപോസിറ്റ്, ഹോങ്കോംഗിന്‍റെ ഹാങ് സെങ് സൂചികകൾ താഴ്ചയിലാണ് അവസാനിച്ചത്.

യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ നെഗറ്റീവായാണ് പൂർത്തിയാക്കിയത്.

തുടർച്ചയായ രണ്ടു ദിനം വിദേശ നിക്ഷേപർ (എഫ്ഐഐകൾ) വിൽപ്പനക്കാരായപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) വാങ്ങലുകാരായി. എക്സ്ചേഞ്ച് കണക്കുപ്രകാരം ഇവർ വ്യാഴാഴ്ച 2469.34 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇന്നലെ എഫ്ഐഐകൾ 6769.34 കോടി രൂപയുടെ ഓഹരി കളാണ് വിറ്റത്. ഡിഐഐകൾ 7068.44 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags : Indian stock market BSC NSC

Recent News

Up