മുംബൈ: ആയിരക്കണക്കിനു സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസിന്റെ ഓഹരികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു.
ഇൻഡിഗോ എയർലൈൻസിന്റെ ഓപ്പറേറ്റർമാരായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരികൾ ഇന്നലെ എട്ടു ശതമാനത്തിലധികം ഇടിഞ്ഞ്് 4923.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരി ഏഴാമത്തെ വ്യാപാര ദിനത്തിലും നഷ്ടം നേരിട്ടു. വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതായിരുന്നു പ്രതിസന്ധിയുടെ തുടക്കം. ആറ് ദിവസംകൊണ്ട് ഇന്റർഗ്ലോബിന്റെ ഓഹരികളിൽ 16.4 ശതമാനത്തോളം നഷ്ടമാണുണ്ടായത്; നിക്ഷേപകർക്ക് 37,000 കോടി രൂപയുടെ നഷ്ടം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകിയതും സർവീസുകൾ തുടർന്നും വൈകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യവസ്ഥകൾ പ്രകാരം ഡ്യൂട്ടി സമയത്തോടൊപ്പം ജീവനക്കാരെയും ക്രമീകരിക്കുന്നതിൽ സംഭവിച്ച പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡിജിസിഎ ചൂണ്ടിക്കാണിച്ചിരുന്നു.
Tags : IndiGo shareholders suffer Interglobe Aviation Limited