തൃശൂർ: നിധി നിയമങ്ങളിലെ പല കാര്യങ്ങളും മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സ്(എംസിഎ) അധികൃതർ തെറ്റായി വ്യാഖ്യാനിക്കുന്നതും വിലയിരുത്തുന്നതും തികച്ചും നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്നും ഈ സമീപനം സംസ്ഥാനത്തെ നൂറുകണക്കിന് നിധി കന്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും നിധി കന്പനീസ് അസോസിയേഷന്റെ എട്ടാമത് സംസ്ഥാനസമ്മേളന പ്രമേയം കുറ്റപ്പെടുത്തി.
കന്പനിനിയമം അനുശാസിക്കുന്ന കോന്പൗണ്ടിംഗ് സൗകര്യം ചെയ്തുകൊടുത്ത് കന്പനികളെ തടസം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവുപോലും മാനിക്കാതെയുള്ള എംസിഎയുടെ നടപടികളിൽ സമ്മേളനം പ്രതിഷേധിച്ചു.
നിധി കന്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കൽ പറഞ്ഞു.
ഭാരവാഹികൾ: ഡേവിസ് എ. പാലത്തിങ്കൽ-പ്രസിഡന്റ്, ഇ.എ. ജേസഫ്, അടൂർ സേതു -വൈസ് പ്രസിഡന്റുമാർ, എ.എ. സലീഷ് -ജനറൽ സെക്രട്ടറി, എം. സുരേഷ്, ഗോപൻ ജി. നായർ, പി.ബി. സുബ്രഹ്മണ്യൻ -സെക്രട്ടറിമാർ, പി.ആർ. രാജേഷ്-ട്രഷറർ.
Tags : NCA misinterpreted MCA