x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദേശത്തുനിന്ന് ക്രിപ്റ്റോകറൻസി വഴി പണം


Published: November 10, 2025 11:08 PM IST | Updated: November 10, 2025 11:08 PM IST

മുംബൈ: പണമിടപാടുകാരുടെ ലോകത്ത് വൻ മാറ്റങ്ങൾ കണ്ടുവരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ അയയ്ക്കുന്ന ഫണ്ടിന്‍റെ ഒരു ചെറിയ ഭാഗം വ്യത്യസ്തമായ വഴിയിലൂടെയാണ് ഇന്ത്യയിലെത്തുന്നത്.

പരന്പരാഗത ബാങ്കിംഗ് രീതികൾക്കു പകരം ക്രിപ്റ്റോകറൻസി വഴി ഇന്ത്യയിലേക്കു പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. രണ്ട് മാസത്തോളമായി, ഈ പണം ഹൈ-സ്ട്രീറ്റ് ബാങ്കുകൾ വഴിയുള്ള പതിവ് കൈമാറ്റങ്ങൾക്ക് പകരം, ഒരു തരം ക്രിപ്റ്റോകറൻസിയായ സ്റ്റേബിൾകോയിനിന്‍റെ രൂപത്തിലാണ് വരുന്നത്.

ടെതർ (യുഎസ്ഡിടി) എന്നത് യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്റ്റേബിൾകോയിൻ ആണ്. വിലയിലെ വലിയ വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഒരു തരം ക്രിപ്റ്റോകറൻസിയാണ് സ്റ്റേബിൾകോയിനുകൾ. ടെതറിന്‍റെ മൂല്യം യുഎസ് ഡോളറുമായി ഒന്നോടൊന്ന് എന്ന അനുപാതത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ടെതറിന്‍റെ ഡോളർ കരുതൽശേഖരത്തിന്‍റെ പിന്തുണയോടെ അസ്ഥിരമായ ക്രിപ്റ്റോകറൻസി വിപണിയിൽ വില സ്ഥിരത നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഇന്ത്യയിൽ ടെതർ അഥവാ സ്റ്റേബിൾകോയിൻ 4-5% പ്രീമിയത്തിലാണ് വ്യാപാരം ചെയ്യുന്നത്. അതിനാൽ ക്രിപ്റ്റോ വഴിയുള്ള പണകൈമാറ്റത്തിന് ബാങ്ക് കൈമാറ്റത്തേക്കാൾ കൂടുതൽ തുക ലഭിക്കുന്നു.

യുഎസ് ഡോളറുമായി ബന്ധിപ്പിച്ച സ്റ്റേബിൾകോയിനുകൾ ഈ നാണയം കൈകാര്യം ചെയ്യുന്ന ‘ടെതർ’ എന്ന കന്പനിയാണ് പുറത്തിറക്കുന്നത്.

ടെതർ ഡോളറിന്‍റെ ഒരു പ്രതിനിധിയായിരിക്കുന്പോൾപോലും ഇന്ത്യയിൽ നിലവിലെ രൂപ-ഡോളർ വിനിയമ നിരക്കായ ഒരു ഡോളറിന് 88.6 രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ 93 രൂപയാണ് നിരക്ക്.

ഉദാഹരണത്തിന് യുഎഇയിലോ യുഎസിലോ ഉള്ള ഒരു തൊഴിലാളി സാധാരണപോലെ ബാങ്ക് വഴി 1000 ഡോളർ അയയ്ക്കുന്പോൾ അത് ഇന്ത്യയിൽ 88600 രൂപയായി മാറും. എന്നാൽ ദുബായിലോ ന്യൂജേഴ്സിയിലോ വാങ്ങി ഇന്ത്യയിൽ വിൽക്കുന്ന ടെതറിന് ശനിയാഴ്ചത്തെ ഒരു കോയിന്‍റെ വിലയായ 93.15 രൂപ വച്ച് 93,150 രൂപ ലഭിക്കും.

അധിക പണം കിട്ടുന്നത് എങ്ങനെ‍?

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ, ഫിൻടെക് ആപ്പുകൾ, സർവീസ് സെന്‍ററുകൾ എന്നിവയിൽ നിന്ന് സ്റ്റേബിൾ കോയിൻ വാങ്ങുകയാണ് ആദ്യ ഘട്ടം. തുടർന്ന് പണം സ്വീകരിക്കുന്നയാളിന്‍റെ ഡിജിറ്റൽ വാലറ്റിലേക്ക് അയച്ചുകൊടുക്കും. ടെലഗ്രാമിലോ മറ്റ് നിയന്ത്രങ്ങളോ ഇല്ലാത്ത പ്ലാറ്റ്ഫോമികളിലോ ബന്ധിപ്പിക്കുന്ന ക്രിപ്റ്റോ വാങ്ങുന്നവരും വില്ക്കുന്നവരുമായി ഒരു പിയർ ടു പിയർ ഇടപാടിലൂടെ വില്പന നടത്താനാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറവിടത്തിൽനിന്ന് ഈടാക്കുന്ന 1 % നികുതി ഒഴിവാക്കാനാകും. ഇനി കോയിൻ ലഭിച്ചയാൾക്ക് അങ്ങനെതന്നെ സൂക്ഷിക്കുകയോ എക്സ്ചേഞ്ചിലൂടെ പണമാക്കി മാറ്റുകയോ ചെയ്യാം. അടുത്ത കാലത്തായി വിപണിയിലെ കണക്കുകൾ പ്രകാരം വിദേശത്തുനിന്നുള്ള പണമയയ്ക്കലിൽ 3-4 ശതമാനം വരെ ബാങ്കുകളിൽനിന്ന് സ്റ്റേബിൾകോയിനിലേക്കു മാറിയിട്ടുണ്ട്.

നിയമവശങ്ങൾ

ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റായ കാര്യമല്ല. വിദേശ വ്യാപാരത്തിന് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നതിലും രാജ്യത്തിന്‍റെ നിയമങ്ങൾ എതിരല്ല.

അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി ആർബിഐ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിറ്റി) ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ബിറ്റ്കോയിൻ പോലുള്ള വികേന്ദ്രീകൃത-വ്യത്യസ്തമായ കേന്ദ്രീകൃത നാണയമാണ്.

സ്വകാര്യകന്പനികൾ പുറത്തിറക്കുന്ന യുഎസ്ഡിടി, യുഎസ്ഡിസി (മറ്റൊരു കന്പനിയുടെ സർക്കിൾ) എന്നിവയിൽനിന്ന് വ്യത്യസ്തമാണ് കേന്ദ്ര ബാങ്കുകൾ ഇറക്കുന്ന സിബിഡിസികൾ. അതുകൊണ്ട് സ്വകാര്യ കന്പനികൾ പുറത്തിറക്കുന്ന സ്റ്റേബിൾ കോയിൻ പോലുള്ളവ ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സാന്പത്തിക നയങ്ങൾക്കും ഭീഷണിയാണ് ഇത്തരം കോയിനുകളെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Tags : cryptocurrency Money Digital currency

Recent News

Up