x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോസ്റ്റ് ജോബ് പോസ്റ്റിംഗുകളിൽ വർധന


Published: November 8, 2025 11:15 PM IST | Updated: November 8, 2025 11:15 PM IST

മുംബൈ: തൊഴിൽ കന്പോളത്തിൽ ഗോസ്റ്റ് പോസ്റ്റിംഗുകൾ എന്ന പ്രതിഭാസം വർധിച്ചുവരുന്നതായി റിക്രൂട്ട്മെന്‍റ് സേവന രംഗത്തെ വിദഗ്ധർ. സോഷ്യൽ, പ്രഫഷണൽ നെറ്റ്‌വർക്കുകളിലെ ഗോസ്റ്റ് ജോബ് പോസ്റ്റിംഗുകൾ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം വർധിച്ചതായാണ് വിദഗ്ധർ പറയുന്നത്. ഒരു കന്പനി പരസ്യം ചെയ്യുന്നതും എന്നാൽ നികത്താൻ ഉദ്ദേശ്യമില്ലാത്തതുമായ ഒഴിവുകളാണ് ഗോസ്റ്റ് ജോലികൾ എന്ന് അറിയപ്പെടുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ പരസ്യം നിലനിൽക്കുന്നുണ്ടെങ്കിലും നികത്താനുള്ള ഒഴിവില്ല.

ഇത്തരം പോസ്റ്റിംഗുകൾ കന്പനികളെ മികച്ച പ്രതിഭകളുടെ ഒരു നിരയെ നിലനിർത്താനും അവരുടെ ആഭ്യന്തര ആവശ്യങ്ങൾ വിലയിരുത്താനും സാധിക്കുന്നു. കഴിവുള്ളവരുടെ ലഭ്യത അളക്കാൻ ചില കന്പനികൾ ഇത്തരം ജോബ് പോസ്റ്റിംഗുകൾ ഉപയോഗിക്കുന്നു.

ചില സന്ദർഭങ്ങളിൽ ഭാവിയിലെ റിക്രൂട്ട്മെന്‍റ് ബജറ്റുകൾക്കായി ആഭ്യന്തര താരതമ്യപഠനങ്ങൾ നടത്താനും ഇത് ഉപകരിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികളെ ആകർഷിക്കാനായി കന്പനികൾ ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യും. നിലവിൽ ഒഴിവ് ഇല്ലെങ്കിലും ഭാവിയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനുള്ള ഡാറ്റാ ബേസ് ഉണ്ടാക്കാൻ ഇത് കന്പനികളെ സഹായിക്കും.

കഴിഞ്ഞ വർഷം മുതൽ ഗോസ്റ്റ് പോസ്റ്റിംഗുകളിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്ന് സ്റ്റാഫിംഗ് ആൻഡ് റിക്രൂട്ട്മെന്‍റ് സർവീസസ് സ്ഥാപനമായ സിഐഇഎൽ എച്ച്ആർ സർവീസസിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ആദിത്യ മിശ്ര പറഞ്ഞു.ജോലി അന്വേഷിക്കുന്നവർ അപേക്ഷിച്ച തസ്തികകളിൽ പകുതിയും ആഴ്ചകൾക്കുള്ളിൽ വീണ്ടും പോസ്റ്റ്ചെയ്യുന്നുണ്ട്.

പല കേസുകളിലും, ഇന്‍റർവ്യൂകൾ നടപടിക്രമങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയോ പാതി വഴിയിൽ റദ്ദാക്കുകയോ അല്ലെങ്കിൽ കേവലം ഒരു കാഴ്ചയ്ക്കായി മാത്രം മുന്നോട്ടു പോകുകയോ ചെയ്യുന്നതാണ്.

ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങൾ

കണ്‍സ്ട്രക‌്ഷൻ, സാങ്കേതികവിദ്യ, നിയമ സേവനങ്ങൾ, ആഹാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ്, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽനിന്നുള്ള കന്പനികളാണ് ഇത്തരം വ്യാജ പോസ്റ്റുകൾ സൃഷ്ടിക്കുന്ന വലിയൊരു വിഭാഗം. ഈ സ്ഥാപനങ്ങളിൽ പലതും ചെറുതും ഇടത്തരവുമാണ്.

ഈ സ്ഥാപനങ്ങൾക്ക് കന്പനി വലിയ വളർച്ചയിലാണെന്ന് പുറംലോകത്തെ പ്രത്യേകിച്ച് നിക്ഷേപരെ അറിയിക്കാനോ, ആകർഷകമായ ഒരു തൊഴിലുടമയായി നിലനിർത്താനോ വിപണിയിലെ പ്രതിഭകളുടെ നിലവാരം, പ്രതീക്ഷകൾ, ശന്പള നിരക്കുകൾ തുടങ്ങിയ ട്രെൻഡുകൾ മനസിലാക്കാനായി സിവികൾ ശേഖരിക്കാനോ ആണ് ശ്രമിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു.

ഗോസ്റ്റ് ജോബ് പോസ്റ്റിംഗുകളിൽ വർധിച്ചുവരുന്ന ഒരു പ്രവണതയാണ് കാണുന്നത്. പ്രതിവർഷം 25 മുതൽ 30 ശതമാനം വരെ വളർച്ചയാണു കാണുന്നതെന്ന് ഒരു വിദഗ്ധൻ പറഞ്ഞു. കൂടുതൽ ഉദ്യോഗാർഥികളെ ആകർഷിക്കാനാണ് അവർ ഈ തന്ത്രം പ്രയോഗിക്കുന്നത്. ഈ ഒഴിവുകളുടെ ഏകദേശം 20 ശതമാനം മാത്രമേ യഥാർഥത്തിൽ നിയമനമാകാറുള്ളൂ.

ലക്ഷ്യം പ്രതിച്ഛായ വർധന

നിരന്തരമായി തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ കന്പനി വലിയ വളർച്ചയിലാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാം. വളർച്ചയും അഭിവൃദ്ധിയും ഉണ്ടാകുന്ന സ്ഥാപനമെന്ന നിലയിൽ അതിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനാകും. ചില കന്പനികൾ അവരുടെ പ്രഫഷണൽ നെറ്റ് വർക്കിൽ ഗോസ്റ്റ് ജോബുകൾ പോസ്റ്റ് ചെയ്യും. നിയമനം നടത്തില്ല. പകരം ആ സ്ഥാനങ്ങളിലേക്ക് ആളെ ആവശ്യം വന്നാൽ നിലവിലുള്ള ജീവനക്കാർക്കിടയിൽനിന്ന് സ്ഥാനക്കയറ്റം നല്കിയോ മറ്റേതെങ്കിലും വകുപ്പിൽനിന്ന് മാറ്റി നിയമിച്ചോ ഒഴിവ് നികത്തും.

നടപടി തുടങ്ങി ലിങ്ക്ഡ്ഇൻ

കന്പനികൾ പലപ്പോഴും ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്ന പ്രഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ്ഇൻ. 99 ശതമാനം വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനു മുന്പ് നീക്കം ചെയ്യുന്നതിന് നൂതന സാങ്കേതിവിദ്യയും വിദഗ്ധസംഘങ്ങളെയും ഉപയോഗിക്കുന്നുണ്ടെന്ന് ലിങ്ക്ഡ്ഇൻ അറിയിച്ചു.

Tags : ghost job ghost job postings Vacant job postings

Recent News

Up