x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെൽസ് പാൾസി: വൈറൽ അണുബാധയും രോഗകാരണം


Published: December 9, 2025 04:06 PM IST | Updated: December 9, 2025 04:07 PM IST

മുഖത്തിന്‍റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്.

രോഗ ലക്ഷണങ്ങള്‍

· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്‍റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.

· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.

· വായില്‍ നിന്ന് ഉമിനീര്‍ ഒലിക്കുക.

· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.

· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).

· തലവേദന

· രുചിക്കാന്‍ സാധിക്കാതെ വരിക.

· കണ്ണുനീര്‍, ഉമിനീര്‍ എന്നിവയുടെ അളവില്‍ വ്യത്യാസം.

· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്‍റെ ഇരുവശങ്ങളെയും ബാധിക്കാം.

ശ്രദ്ധിക്കുക: പെട്ടെന്ന് മുഖം കോടുകയാണെങ്കില്‍ അത് പക്ഷാഘാത ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്.

രോഗകാരണങ്ങള്‍

കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍ അണുബാധയാണ് ഇതിനു കാരണമായി കരുതപ്പെടുന്നത് (HSV - ശരീരത്തിലെ ഏതെങ്കിലും അവയവത്തെ ബാധിച്ച അണുബാധ, Herpes zoster, EBV, CMV തുടങ്ങിയവ).

ബെല്‍സ് പാള്‍സി വരാന്‍ സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?

· ഗര്‍ഭിണികളില്‍ (3rd trimester), പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം

· അതിരൂക്ഷമായ ശ്വാസകോശ അണുബാധ (Flu, cold).

· പ്രമേഹം (Diabetes)

· ഉയര്‍ന്ന രക്തസമ്മര്‍ദം (Hypertension)

· അമിതവണ്ണം (Obesity)

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Tags : Family Health

Recent News

Up