x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌ട്രോക്ക്: മുൻകൂട്ടി കണ്ടെത്താം, ചികിത്സിക്കാം


Published: November 6, 2025 10:01 AM IST | Updated: November 6, 2025 10:21 AM IST

സ്ട്രോക്ക് അഥവാ പക്ഷാഘാതം അല്ലെങ്കിൽ ബ്രെയിൻ അറ്റാക്ക് എന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസപ്പെടുന്നതിനാലോ നിലച്ചതിനാലോ സംഭവിക്കുന്ന ഒരു അവസ്ഥയാണ്.

ലോകത്ത് ശരാശരി മൂന്ന് സെക്കൻഡിൽ ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കുന്നു എന്നതാണ് കണക്കുകൾ പറയുന്നത്. പ്രതിവർഷം 12.2 ദശലക്ഷം പേർക്ക് സ്ട്രോക്ക് വരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

25 വയസിന് മുകളിലുള്ള നാല് പേരിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ സ്ട്രോക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്താണ് സ്ട്രോക്ക്

മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് സ്‌ട്രോക്കിന്‍റെ പ്രധാന കാരണം.

പ്രധാനമായും രണ്ട് തരങ്ങൾ ഉണ്ട്:

ഇസ്കെമിക് സ്ട്രോക്ക് - രക്തം കട്ടപിടിക്കുന്നതിനാലോ കൊഴുപ്പടിഞ്ഞതിനാലോ ധമനികളിൽ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം (70 - 80 ശതമാനം കേസുകൾ).

ഹെമറാജിക് സ്ട്രോക്ക് - മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവം സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നത് (20 ശതമാനം കേസുകൾ).

ട്രാൻസിയന്‍റ് ഇസ്കെമിക് അറ്റാക്ക് (ടിഎംഎ)

തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി കുറയുമ്പോൾ ഉണ്ടാകുന്ന ചെറിയ മുന്നറിയിപ്പാണ് ടിഎംഎ.

കൈകാലുകളിലെ തളർച്ച, മരവിപ്പ്, ചുണ്ട് കോടുന്നത്, അൽപനേരം നീണ്ടുനിൽക്കുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

ഇത് ഭാവിയിൽ വലിയ സ്ട്രോക്കിന് മുമ്പ് ലഭിക്കുന്ന ഒരു മുന്നറിയിപ്പായതിനാൽ അവഗണിക്കരുത്.

ലക്ഷണങ്ങൾ

സാധാരണ സ്ട്രോക്കിന്‍റെ ലക്ഷണങ്ങളായ മുഖം കോടൽ, ബലക്ഷയം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അധികപേർക്കും അറിയുന്നതാണ്.

എന്നാൽ ചില സാധാരണയല്ലാത്ത ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാനാകും.

  • കഠിനമായ തലപ്പൊട്ടുന്നതുപോലുള്ള തലവേദന
  • ശരീരത്തിന്‍റെ ദിശാഭ്രമം (disorientation) അല്ലെങ്കിൽ ഓർമക്കുറവ്
  • അപ്രതീക്ഷിതമായ തളർച്ച
  • പെട്ടന്നുള്ള കേൾവിക്കുറവും ചെവിയിൽ മൂളൽ പോലെ തോന്നുന്നതും
  • ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത്
  • ശരീരത്തിന് ഉണ്ടാകുന്ന ബാലൻസ് പ്രശ്നം (Balance problem)
  • അസാധാരണമായ പെരുമാറ്റങ്ങൾ അല്ലെങ്കിൽ മാനസിക ആശയക്കുഴപ്പം
  • ഈ ലക്ഷണങ്ങൾ ചെറുതായി തോന്നാമെങ്കിലും അവ മസ്തിഷ്‌കത്തിലെ പ്രാരംഭ സ്ട്രോക്ക് ലക്ഷണങ്ങളായിരിക്കാം.

BE FAST - ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുക

സ്ട്രോക്ക് തിരിച്ചറിയാനും ഉടൻ പ്രതികരിക്കാനുമായി BE FAST എന്ന പദം ഓർക്കുക:

B - Balance: ശരീരത്തിന്‍റെ ഒരു വശത്തെ ബാലൻസ് നഷ്ടപ്പെടൽ

E - Eyes: കാഴ്ച മങ്ങുക, രണ്ടായി കാണുക

F - Face: മുഖം കോടൽ

A - Arms: കൈകാലുകൾക്ക് തളർച്ച

S - Speech: സംസാരികാനുള്ള ബുദ്ധിമുട്ട്

T - Time: സമയം നഷ്ടപ്പെടുത്തരുത്, ഉടൻ ആംബുലൻസ് വിളിക്കുക അല്ലെങ്കിൽ ആശുപത്രിയിലേക്ക് എത്തിക്കുക

സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ

  • രക്തസമ്മർദ്ദം (ബിപി) കൂടുന്നത്
  • പ്രമേഹം, കൊളസ്ട്രോൾ നിയന്ത്രണത്തിലാകാത്തത്
  • പുകവലി, മദ്യപാനം
  • വ്യായാമക്കുറവ്
  • അമിതവണ്ണം
  • ഹൃദയരോഗങ്ങൾ മൂലം രക്തക്കട്ട തലച്ചോറിലേക്ക് പോകുന്നത്

സ്ട്രോക്കിനുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങൾ: Clot Buster Drug (TPA Injection)

ഇസ്കെമിക് സ്ട്രോക്കിനുള്ള പ്രധാന ചികിത്സയാണിത്, സ്ട്രോക്ക് വന്ന 4.5 മണിക്കൂറിനുള്ളിൽ നൽകുകയാണെങ്കിൽ രക്തക്കട്ട അലിയിച്ച് രക്തയോട്ടം പുനസ്ഥാപിക്കാം.

മെക്കാനിക്കൽ ത്രോംബെക്ടമി: തലച്ചോറിലെ രക്തക്കുഴലിൽ കത്തീറ്റർ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്ന പ്രക്രിയയാണിത്, 6 മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം, എന്നാൽ 24 മണിക്കൂറിനുള്ളിൽ പോലും ചെയ്യാവുന്നതാണ്.

ഈ ചികിത്സയ്ക്കായി ഇന്‍റർവെൻഷനൽ ന്യൂറോളജിസ്റ്റ് ഉള്ള ആശുപത്രി തെരഞ്ഞെടുക്കണം.

സ്ട്രോക്ക് പ്രതിരോധം - ജീവിതശൈലി മാറ്റങ്ങൾ

പുകവലിയും മദ്യപാനവും തീർത്തും ഒഴിവാക്കുക

നിത്യവ്യായാമം - ദിവസവും 30 മിനിറ്റ് നടക്കുക

ആരോഗ്യകരമായ ഭക്ഷണശീലം - കൊഴുപ്പുകുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക

സമ്മർദ്ദം കുറയ്ക്കുക

ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിരീക്ഷിക്കുക

സ്ട്രോക്ക് പെട്ടെന്ന് തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാനും ജീവിത നിലവാരം പുനസ്ഥാപിക്കാനുമുള്ള പ്രധാന വഴിയാണ്.

ചെറിയതോ അന്യമായതോ ആയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്.

“ബി ഫാസ്റ്റ്” ഓർക്കുക, സമയബന്ധിതമായ ഇടപെടൽ ജീവിതം തന്നെ രക്ഷിക്കും.

ഡോ. പാർത്തസാരഥി .ബി
കൺസൾട്ടന്‍റ് - ന്യൂറോളജി, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ അങ്കമാലി

Tags : Family Health Stroke Symptoms

Recent News

Up