x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ എസിപിക്ക് പ്രതിപക്ഷ നേതാവാകാം


Published: December 14, 2025 02:33 AM IST | Updated: December 14, 2025 02:33 AM IST

ശ്രീകണ്ഠപുരം: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം എന്നീ കേസുകൾ അന്വേഷിച്ച മുൻ അസി. കമ്മീഷണർ ടി.കെ. രത്നകുമാറിന് ശ്രീകണ്ഠപുരം നഗരസഭയിൽ പ്രതിപക്ഷനേതാവാകാം.

സർവീസിൽനിന്നു വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ സിപിഎം ടിക്കറ്റിൽ മത്സരിച്ച ടി.കെ. രത്നകുമാർ, കോൺഗ്രസിലെ എം.കെ. ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്‌നകുമാര്‍ ജനവിധി തേടിയത്. ‍ശ്രീകണ്ഠപുരത്ത് യുഡിഎഫ് ഭരണം നിലനിർത്തി.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പി.പി. ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്‍റെ മേല്‍നോട്ടച്ചുമതല രത്നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.

ഭരണം കിട്ടിയാൽ നഗരസഭാ അധ‍്യക്ഷനാക്കാനാണ് എൽഡിഎഫ് ടി.കെ. രത്നകുമാറിനെ കളത്തിലിറക്കിയത്. അതിനാൽ രത്നകുമാർ പ്രതിപക്ഷനേതാവാകാനാണ് സാധ‍്യത.

Tags : Former ACP opposition leader NDA UDF LDF Kerala local body election

Recent News

Up