x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലശേരിയിലെ അസ്ഥികൂടം സ്ത്രീയുടേത്; കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

തലശേരി ബ്യൂറോ
Published: November 29, 2025 10:39 AM IST | Updated: November 29, 2025 10:43 AM IST

തലശേരി: പണി പൂർത്തിയാകാത്ത കെട്ടിടത്തിൽനിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ എഴുപത്തിയേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂബിലി റോഡിൽ കാന്തലാട്ട് പള്ളിക്കു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള കുഴിയിൽനിന്നാണ് ഇന്നലെ രാത്രിയിൽ അസ്ഥികൂടവും സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ആറു മാസം മുമ്പ് കാണാതായ സേലം ആത്തൂർ സ്വദേശിനി ധനുകോടിയുടെ (63) മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ധനുകോടിയുടെ ഭർത്താവ് അമ്പഴകനെ (77) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അമ്പഴകൻ-ധനുകോടി ദമ്പതികൾ തലശേരിയിലാണ് താമസിച്ചിരുന്നത്. ഇവർക്ക് നാല് മക്കളാണ്.

ആറു മാസം മുമ്പ്

രണ്ട് മക്കൾ പഴയങ്ങാടിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്. രണ്ട് പേർ സേലത്താണുള്ളത്. ആറു മാസം മുമ്പാണ് ധനുകോടിയെ കാണാതായത്. അമ്പഴകൻ ഒറ്റയ്ക്ക് മക്കളെ കാണാൻ പഴയങ്ങാടിയിൽ ചെന്നിരുന്നു. അന്ന് അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മയെ പൈസ കൊടുത്ത് നാട്ടിലയച്ചുവെന്നാണ് അമ്പഴകൻ മക്കളോടു പറഞ്ഞത്. സംശയം തോന്നിയ മക്കൾ നാട്ടിൽ അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയിട്ടില്ല എന്ന് മനസിലായി. മദ്യപിച്ചു ലക്ക് കെട്ടപ്പോൾ ഒരിക്കൽ അമ്പഴകൻ, തന്‍റെ മദ്യം എടുത്തു കുടിച്ച ഭാര്യയെ കൊന്നുവെന്നു പറഞ്ഞ വിവരവും ഇതിനിടയിൽ പുറത്തു വന്നു.

ഒഴിഞ്ഞ കെട്ടിടത്തിൽ

ഒരു മകൻ ജോത്സ്യനെ കണ്ട് അമ്മയെക്കുറിച്ച് അന്വേഷിച്ചെന്നും അമ്മ ജീവിച്ചിരിക്കുന്നില്ലെന്നും ജ്യോത്സ്യൻ പറഞ്ഞത്രേ. ഇതോടെ മക്കളിൽ സംശയം വർധിച്ചു. തുടർന്ന് മക്കൾ പഴയങ്ങാടിയിൽനിന്നു തലശേരിയിൽ എത്തുകയും അച്ഛനെ കൂട്ടി അവർ താമസിച്ചിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ പരിശോധ നടത്തുകയും ചെയ്തപ്പോഴാണ് തലയോട്ടിയും സാരിയും കണ്ടെത്തിയത്. ഇതേത്തുടർന്ന് മക്കളും അച്ഛനും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അസ്ഥികൂടം കിടന്ന സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും അമ്പഴകനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സംഭവ സ്ഥലത്തു ഫോറൻസിക് സംഘം പരിശോധന നടത്തി. പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags : skeleton in Thalassery women murder husband in custody police crime

Recent News

Up