ലക്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരെ വിദർഭയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വിദർഭ വിജയിച്ചത്. കേരളം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒൻപത് പന്ത് ബാക്കി നിൽക്കെ വിദർഭ മറികടന്നു. നാല് വിക്കറ്റ് മാത്രമാണ് വിദർഭയ്ക്ക് നഷ്ടമായത്.
അഥർവ തായ്ഡെയുടെ അർധ സെഞ്ചുറിയുടെയും ശിവം ദേശ്മുഖിന്റെയും ധ്രുവ് ഷോറെയുടെയും വരുൺ ബിഷ്ടിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വിദർഭ വിജയലക്ഷ്യം മറികടന്നത്. തായ്ഡെ 54 റൺസാണ് എടുത്തത്.
ശിവം ദേശ്മുഖ് 29 റൺസും ധ്രുവ് ഷോറെയും വരുൺ ബിഷ്ടും 22 റൺസ് വീതമെടുത്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷ്, വിഘ്നേഷ് പുതൂർ, ഷറഫുദീൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദും രോഹന് കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന് കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു.
16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ഓപ്പണറായി ഇറങ്ങിയ നായകൻ സഞ്ജു സാംസണ് നാലു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി.
വിദര്‍ഭയ്ക്കായി യാഷ് താക്കൂര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. അദ്യായൻ ഡഗ മൂന്ന് വിക്കറ്റും നചികേത് ഭൂട്ടെ രണ്ട് വിക്കറ്റും എടുത്തു.
Tags : syed mushtaq ali t20 match vidarbha beats kerala KCA kerala cricket association