Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beats

യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫ്; അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര ജയം

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്‍റെ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബെൽജിയം ക്ലബായ ക്ലബ് ബ്രഗിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.

ചൊവ്വാഴ്ചത്തെ മത്സരത്തിൽ അത്ലറ്റിക്കോയ്ക്ക് വേണ്ടി അലക്സാണ്ടർ സോർലോത്ത് ഹാട്രിക്കും ജോണി കർഡോസോ ഒരു ഗോളും നേടി. ജോയൽ ഒർഡോണസാണ് ക്ലബ് ബ്രഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

ഇരു പാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിഡ് 7-4ന് പ്ലേഓഫ് സ്വന്തമാക്കി. പ്ലേഓഫ് വിജയത്തോടെ ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.

Sports

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ജമ്മു കാഷ്മീർ; ബംഗാളിനെ തകർത്ത് ഫൈനലിൽ 

കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. സെമി ഫൈനലിൽ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്. 

ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്‍റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്‍റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.  

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ 83 റൺസ് കൂടി ചേർത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബംഗാളിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ആകാഷ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 

ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.

രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്‍റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്‍റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.

ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്‌വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ബംഗാളിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.

കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്‌വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.

ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും  ജമ്മു കാഷ്മീരിന്‍റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ. 

Sports

ടി20 ലോകകപ്പ്: യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം

ന്യൂഡൽഹി: ട്വന്‍റി ലോകകപ്പിൽ യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.

യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ഇബ്രാഹിം സദ്രാന്‍റെ അർധ സെഞ്ചുറിയുടെയും അസമത്തുള്ള ഒമർസായിയുടെയും ദർവിഷ് റസൂലിയുടെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നത്.

സദ്രാൻ 53 റൺസാണെടുത്തത്. 41 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സദ്രാന്‍റെ ഇന്നിംഗ്സ്. ഒമർസായ് 40 റൺസും റസൂലി 33 റൺസുമാണെടുത്തത്.

യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖിയും മുഹമ്മദ് അർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്.

സൊഹയ്ബ് ഖാന്‍റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്‍റെ ഇന്നിംഗ്സിന്‍റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്‍റെ ഇന്നിംഗ്സ്.

അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

Sports

ടി20 ലോകകപ്പ്: നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം

ചെന്നൈ: ട്വന്‍റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ 31 റൺസിനാണ് യുഎസ്എ വിജയിച്ചത്.

യുഎസ്എ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുക്കാൻ സാധിച്ചുള്ളു. 58 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപും 31 റൺസെടുത്ത ജെ.ജെ. സ്മിത്തും 28 റൺസെടുത്ത ജാൻ നിക്കോളും പോരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

യുഎസ്എയ്ക്ക് വേണ്ടി ഷാഡ്‌ലി വാൻ ഷാൽക്ക്‌വൈക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. അലി ഖാനും സൗരഭ് നേത്രാവൽക്കറും ശുഭം രഞ്ജാനെയും ഓരോ വിക്കറ്റ് വീതം എടുത്തു.

ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്‍റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്‌യുടെ ഇന്നിംഗ്സ്.

മൊനാംഗ് 52 റൺ‌സാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർ‌ഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.

 

Sports

വനിതാ ടി20: ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡിഎൽഎസ് രീതിയിൽ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

ഓസ്ട്രേലിയ ഉയർത്തിയ 134 റൺസ് വിജയയലക്ഷ്യം ഇന്ത്യ പിന്തുടരുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന നിലയിലായിരുന്നു. 16 റൺസെടുത്ത സ്മൃതി മന്ദാനയും ഒമ്പത് റൺസെടുത്ത ജെമീമ റോഡ്രിഗയുമായിരുന്നു ക്രീസിൽ. 11 പന്തിൽ 21 റൺസെടുത്ത ഷെഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

ഓവർ കുറച്ചെങ്കിലും മത്സരം പൂർത്തിയാക്കാനുള്ള ശ്രമവും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഡിഎൽഎസ് രീതി അനുസരിച്ച് 21 റൺസിന് ഇന്ത്യയെ വിജയി ആയി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.30 റൺസെടുത്ത ജോർജിയ വെയർഹാമിന്‍റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്‍റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ പെണ്‍പട

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പെണ്‍പട. ഇന്ന് നടന്ന മത്സരത്തിൽ‌ ഇന്ത്യ എ ടീം പാക്കിസ്ഥാൻ എ ടീമിനെ എട്ട് വിക്കറ്റിനാണ് തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം 18.5 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ പാകിസ്ഥാൻ എ 18.5 ഓവറില്‍ 93ന് ഓള്‍ ഔട്ട്, ഇന്ത്യ എ 10.1 ഓവറില്‍ 97-2.

55 റൺസെടുത്ത വൃന്ദ ദിനേഷിന്‍റെയും 24 റൺസെടുത്ത അനുഷ്ക ശർമയുടെയും മികവിലാണ് ഇന്ത്യ എ ടീം അനായാസമായി വിജയം നേടിയത്. പാക്കിസ്ഥാൻ എ ടീമിന് വേണ്ടി വാഹിദ അക്തറും മോമിന റിയാസത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ ഓപ്പണര്‍ ഷവാല്‍ സുര്‍ഫിക്കറും(23), ഗുല്‍ രുഖും(21), അനോഷ് നാസിറും(17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി സൈമ താക്കോറും ക്യാപ്റ്റൻ രാധാ യാദവും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ എ യുഎഇ വനിതകളോട് തോറ്റിരുന്നു. രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാമതും യുഎഇ ഒന്നാമതുമാണ്.

പാകിസ്ഥാനും രണ്ട് പോയിന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും യഎഇക്കും ഏറെ പുറകിലാണ്. 17ന് നേപ്പാളുമായാണ് ഇന്ത്യൻ വനിതകളുടെ അവസാന പോരാട്ടം.

Sports

ടി20 ലോകകപ്പ്: നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം

മുംബൈ: ട്വന്‍റി 20 ലോകകപ്പിൽ നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. മുംബൈയിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.

നേപ്പാൾ ഉയർത്തിയ 134 റൺസ് പിന്തുടർന്ന വിൻഡീസ് 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ഷായ് ഹൊപ്പിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്‍റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയത്തിലെത്തിയത്.

ഷായ് ഹോപ്പ് 61 റൺസാണെടുത്തത്. 44 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്‍റെ ഇന്നിംഗ്സ്. ഹെറ്റ്മയർ 46 റൺസാണെടുത്തത്. 22 റൺസെടുത്ത ബ്രാണ്ടൻ‌ കിംഗിന്‍റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്. നന്ദൻ യാദവാണ് നേപ്പാളിന് വേണ്ടി വിക്കറ്റെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.

സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾ‌ഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ടി20 ലോകകപ്പ്: സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം

കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

സ്കോട്‌ലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പത്ത് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ടോം ബാന്‍റണിന്‍റെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.

ടോം ബാന്‍റൺ 63 റൺസാണ് എടുത്തത്. ജേക്കബ് ബേതൽ 32 റൺസും സാം കരൺ 28 റൺ‌സും സ്കോർ ചെയ്തു. സ്കോട്‌ലൻഡിന് വേണ്ടി ബ്രാണ്ടൻ മക്മല്ലൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ, മൈക്കൽ ലീസ്ക്ക്, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്‍റെയും മൈക്കൽ ജോൺസിന്‍റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്‌ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.

മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ടി20 ലോകകപ്പ്: അയർലൻഡിന് ഗംഭീര ജയം  

കൊളംബോ: ട്വന്‍റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്.

അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതി‍യെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്‍റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്‍റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്‌റൽ 35 റൺസാണ് എടുത്തത്.

ഒമാന് വേണ്ടി ഷക്കീൽ അഹ്‌മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഹാട്രിക്കുമായി പെഡ്രോ നെറ്റൊ; ചെൽസിക്ക് ഗംഭീര ജയം

ലണ്ടൻ: എഫ്എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ചെൽസിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ‌ ഹൾ സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.

ചെൽസിക്ക് വേണ്ടി പെഡ്രോ നെറ്റൊ ഹാട്രിക്കും എസ്റ്റേവയോ ഒരു ഗോളും നേടി. മത്സരത്തിന്‍റെ 40, 51, 71 എന്നീ മിനിറ്റുകളിലാണ് നെറ്റൊ ഗോളുകൾ നേടിയത്. 59-ാം മിനിറ്റിലാണ് എസ്റ്റേവയോ ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചെൽസി അഞ്ചാം റൗണ്ടിലേയ്ക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ റെക്സ്ഹാം ഇപ്‌സ്‌വിച്ചിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് റെക്സ്ഹാം വിജയിച്ചത്.

Sports

ഫ്രഞ്ച് ലീഗ്: പിഎസ്ജിയെ വീഴ്ത്തി റെന്നെസ്

പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ കരുത്തരായ പിഎസ്ജിയെ വീഴ്ത്തി റെന്നെസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെ മൂന്ന് ഗോളുകൾക്കാണ് റെന്നെസ് പിഎസ്ജിയെ തകർത്തത്.

റെന്നെസിന് വേണ്ടി മുസ അൽ-ടാമാരിയും എസ്റ്റെബൻ ലിപോളും ബ്രീൽ എംബോളോയും ആണ് ഗോളുകൾ നേടിയത്. ഒസ്മാൻ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ റെന്നെസിന് 34 പോയിന്‍റായി. ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റെന്നെസ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.

Sports

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം

മുംബൈ: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 30 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ടായി.

30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ സാം കറന്‍ പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിനായില്ല. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേതലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്‌ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും തിളങ്ങി.
‌‌‌‌‌
മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോട്ടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196-6, ഇംഗ്ലണ്ട് 19 ഓവറില്‍ 166ന് ഓള്‍ ഔട്ട്.

വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും റോസ്റ്റൺ ചെയ്‌സിന്‍റെയും ജേസൺ ഹോൽഡറിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്. ചെയ്സ് 34 റൺസും ഹോൽ‌ഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർ‌ച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

ടി20 ലോകകപ്പ്: അയർലൻഡിനെ തകർത്ത് ഓസ്ട്രേലിയ

കൊളംബോ: ട്വന്‍റി-20 ലോകകപ്പിൽ‌ അയർലൻഡിനെ തകർത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 67 റൺസിനാണ് ഓസീസ് വിജയിച്ചത്.

ഓസ്ട്രേലിയ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 115 റൺസിൽ ഓൾഔട്ടായി. 41 റൺസെടുത്ത ജോർജ് ഡോക്കറലും 24 റൺസെടുത്ത ലോർക്കൻ ടക്കറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി നതാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം എടുത്തു. മാത്യൂ കുനെമാൻ ഒരു വിക്കറ്റ് വീഴ്ത്തി.

Sports

തകർന്നടിഞ്ഞ് നമീബിയ; ഇന്ത്യ എയ്ക്ക് ഗംഭീര ജയം

ബംഗളൂരു: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയെ തകർത്ത് ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തിൽ 130 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.

ഇന്ത്യ എ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 67 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡൈലൻ ലെയ്ചറിന് മാത്രമാണ് നബീയൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ജാൻ ഫ്രൈ ലിൻക്ക് 12 റൺസ് എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഇന്ത്യ എയ്ക്ക് വേണ്ടി മായങ്ക് യാദവ്,ഗുർജാപ്നീത് സിംഗ്, അശോക് ശർമ, വിപ്‌രാജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആയുഷ് ബദോനിയും രവി ബിഷ്ണോയ്‌യും ഓരോ വിക്കറ്റ് വീതം എടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്‍റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.

നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.

Sports

അണ്ടർ 19 ലോകകപ്പ്: കപ്പിനരികെ ഇന്ത്യ; അഫ്ഗാനെ തകർത്ത് ഫൈനലിൽ

ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ‌ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്‍റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.

ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്‍റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.

അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.

ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്‌യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്‍റെ ഇന്നിംഗ്സ്.

ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Sports

അണ്ടർ 19 ലോകകപ്പ്; കപ്പിനരികെ ഇംഗ്ലണ്ട്; ഓസ്ട്രേലിയയെ തകർത്ത് ഫൈനലിൽ

ബുലാവായോ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 27 റൺസിന് തകർത്താണ് ഇംഗ്ലീഷ് പട ഫൈനലിലെത്തിയത്.

ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 88 പന്തിൽ നിന്ന് 100 റൺസാണ് പീക്ക് എടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പീക്കിന്‍റെ ഇന്നിംഗ്സ്.

47 റൺസെടുത്ത നിതേഷ് സാമുവലും 34 റൺസെടുത്ത ആര്യൻ ശർമയും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്‍റോയും മന്നി ലംസ്ഡെനും റാൽഫി ആൽബർട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലക്സ് ഫ്രെഞ്ചും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെ‌ഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്‍റെയും കാലെബ് ഫാൽകോണറിന്‍റെ ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്‍റെ ഇന്നിംഗ്സ്.

കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്‌മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി പോരാട്ടത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.

 

 

 

 

Sports

രണ്ട് ജയത്തിനപ്പുറം സന്തോഷം; കേരളം സന്തോഷ് ട്രോഫി സെമിയിൽ

സിലാപത്തര്‍ (ആസാം): സന്തോഷ് ട്രോഫി ഫുട്‌ബോളിന്‍റെ സെമിഫൈനലിൽ കടന്ന് കേരളം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആസാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്.

എം. മനോജും മുഹമ്മദ് അജ്സലും ദിൽഷാദുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. മനോജ് 17-ാം മിനിറ്റിലും അജ്സൽ 45-ാം മിനിറ്റിലും ദിൽഷാദ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബ് ആണ് കേരളത്തിന്‍റെ എതിരാളികൾ. തമിഴ്നാടിനെ ഷൂട്ടൗട്ടിൽ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്.

Sports

സന്നാഹ മത്സരം; ഇന്ത്യ എയ്ക്ക് മിന്നും ജയം

മുംബൈ: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ‌ 38 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.

ഇന്ത്യ എ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എ 19.4 ഓവറിൽ 200 റൺസിൽ‌ ഓൾഔട്ടായി. 44 റൺസെടുത്ത ആൻഡ്രൈസ് ഗൗസും 41 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയും പൊരുതിയെങ്കിലും യുഎസ്എയെ വിജയിപ്പിക്കാനായില്ല. ശുഭം രൻജാന 28 റൺസും ഹർമീത് സിംഗ് 25 റൺസുമെടുത്തു.

ഇന്ത്യ എയ്ക്ക് വേണ്ടി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് എടുത്തു. ഖലീൽ അഹ്മദും നമാൻ ദിറും രണ്ട് വിക്കറ്റ് വീതവും അശോക് ശർമയും തിലക് വർമയും ആയുഷ് ബദോനിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസാണെടുത്തത്. സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്‍റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്.

നാരായൺ‌ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്‍റെ ഇന്നിംഗ്സ്. ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു.

38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം

പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ഗോവ ഉയർത്തിയ 29 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 19 റൺസെടുത്ത അഭിഷേക് നായരും ഒമ്പത് റൺസെടുത്ത സൽമാൻ നിസാറും പുറത്താകാതെ നിന്നു.

നേരത്തെ ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 3‌2 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.

കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.

ഒന്നാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മലിന്‍റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്‍റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്‍റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്സ്.

വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.

ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.

Sports

ആഴ്സണൽ കുതിക്കുന്നു; ലീഡ്സ് യുണൈറ്റഡിനെ തകർത്തു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.

മാർട്ടിൻ സുബിമെൻഡി, വിക്ടർ ഗ്യോകെരെസ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ലീഡ്സ് താരം കാൾ ഡർലോവിന്‍റെ ഓൺ ഗോളും ആഴ്സണലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണൽ ഗംഭീര ഫോമിലാണ്. വിജയത്തോടെ ആഴ്സണലിന് 53 പോയിന്‍റായി.

Sports

വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ; ന്യൂകാസിലിനെതിരെ ഗംഭീര ജയം

ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.

ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് ഇന്നത്തെ വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.

Sports

ലാലീഗ: എസ്പാന്യോളിനെതിരെ അലാവസിന് ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിനെതിരെ ഡിപോർട്ടിവോ അലാവസിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അലാവസ് വിജയിച്ചത്. 

അന്‍റോണിയോ ബ്ലാങ്കൊ, ലൂക്കാസ് ബോയെ എന്നിവരാണ് അലാവസിന് വേണ്ടി ഗോളുകൾ നേടിയത്. റോബെർട്ടോ ഫെർണാണ്ടസാണ് എസ്പാന്യോളിന് വേണ്ടി ഗോൾ കണ്ടെത്തിയത്. 

വിജയത്തോടെ അലാവസിന്  25 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ 10-ാം സ്ഥാനത്താണ് അലാവസ്. പരാജയപ്പെട്ടെങ്കിലും എസ്പാന്യോൾ അഞ്ചാമതാണുള്ളത്. 

Sports

വനിതാ പ്രീമിയർ ലീഗ്: മുംബൈ ഇന്ത്യൻസിന് ആവേശ ജയം

വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. ഇന്ന് നടന്ന ത്രില്ലറിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 15 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്.

മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു. വെടിക്കെട്ട് ബാറ്റിംഗുമായി റിച്ചാ ഘോഷ് തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 50 പന്തിൽ 90 റൺസാണ് റിച്ചാ ഘോഷ് എടുത്തത്. 10 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്.

നദീൻ ഡി ക്ലർക്ക് 28 റൺസും ഗ്രെയ്സ് ഹാരീസ് 15 റൺസും എടുത്തു. മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ് മൂന്ന് വിക്കറ്റെടുത്തു. ഷബ്നിം ഇസ്മായിലും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും അമൻജോത് കൗർ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്‍റെയും അർധ സെഞ്ചുറി നേടിയ ഹെയ്‌ലി മാത്യൂസിന്‍റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്‍റെ ഇന്നിംഗ്സ്. ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.

ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേ‍യങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും മുംബൈയ്ക്കായി. ആർസിബി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

Sports

സി.കെ. നായിഡു ട്രോഫി: ജമ്മു കാഷ്മീരിനെതിരെ കേരളത്തിന് ജയം

തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീരിനെതിരെ കേരളത്തിന് ജയം. 88 റൺസിനാണ് കേരളം ജയിച്ചത്. വിജയലക്ഷ്യമായ 260 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ജമ്മു കാഷ്മീർ 171 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: കേരളം: ഒന്നാം ഇന്നിംഗ്സ് - 165, രണ്ടാം ഇന്നിംഗ്സ് - 268. ജമ്മു കാഷ്മീർ: ഒന്നാം ഇന്നിംഗ്സ് - 174, രണ്ടാം ഇന്നിംഗ്സ് - 171.

ഒന്‍പത് വിക്കറ്റിന് 142 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കാഷ്മീരിന് 29 റൺസ് മാത്രമെ കൂട്ടിച്ചേർക്കാനായുള്ളു. ജമ്മു കാഷ്മീരിന്‍റെ മധ്യനിര ബാറ്റര്‍ റൈദ്ദാമിന്‍റെ പ്രകടനമാണ് കേരളത്തിന്‍റെ വിജയം വൈകിപ്പിച്ചത്.

63 റണ്‍സെടുത്ത റൈദ്ദാമിനെ പവന്‍ രാജ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ജമ്മു കാഷ്മീരിന്‍റെ ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിച്ചു. റൈദ്ദാം തന്നെയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവന്‍ രാജ് മൂന്നും ഷോണ്‍ റോജര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

സി.കെ. നായിഡു ട്രോഫിയില്‍ ഈ സീസണില്‍ കേരളത്തിന്‍റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്‍റുമായി കേരളം എ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇനിയുള്ള മത്സരങ്ങളില്‍ മേഘാലയയും ഗോവയും ജാർഖണ്ഡുമാണ് കേരളത്തിന്‍റെ എതിരാളികള്‍.

Sports

ലാലീഗ: എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം

ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒവ്യേഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

ഡാനി ഓൾമോയും റാഫീഞ്ഞയും ലമൈൻ യമാലും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡാനി 52-ാം മിനിറ്റിലും റാഫീഞ്ഞ 57-ാം മിനിറ്റിലും യമാൽ 73-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 52 പോയിന്‍റാണ് ബാഴ്സലോണയ്ക്കുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.

ബ്രയാൻ എംബിയോമോ, പാട്രിക്ക് ഡോർഗു, മത്യൂസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ മെറിനോയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിന്‍റെ ഓൺ ഗോളും ആഴ്സണലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

വിജ‍യത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്‍റായി. ലീഗ് ടേബിളിൽ നാലാമതെത്താനും യുണൈറ്റഡിനായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 50 പോയിന്‍റുള്ള ആഴ്സണൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Sports

അണ്ടർ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ബുലാവായോ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ഡിഎൽഎസ് അനുസരിച്ച് പുതുക്കി നിശ്ചയിച്ച 130 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.

ആയുഷ് മാത്രെ 53 റൺസാണ് എടുത്തത്. 27 പന്തിൽ രണ്ട് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ആയുഷിന്‍റെ ഇന്നിംഗ്സ്. വൈഭവ് സുര്യവൻഷി 40 റൺസാണ് സ്കോർ ചെയ്തത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തിരുന്നു.

ന്യൂസിലൻഡിന് വേണ്ടി മേസൺ ക്ലർക്ക്, ജസ്കരൺ സന്ധു, സെൽവിൻ സഞ്ജയ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. എന്നാൽ ഡിഎൽഎസ് അനുസരിച്ച് വിജയലക്ഷ്യം പുതിക്കി നിശ്ചയിക്കുകയായിരുന്നു.

37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്‍റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

 

Kerala

ഫരീദാബാദിൽ പിതാവിന്‍റെ മർദനമേറ്റ് നാലര വയസുകാരി മരിച്ചു 

ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്‌സെന്‍റടാലിയിൽ  വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. 

ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്. 

എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു. 

Sports

ലാലീഗ: ലെവാന്‍റെയ്ക്ക് തകർപ്പൻ ജയം 

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്‍റെയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ‌ക്ക് തോൽപ്പിച്ചു. 

ലെവാന്‍റെയ്ക്ക് വേണ്ടി പാബ്ലോ മാർട്ടിനെസ്, അദ്രിയാൻ ഡാ ലാ ഫുവന്‍റെ , അലൻ മട്ടുരോ എന്നിവരാണ് ഗോളുകൾ നേടിയത്. എൽ‌ച്ചെയ്ക്ക് വേണ്ടി അൽവാരോ റോഡ്രിഗസും ആഡം ബൊവായാരും ആണ് ഗോളുകൾ സ്കോർ ചെയ്തത്. 

വിജയത്തോടെ ലെവാന്‍റെയ്ക്ക് 17 പോയിന്‍റായി. ലീഗ് ടേബിളിൽ നിലവിൽ 19-ാം സ്ഥാനത്താണ് ലെവാന്‍റെ. 

Sports

ലാലീഗ: ജിറോണയ്ക്ക് തകർപ്പൻ ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ജിറോണയ്ക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.

വ്ലാഡിസ്ലാവ് വാനറ്റാണ് ജിറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റികൾ വാനറ്റ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 45+3-ാം മിനിറ്റിലും 90+3-ാം മിനിറ്റിലുമാണ് താരം ഗോളുകൾ‌ സ്കോർ ചെയ്തത്.

വിജയത്തോടെ ജിറോണയ്ക്ക് 24 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ജിറോണ. പരാജയപ്പെട്ടെങ്കിലും അഞ്ചാം സ്ഥാനത്ത് തുടരുകയാണ് എസ്പാന്യോൾ.

Sports

വനിതാ പ്രീമിയർ ലീഗ്: ഗുജറാത്ത് ജയന്‍റ്സിന് ആവേശ ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്‍റ്സിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.

ഗുജറാത്ത് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനെ സാധിച്ചുള്ളു. ലിസെല്ലെ ലീയും ലോറ വോൾവാർഡും വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

86 റൺസെടുത്ത ലിസെല്ലെയാണ് ഡൽഹിയുടെ ടോപ്സ്കോറർ. 54 പന്തിൽ 12 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ലിസെല്ലെയുടെ ഇന്നിംഗ്സ്. വോൾവാർഡ് 38 പന്തിൽ നിന്ന് 77 റൺസെടുത്തു. ഒന്പത് ബൗണ്ടറിയും മൂന്ന് സിക്സും വോൾവാർഡ് അടിച്ചെടുത്തിരുന്നു.

ഗുജറാത്തിന് വേണ്ടി സോഫി ഡിവൈനും രാജേശ്വരി ഗയ്ക്ക്‌വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കാഷ്വി ഗൗതും ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്‍റ്സ് 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് എടുത്തത്.

സോഫി ഡിവൈനിന്‍റെയും ക്യാപ്റ്റൻ‌ ആഷ്ലെ ഗാർഡ്നറിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 95 റൺസെടുത്ത സോഫിയാണ് ഗുജറാത്തിന്‍റെ ടോപ്സ്കോറർ. ഏഴ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സോഫിയുടെ ഇന്നിംഗ്സ്.

ഗാർഡ്നർ‌ 49 റൺസാണ് എടുത്തത്. ഡൽഹിക്ക് വേണ്ടി നന്ദനി ശർമ അഞ്ച് വിക്കറ്റെടുത്തു. ചിനെല്ലെ ഹെൻ‌റിയും ശ്രീചരണിയും രണ്ട് വിക്കറ്റ് വീതവും ഷെഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.

Sports

എഫ്എ കപ്പ്: ആഴ്സണലിന് ഗംഭീര ജയം

ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ആഴ്സണലിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ പോർട്ട്സ്മൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.

ആഴ്സണലിന് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി ഹാട്രിക്ക് നേടി. മത്സരത്തിന്‍റെ 25,51,72 എന്നീ മിനിറ്റുകളിലാണ് മാർട്ടിനെല്ലി ഗോളുകൾ നേടിയത്. പോർട്ട്സ്മൗത്ത് താരം ആൻഡ്രെ ഡൊസെല്ലിയുടെ സെൽഫ് ഗോളും ആഴ്സണലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

കോൽബിയാണ് പോർട്ട്സ്മൗത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ചെൽസി ചാൾട്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.

Sports

അർധ സെഞ്ചുറിയുമായി കോഹ്‌ലിയും ഗില്ലും; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ‌ അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്‍റെയും ഇന്നിംഗ്സുകളുടെയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അ‍യ്യരുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

അവസാന ഓവറുകളിലെ കെ.എൽ. രാഹുലിന്‍റെയും ഹർഷിത് റാണയുടെയും പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 93 റൺ‌സെടുത്ത കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സി. ഗിൽ 56 റൺസാണ് എടുത്തത്.

ശ്രേയസ് അയ്യർ 49 റൺസ് സ്കോർ ചെയ്തു. രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത്. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻ‌ഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. ഡാരൽ മിച്ചലിന്‍റെയും ഡിവോൺ കോൺവെയുടെയും ഹെൻ‌റി നിക്കോൾസിന്‍റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.

84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്‍റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്‍റെ ഇന്നിംഗ്സ്. ഹെന്‍‌റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്‍റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്; സെനഗൽ സെമിയിൽ

ടാൻഗയർ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിൽ കടന്ന് സെനഗൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മാലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സെനഗൽ സെമിയിലെത്തിയത്.

സെനഗലിന് വേണ്ടി ലിമാൻ എൻ‌ഡയായെ ആണ് ഗോൾ നേടിയത്. മത്സരത്തിന്‍റെ 27-ാം മിനിറ്റിൽ ആണ് ലിമാൻ ഗോൾ സ്കോർ ചെയ്തത്.

ഇതോടെ ഇത്തവണത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിലെത്തുന്ന ആദ്യ ടീമായി സെനഗൽ. രണ്ടാം ക്വാർട്ടറിൽ മൊറോക്കോ കാമറൂണിനെ നേരിടും.

Sports

കൊടുങ്കാറ്റായി നദീൻ; ആർസിബിക്ക് തകർപ്പൻ ജയം

മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു.

മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്കിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് ആർസിബി വിജയലക്ഷ്യം മറികടന്നത്.

44 പന്തിൽ 63 റൺസാണ് നദീൻ എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നദീന്‍റെ ഇന്നിംഗ്സ്. അവസാന ഓവറിൽ മാത്രം 20 റൺസാണ് നദീൻ അടിച്ചെടുത്തത്.

ഗ്രെയ്സ് ഹാരിസ് 25 റൺസും അരുന്ധതി റെഡ്ഢി 20 റൺസും സ്കോർ ചെയ്തപ്പോൾ ക്യാപ്റ്റൻ സ്മൃതി മന്ദാന 18 റൺസാണ് എടുത്തത്. മുംബൈയ്ക്ക് വേണ്ടി നിക്കോള ക്യാരിയും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാറ്റ് സിവർ-ബ്രണ്ടും ശഭ്നിം ഇസ്മയിലും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം എടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് എടുത്തത്. മലയാളി താരം സജന സജീവന്‍റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.

ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയും തിളങ്ങി. ആർസിബിക്ക് വേണ്ടി നദീൻ ഡി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Sports

അണ്ടർ 19 ഏകദിനം: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ 19 ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 25 റൺസിനാണ് ഇന്ത്യ വിജയിച്ചത്. കനത്ത മഴയെ തുടർന്ന് മഴ മത്സരം തടസപ്പെട്ടതിനെ തുടർന്ന് ഡിഎൽഎസ് രീതി അനുസരിച്ചാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്‍റെ 28 ഓവറിലാണ് മഴ എത്തിയത്. മഴ എത്തുന്പോൾ 27.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് മഴ മാറാത്തതിനെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് വിജയിയെ തീരുമാനിക്കുകയായിരുന്നു.

60 റൺസെടുത്ത ജോറിച്ച് വാൻ ഷാൽവൈക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. അർമാൻ മാനാക്ക് 46 റൺസ് എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും ഖിലാൻ പട്ടേൽ ഒരു വിക്കറ്റും എടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 300 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. ഹർവൻഷ് പങ്കാലിയയുടെയും ആർ.എസ്. അംബ്രിഷിന്‍റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്.

ഹർവൻഷ് 93 റൺസാണ് എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹർഷിന്‍റെ ഇന്നിംഗ്സ്. അംബ്രിഷ് 65 റൺസ് സ്കോർ ചെയ്തു. 32 റൺസെടുത്ത കനിഷ്ക് ചൗഹാനും 26 റൺസെടുത്ത ഖിലാൻ പട്ടേലും തിളങ്ങി. നായകൻ വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെ.ജെ. ബാസൺ നാല് വിക്കറ്റ് എടുത്തു. ബയൻഡ മജോളയും എൻടാൻഡോ സോണിയും ബൗണ്ടൈൽ എംബാത്തയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

വിജയ് ഹസാരെ: കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ‌ ജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കർണാടക വിജയിച്ചത്.

കേരളം ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ കർണാടക മറികടന്നു. ദേവ്ദത്ത് പടിക്കലിന്‍റെയും കരുൺ നായരുടെയും സെഞ്ചുറികളുടെ മികവിലാണ് കർണാടക മികച്ച വിജ‍യം സ്വന്തമാക്കിയത്.

130 റൺസെടുത്ത കരുൺ നായരാണ് കർണാടകയുടെ ടോപ്സ്കോറർ. 130 പന്തിൽ 14 ബൗണ്ടറി അടങ്ങുന്നതായിരുന്നു കരുണിന്‍റെ ഇന്നിംഗ്സ്. ദേവ്ദത്ത് പടിക്കൽ 124 റൺസെടുത്തു. 12 ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തു.

സ്മരൻ രവിചന്ദ്രൻ 25 റൺസ് സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീതം എടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 284 റണ്‍സെടുത്തു. ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്‍റെ ബാറ്റിൽനിന്നും പിറന്നത്.

മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.

കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.

Sports

വിജയ് ഹസാരെ ട്രോഫി: ത്രിപുരയ്ക്കെതിരെ കേരളത്തിന് ഗംഭീര ജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം. ഇന്ന് നടന്ന മത്സരത്തിൽ 145 റൺസിനാണ് കേരളം വിജയിച്ചത്.

കേരളം ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ത്രിപുര 36.5 ഓവറിൽ 203 റൺസിൽ ഓൾഔട്ടായി. 67 റൺസെടുത്ത ശ്രീധം പോളും 40 റൺസെടുത്ത തേജസ്വി ജയ്സ്വാളും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഉഡിയൻ ബോസ് 29 റൺസെടുത്തു.

കേരളത്തിന് വേണ്ടി ബാബാ അപരാജിത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത്ത് ശർമ രണ്ട് വിക്കറ്റും എം. ഡി. നിതീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുതൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സെടുത്തത്. വിഷ്ണു വിനോദിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.

62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹന്‍ കുന്നുമ്മല്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 64 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.

ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

 

 

Sports

കാരാബാവോ കപ്പ്: ഷൂട്ടൗട്ടിൽ ക്രിസ്റ്റൽ പാലസ് വീണു; ആഴ്സണൽ സെമിയിൽ

ലണ്ടൻ: കാരാബാവോ കപ്പ് ഫുട്ബോളിൽ സെമിയിൽ കടന്ന് ആഴ്സണൽ. ക്വാർട്ടറിൽ ക്രിസ്റ്റൽ പാലസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ആഴ്സണൽ സെമിയിലെത്തിയത്.

നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.

തുടക്കം മുതൽ ആവേശഭരിതമായിരുന്ന മത്സരത്തിൽ 80-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ക്രിസ്റ്റൽ പാലസ് താരം മാക്സെൻസ് ലാക്രോയിക്സിന്‍റെ സെൽഫ് ഗോളിൽ ആഴ്സണൽ മുന്നിലെത്തുകയായിരുന്നു.

എന്നാൽ ഇഞ്ചുറി സമയത്ത് മാർക് ഗുയേഹി ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. 90+5-ാം മിനിറ്റിലാണ് ഗുയേഹി ഗോൾ നേടിയത്. ഇഞ്ചുറി സമയം അവസാനിച്ചപ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണൽ വിജയിക്കുകയായിരുന്നു. ആദ്യ അഞ്ച് കിക്കുകൾ ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ സഡൻ ഡെത്തിലാണ് വിജയിയെ കണ്ടെത്തിയത്.

എട്ടാം കിക്കെടുത്ത ക്രിസ്റ്റൽ പാലസ് താരം മാക്സെൻസ് ലാക്രോയിസിന് പന്ത് വലയിലെത്തിക്കാനായില്ല. ഇതോടെ ആഴ്സണൽ ഷൂട്ടൗട്ട് 8-7 ന് വിജയിച്ച് സെമിയിലേയ്ക്ക് മുന്നേറി.

Sports

വനിതാ ടി20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം

വിശാഖപട്ടണം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ശ്രീലങ്ക ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം 14.4 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേയ്ക്ക് നയിച്ചത്. ജമീമ 65 റൺസാണ് എടുത്തത്.

25 റൺസെടുത്ത സ്മൃതി മന്ദാന മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 15 റൺസെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി കവ്യ കവിണ്ടിയും ഇനോക്ക രണവീരയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 121 റൺസാണ് എടുത്തത്. 39 റൺസെടുത്ത ഓപ്പണർ വിഷ്മി ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹർഷിത സമരവിക്രമ 21 റൺസും ഹസിനി പെരേര 20 റൺസും എടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ശ്രീലങ്കൻ താരങ്ങൾ റൺഔട്ടായി.

Sports

ലാലീഗ: അത്‌ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

കൊക്കെ, കോണർ ഗല്ലാഗെർ, അന്‍റോയിൻ ഗ്രിസ്‌മൻ എന്നിവരാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. കൊക്കെ 13-ാം മിനിറ്റിലും, ഗല്ലാഗെർ 38-ാം മിനിറ്റിലും ഗ്രിസ്മൻ 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ അത്‌ലറ്റിക്കോയ്ക്ക് 37 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.

Sports

ലാലീഗ: സെവിയയ്ക്ക് ഗംഭീര ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെവിയയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഒവ്യേഡോയെ തോൽപ്പിച്ചു.

അകോർ ആഡംസ്, ഡിബ്രിൽ‌ സോ, ബാറ്റിസ്റ്റ മെൻഡി, ചിടേര എജൂകെ എന്നിവരാണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. അകോർ നാലാം മിനിറ്റിലും ഡിബ്രിൽ 22-ാം മിനിറ്റിലും മെൻഡി 51-ാം മിനിറ്റിലും എജൂകെ 89-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

മത്സരത്തിലെ വിജയത്തോടെ സെവിയയ്ക്ക് 20 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് സെവിയ.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: റയലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി റയലിനെ വീഴ്ത്തിയത്.

നിക്കോ ഒറെയ്‌ലിയും എർലിംഗ് ഹാളണ്ടും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. റോഡ്രിഗോയാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോയിന്‍റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. 13 പോയിന്‍റാണ് സിറ്റിക്കുള്ളത്. 12 പോയിന്‍റുള്ള റയൽ ഏഴാമതാണുള്ളത്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് ആവേശ ജയം

മിലാൻ‌: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്‍റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്‍റായി. ആദ്യ റൗണ്ടിലെ പോയിന്‍റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.

Sports

ആഴ്സണലിനെയും വീഴ്ത്തി; അവിശ്വസനീയ കുതിപ്പ് തുടർന്ന് ആസ്റ്റൺ വില്ല

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വില്ല ആഴ്സണലിനെ തോൽപ്പിച്ചത്.

മാറ്റി കാഷും എമി ബ്യൂൻഡിയയും ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 30 പോയിന്‍റായി. ഇതോടെ പോയിന്‍റ് ടേബിളിൽ രണ്ടാതെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. പരാജയപ്പെട്ടെങ്കിലും 33 പോയിന്‍റുമായി ആഴ്സണൽ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

 

Kerala

സയ്യിദ് മുഷ്താഖ് അലി ടി20: കേരളം വീണ്ടും തോറ്റു

ലക്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരെ വിദർഭയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വിദർഭ വിജയിച്ചത്. കേരളം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒൻപത് പന്ത് ബാക്കി നിൽക്കെ വിദർഭ മറികടന്നു. നാല് വിക്കറ്റ് മാത്രമാണ് വിദർഭയ്ക്ക് നഷ്ടമായത്.

അഥർവ തായ്ഡെയുടെ അർധ സെഞ്ചുറിയുടെയും ശിവം ദേശ്മുഖിന്‍റെയും ധ്രുവ് ഷോറെയുടെയും വരുൺ ബിഷ്ടിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വിദർഭ വിജയലക്ഷ്യം മറികടന്നത്. തായ്ഡെ 54 റൺസാണ് എടുത്തത്.

ശിവം ദേശ്മുഖ് 29 റൺസും ധ്രുവ് ഷോറെയും വരുൺ ബിഷ്ടും 22 റൺസ് വീതമെടുത്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷ്, വിഘ്നേഷ് പുതൂർ, ഷറഫുദീൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു.

16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ഓപ്പണറായി ഇറങ്ങിയ നായകൻ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി.

വിദര്‍ഭയ്ക്കായി യാഷ് താക്കൂര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. അദ്യായൻ ഡഗ മൂന്ന് വിക്കറ്റും നചികേത് ഭൂട്ടെ രണ്ട് വിക്കറ്റും എടുത്തു.

Sports

ബിഹാറിനായി വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറി; മത്സരം സ്വന്തമാക്കി മഹാരാഷ്ട്ര

കോൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ‌ ബിഹാറിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മഹാരാഷ്ട്ര വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബിഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവതാരം വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് ബിഹാർ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.

മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്‍റെ ഇന്നിംഗ്‌സില്‍ ഏഴ് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്‍റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്‌സുകളും 20 ഫോറുകളും വൈഭവിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുടെയും നിരജ് ജോഷിയുടെയും രഞ്ജീത്ത് നിക്കാമിന്‍റെയും നിഖിൽ നായക്കിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബിഹാർ വിജയലക്ഷ്യം മറികടന്നത്.

പൃഥ്വി ഷാ 66 റൺസാണ് എടുത്തത്. നിരജ് 30 റൺസും രഞ്ജീത്ത് 27 റൺസും നിഖിൽ 22 റൺസുമാണ് സ്കോർ ചെയ്തത്. ബിഹാറിന് വേണ്ടി സക്കിബുൾ ഗനിയും മുഹമ്മദ് സലാഹുദിൻ ഇസാറും രണ്ട് വിക്കറ്റ് വീതവും സക്കീബ് ഹസൻ, സൂരജ് കശ്യപ്, ഖാലിദ് അലാം എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബേൺലിക്കെതിരെ ചെൽസിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബേൺലിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 37-ാം മിനിറ്റിലും എൻസോ 88-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചെൽസി പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. നിലവിൽ 23 പോയിന്‍റാണ് ചെൽസിക്കുള്ളത്.

Sports

ഇറ്റലിയെ തകർത്തു; ലോകകപ്പിന് യോഗ്യത നേടി നോർവെ

മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.

നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്‍റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.

മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്‍റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്‍റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.

 

Latest News

Up