x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുങ്കാറ്റായി നദീൻ; ആർസിബിക്ക് തകർപ്പൻ ജയം


Published: January 9, 2026 11:21 PM IST | Updated: January 10, 2026 12:01 AM IST

മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു.

മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്കിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് ആർസിബി വിജയലക്ഷ്യം മറികടന്നത്.

44 പന്തിൽ 63 റൺസാണ് നദീൻ എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നദീന്‍റെ ഇന്നിംഗ്സ്. അവസാന ഓവറിൽ മാത്രം 20 റൺസാണ് നദീൻ അടിച്ചെടുത്തത്.

ഗ്രെയ്സ് ഹാരിസ് 25 റൺസും അരുന്ധതി റെഡ്ഢി 20 റൺസും സ്കോർ ചെയ്തപ്പോൾ ക്യാപ്റ്റൻ സ്മൃതി മന്ദാന 18 റൺസാണ് എടുത്തത്. മുംബൈയ്ക്ക് വേണ്ടി നിക്കോള ക്യാരിയും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാറ്റ് സിവർ-ബ്രണ്ടും ശഭ്നിം ഇസ്മയിലും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം എടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് എടുത്തത്. മലയാളി താരം സജന സജീവന്‍റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.

ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയും തിളങ്ങി. ആർസിബിക്ക് വേണ്ടി നദീൻ ഡി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Tags : wpl 2026 royal challengers bengaluru beats mumbai indians smriti mandhana nadine de klerk

Recent News

Up