x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല, അശ്ലീല സന്ദേശങ്ങളും ഭീഷണിയും നേരിട്ട് നടി രവീണ രവി


Published: February 5, 2026 02:56 PM IST | Updated: February 5, 2026 03:09 PM IST

ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന വ്യക്തിഹത്യകൾക്കെതിരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി രംഗത്ത്.

ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും തന്നെയും പ്രിയപ്പെട്ടവരെയും മെസേജുകളിലൂടെ നിരന്തരം വേട്ടയാടുകയാണെന്ന് രവീണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.

പോലീസിൽ പരാതി നൽകിയിട്ടും നിയമപരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ പീഡനം തുടരുകയാണെന്നും താരം പറയുന്നു.

‘‘സുഹൃത്തുക്കളെ - ഈ വ്യക്തി വർഷങ്ങളായി എന്‍റെ കസിനെയും അടുത്ത സുഹൃത്തുക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ അച്ഛന്‍റെ ജന്മദിന പോസ്റ്റുകളിൽ പോലും ഇയാൾ വന്ന് വളരെ മോശമായ രീതിയിൽ കമന്‍റുകൾ ഇട്ടു (ഭാഗ്യത്തിന് ഞങ്ങൾക്ക് അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിഞ്ഞു).

പരസ്യമായ ഒരു അറിയിപ്പ്: ഇനിയും മൗനം പാലിക്കാനാകില്ല 

കഴിഞ്ഞ നാല് വർഷമായി എന്നെയും എന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

 

പോലീസ് പരാതികളും നിയമപരമായ മുന്നറിയിപ്പുകളും നൽകിയാൽ ഇയാൾ ഈ ക്രൂരത അവസാനിപ്പിക്കുമെന്ന് കരുതി കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ മൗനം പാലിക്കുകയായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും എന്നെയും എന്‍റെ പ്രിയപ്പെട്ടവരെയും ഉപദ്രവിക്കുന്നത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

എന്നെ മാത്രമല്ല, എന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട് അതിമ്ലേച്ഛമായ ഭാഷയിലാണ് ഇവർ സന്ദേശങ്ങളും കമന്‍റുകളും അയയ്ക്കുന്നത്. എന്‍റെ പേരിൽ ഇത്രയും മാനസിക വിഷമം അനുഭവിക്കേണ്ടി വന്ന എന്‍റെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും എനിക്ക് അഗാധമായ ഖേദമുണ്ട്. 

ഞങ്ങൾ നിയമപരമായ എല്ലാ വഴികളും തേടിയിട്ടും ഈ പീഡനം അവസാനിക്കുന്നില്ല. നിരവധി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്.

എന്നെ കൂടാതെ മറ്റ് പല വനിതാ അഭിനേതാക്കളെയും പ്രഫഷനലുകളെയും ഇയാൾ ഇത്തരത്തിൽ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്യുന്നുണ്ട്. "നേരത്തെ പരിചയമുള്ളവർ" എന്നോ "വിവാഹം ഉറപ്പിച്ചവർ" എന്നോ ഉള്ള വ്യാജ കഥകൾ പ്രചരിപ്പിച്ചാണ് ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.

നിങ്ങളോട് ഓരോരുത്തരോടുമുള്ള എന്‍റെ അഭ്യർഥന: ഇയാളുടെ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക.ഇയാളിൽ നിന്നോ സഹോദരനിൽ നിന്നോ ഉള്ള സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്. ഇവരുടെ കമന്‍റുകളോ സന്ദേശങ്ങളോ ഗൗനിക്കാതിരിക്കുക.  

Tags : Raveena Ravi obscene messages movie actress

Recent News

Up