x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ട് രേഖപ്പെടുത്താൻ ഒന്നിച്ചെത്തി ദിലീപും കാവ്യയും


Published: December 9, 2025 02:41 PM IST | Updated: December 9, 2025 02:41 PM IST

തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദിലീപും കാവ്യ മാധവനും. ആലുവ നഗരസഭയിലെ സെന്‍റ് ഫ്രാൻസീസ് സ്കൂളിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. സഹോദരനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാനെത്തിയത്.

കോടതി വിധിക്ക് ശേഷം കാവ്യയും ദിലീപും ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല.

തിങ്കളാഴ്ച രാവിലെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നത്. എട്ടു വർഷത്തിനു ശേഷമാണ് കാത്തിരുന്ന വിധി എത്തിയത്.

ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജി ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.

 

Tags : Dileep Kavya Madhavan vote

Recent News

Up