x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രണ്ട്സിലെ ശ്രീനിയെപ്പോലെ ചിരി വിനയായി; മമ്മൂട്ടി ക്ലാസിൽനിന്നു പുറത്ത്!


Published: December 18, 2025 03:49 PM IST | Updated: December 18, 2025 03:49 PM IST

നീണ്ട ചിരി വിനയായി... മമ്മൂട്ടി‍യെ ക്ലാസിൽനിന്ന് ക്ലാസെടുത്തിരുന്ന അച്ചൻ ഗെറ്റ്ഔട്ട് അടിച്ചു... മെഗാസ്റ്റാർ മമ്മൂട്ടിയുടെ കോളജ് ജീവിതം രസകരമായ പല അനുഭവങ്ങളും നിറഞ്ഞതായിരുന്നു. അടുത്ത കാലത്ത് ഒരു പ്രസംഗത്തിലാണ് ഈ കോളജ് അനുഭവം മമ്മൂട്ടി പങ്കുവച്ചത്.

തേവരയിലും മഹാരാജാസിലും ലോ കോളജിലും മുഹമ്മദുകുട്ടി എന്ന മമ്മൂട്ടി ഒപ്പിച്ച വികൃതികൾ ഇന്നും ചിരിക്കു വക നൽകുന്നവയാണ്. തേവര കോളജില്‍ പഠിക്കുന്ന കാലത്താണ് ചിരി വിനയായി ക്ലാസിനു പുറത്തായത്.

ഒരിക്കൽ ക്ലാസില്‍നിന്നു മമ്മൂട്ടിയെ പുറത്താക്കി. മലയാളം ക്ലാസിലാണു സംഭവം. ഫാ. ഡൊമീഷ്യന്‍ ആണു മലയാളം പഠിപ്പിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം ക്ലാസില്‍ എന്തോ തമാശ പറഞ്ഞു. അതുകേട്ട് മുഴുവന്‍ വിദ്യാര്‍ഥികളും ചിരിച്ചു.

നിർത്താൻ പറ്റാത്ത ചിരി

മമ്മൂട്ടിയുടെ ‌ചിരി അൽപ്പം ഉറക്കെയായിരുന്നു. ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസിന്‍റെ ചിരി പോലെ മറ്റുള്ളവരുടെ ചിരി നിലച്ചിട്ടും മമ്മൂട്ടിയുടെ ചിരി നീണ്ടുപോയി. തന്നെ മമ്മൂട്ടി പരിഹസിക്കുകയാണെന്നാണ് അച്ചനു തോന്നിയത്.

കോപംകൊണ്ട് അച്ചന്‍റെ മുഖം ചുവന്നു. മമ്മൂട്ടിയുടെ നേരേ വിരല്‍ ചൂണ്ടി അദ്ദേഹം ഗര്‍ജിച്ചു- യൂ... നമ്പര്‍ ഫിഫ്റ്റി സ്റ്റാന്‍ഡപ് ആന്‍ഡ് ഗറ്റൗട്ട്. അതുകേട്ട് മമ്മൂട്ടി ഞെട്ടിപ്പോയി. കോളജില്‍ ചേര്‍ന്നു മൂന്നോ നാലോ മാസത്തിനുള്ളിലായിരുന്നു സംഭവം. ക്ലാസില്‍നിന്നിറങ്ങിയ മമ്മൂട്ടി നേരെ കുമ്പളത്തെ ബന്ധുവിന്‍റെ വീട്ടിലേക്കാണു പോയത്.

അവിടെ ആരോടും ഇതേക്കുറിച്ചു പറഞ്ഞില്ല. അടുത്ത ദിവസം ചെമ്പില്‍ സ്വന്തം വീട്ടിലെത്തി. മകനെ കണ്ടപാടെ ബാപ്പ പൊട്ടിത്തെറിച്ചു: നിന്നെയൊക്കെ എതിനാടാ കോളജില്‍ വിടുന്നത്? പഠിക്കാനോ അതോ അധ്യാപകരെ പരിഹസിക്കാനോ?
ചെമ്പില്‍നിന്നു ദിവസവും തേവര കോളജില്‍പോയി പഠിക്കുന്ന ചില വില്ലന്മാര്‍ തലേദിവസംതന്നെ വാര്‍ത്ത ബാപ്പയുടെ ചെവിയില്‍ എത്തിച്ചിരുന്നു.

വീണ്ടും അകത്തായി

ഡോക്ടറാകാന്‍വേണ്ടി മകനെ വലിയ പ്രതീക്ഷകളോടെ കോളജിലേക്ക് അയച്ചതാണ്. പക്ഷേ, തുടക്കത്തില്‍തന്നെ ചുവടു പിഴച്ചാലോ? ബാപ്പയുടെ ചിന്ത ഇങ്ങനെയായിരുന്നു: എങ്ങനെയാണ് അഡ്മിഷന്‍ വാങ്ങിയതെന്ന് എനിക്കറിയാം. നീ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഈ കാര്യത്തിനു ഞാന്‍ കോളജിലേക്കില്ല- ബാപ്പ തീര്‍ത്തു പറഞ്ഞു. മമ്മൂട്ടി അടുത്ത ദിവസം ഒറ്റയ്ക്കുചെന്നു പ്രിന്‍സിപ്പലിനെ കണ്ടു. ഫാ. ഗായോസാണ് അന്നു തേവര കോളജിന്‍റെ പ്രിന്‍സിപ്പല്‍.

അച്ചോ, ഞാന്‍ ആ സംഭവം മനഃപൂര്‍വം ഉണ്ടാക്കിയതല്ല. എല്ലാവരും ചിരിച്ചു. കൂടെ ഞാനും ചിരിച്ചു എന്നു മാത്രം. ചിരി തുടങ്ങാനല്പം താമസിച്ചുപോയതുകൊണ്ട് എന്‍റെ ചിരി അല്പം നീണ്ടുപോയി. അല്ലാതെ ഞാന്‍ വേറൊരു കുഴപ്പവും കാണിച്ചില്ല- മമ്മൂട്ടി പറഞ്ഞു. വിനയപൂര്‍വമുള്ള മമ്മൂട്ടിയുടെ പ്രകടനം അച്ചന് ഇഷ്ടമായി. അങ്ങനെ പുറത്തായ മമ്മൂട്ടി വീണ്ടും കോളജിന്‍റെ അകത്തായി.

Tags : mammootty college Memories Memories

Recent News

Up