അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ. അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ 11.30ടെയാണ് വീട്ടിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്നു ധ്യാൻ.
അച്ഛന്റെ മൃതദേഹം കണ്ട് കരച്ചിലടക്കാനാകാതെ ധ്യാൻ പൊട്ടിക്കരഞ്ഞു. ശേഷം അമ്മയെ ചേർത്തുപിടിച്ച് വിങ്ങിക്കരയുകയായിരുന്നു.
രാവിലെ ധ്യാൻ വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ ആശുപത്രിയിലേക്ക് ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ് പോയത്. ചെന്നൈയിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മൂത്ത മകൻ വിനീത് അച്ഛന്റെ വിയോഗവാർത്ത അറിഞ്ഞത്. ഉടനെ താരം ആശുപത്രിയിലെത്തി.
ധ്യാനിന്റെ ജന്മദിനമായ ഡിസംബർ 20-നാണ് ശ്രീനിവാസൻ വിടപറഞ്ഞതെന്നതും വേദനാജനകമാണ്.
ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. ഇന്നു രാവിലെ 8,30-ടെ ആയിരുന്നു അന്ത്യം.
Tags : sreenivasan death dhyan sreenivasan