x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി സിനിമദിനങ്ങൾ; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശീല ഉയരും


Published: December 12, 2025 09:17 AM IST | Updated: December 12, 2025 09:17 AM IST

30-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകുന്നേരം ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്യും.

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിലി സംവിധായകന്‍ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.

പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സംവിധായകന്‍ ഷാജി എന്‍. കരുണിനെക്കുറിച്ചുള്ള പുസ്തകം കരുണയുടെ കാമറ സാംസ്‌കാരിക മന്ത്രി അനസൂയ ഷാജിക്ക് നല്‍കി പ്രകാശനം ചെയ്യും.

ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്‌നാമില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നല്‍കി പ്രകാശിപ്പിക്കും.

ഡിസംബർ 12 മുതൽ 19 വരെയാണ് മേള നടക്കുന്നത്. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്‍റെയും ചരിത്രത്തിന്‍റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36 ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ പലസ്തീൻ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയതാണ്.

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ആഗോളവൽക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്‍റെ ടിംബുക്തു, ബ്ലാക്ക് ടീ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും.

ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്‍റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ വിഖ്യാത ചിത്രങ്ങളായ കെയ്‌റോ സ്റ്റേഷൻ, അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ, ദി അദർ എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്.

കൂടാതെ, ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇതിൽ ക്വിയർ സിനിമയിൽ നിന്നുള്ള ദ ലിറ്റിൽ ട്രബിൾ ഗേൾസ്, എൻസോ, മിറർസ് നമ്പർ 3, ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ, അമ്രം, കോട്ടൺ ക്യൂൻ തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു.

പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്‍റിനോയുടെ മാസ്റ്റർപീസായ പൾപ്പ് ഫിക്ഷൻ 4K റെസ്റ്റോർ ചെയ്ത പതിപ്പ് സ്പെഷ്യൽ സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മിഡ് നൈറ്റ് സ്ക്രീനിംഗിൽ ജോസും (Jaws) ദ ബുക്ക് ഓഫ് സിജിൻ ആന്‍റ് ഇല്ലിയിനും പ്രദർശനത്തിനുണ്ട്.

ചലച്ചിത്രത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി റെസ്റ്റോർഡ് ക്ലാസിക്കുകൾ എന്ന വിഭാഗത്തിൽ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ബ്ലൈൻഡ് ചാൻസ്, സെർജി ഐസൻസ്റ്റീന്‍റെ ബാറ്റിൽഷിപ്പ് പോട്ടെംകിൻ, ചാർളി ചാപ്ലിന്‍റെ ദി ഗോൾഡ് റഷ് എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പാടാത്ത പൈങ്കിളി എന്ന ക്ലാസിക് മലയാള ചിത്രവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ്ണചകോരം, രജതചകോരം പുരസ്‌കാരങ്ങൾക്കായി മത്സരിക്കും. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന് എന്നീ വിഭാഗങ്ങൾ സമകാലിക സിനിമയുടെ പുതിയ പാഠങ്ങൾ സമ്മാനിക്കും. സന്തോഷ്, ഐറൺ ഐലൻഡ് എന്നിവയുൾപ്പെടെ ജൂറി അംഗങ്ങൾ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങൾ ജൂറി ഫിലിംസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

വിവിധ പ്രമേയങ്ങളെ മുൻനിർത്തി ഫീമെയിൽ ഫോക്കസ്, ലാറ്റിൻ അമേരിക്കൻ പാക്കേജ്, കൺട്രി ഫോക്കസ്: വിയറ്റ്നാം, ഫെസ്റ്റിവൽ ഫേവറൈറ്റ്സ്, കലൈഡോസ്കോപ്പ് തുടങ്ങിയ പാക്കേജുകൾ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. മുൻപ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നേടിയവരുടെ ചിത്രങ്ങൾ പാസ്റ്റ് എൽടിഎ വിന്നേഴ്സ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. മുൻ വർഷങ്ങളിൽ സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ദി സുവർണ്ണ ലെഗസി പ്രത്യേക പാക്കേജും ശ്രദ്ധേയമാകും.

പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ട്. മൊത്തത്തിൽ, 26 വിഭാഗങ്ങളിലായി 206 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഈ മുപ്പതാം എഡിഷൻ, ചലച്ചിത്രമേളയുടെ പൂർണ്ണമായ ആത്മാവിനെ പ്രതിഫലിപ്പിച്ചുകൊണ്ട് ചലച്ചിത്ര വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ഒരുപോലെ ഉണർവ് നൽകുന്ന ആഘോഷമായി മാറും എന്നതിൽ സംശയമില്ല.

ഡിസംബർ 11-ന് രാവിലെ 11 മണിക്ക് 30-ാമത് കേരള ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ടാഗോറിൽ ആരംഭിക്കും. നടി ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും.

Tags : International Film Festival IFFK CINEMA WORLD CINEMA

Recent News

Up