x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയ്-രശ്മിക വിവാഹ ചടങ്ങുകളിൽ ഫോണുകൾക്കു നിരോധനം


Published: February 19, 2026 12:22 PM IST | Updated: February 19, 2026 12:22 PM IST

തെലുങ്ക് സിനിമയിലെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹമെന്നാണു താരങ്ങളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്.

വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടാകും.

ഫെബ്രുവരി 24ന് വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിക്കും. 26നാണ് പ്രധാന ചടങ്ങ് നടക്കുക. വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. വിവാഹത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്ന സംഘത്തിനുപോലും നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെന്‍റിൽ (എൻഡിഎ) ഒപ്പിടേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന താരപ്പകിട്ടൊന്നും ഈ ചടങ്ങിലുണ്ടാകില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അതിഥി പട്ടികയിലുള്ളത്. താരങ്ങളെയൊന്നും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല എന്നാണു വിവരം. ഇവർക്കായി മാർച്ച് മൂന്നിന് ഹൈദരാബാദിൽ വിവാഹ സത്കാരം ഉണ്ടാകുമെന്നു ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാര്‍ച്ച് നാലിന് ഹൈദരാബാദിലെ പ്രശസ്തമായ താജ് കൃഷ്ണ ഹോട്ടലിലാണ് ഗംഭീരമായ വിവാഹ സല്‍ക്കാരം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും അനുഗ്രഹവും സാന്നിധ്യവും വേണമെന്ന് വിജയ് ദേവരകൊണ്ട അയച്ച ക്ഷണക്കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അത്യാഡംബരത്തിന് പേരു കേട്ടതാണ് വിവാഹ സല്‍ക്കാര വേദിയാകുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടല്‍. ഇവിടെ ഒരു ദിവസം താമസിക്കാന്‍ വലിയ തുക നല്‍കണം.

ഹോട്ടല്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള മുറിക്ക് ഒരു രാത്രിക്ക് 17,650 രൂപയാണ് ചെലവുവരുന്നത്. ഇടത്തരം മുറികള്‍ക്ക് 18,000 രൂപ മുതല്‍ 25,000 രൂപ വരെയും ഡീലക്‌സ് മുറികള്‍ക്ക് 53,000 രൂപ മുതല്‍ 88,000 രൂപയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലും നല്‍കണം. ഹോട്ടലിലെ ഏറ്റവും വിശാലവും ആഡംബരപൂര്‍ണവുമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 1,14,453 രൂപയാണ് നിരക്ക്. ഇവിടത്തെ ബാല്‍ക്കണിയില്‍ നിന്ന് ഹുസൈന്‍ സാഗര്‍ തടാകത്തിന്‍റെ മനോഹരമായ കാഴ്ച കാണാം. മനോഹരമായ ഒരു ഡൈനിംഗ് സ്‌പേസും സ്വകാര്യ സ്വിമ്മിങ് പൂളും പഠനമുറിയും ആധുനിക അടുക്കളയും ഉള്‍പ്പെടെയുള്ള രാജകീയ സൗകര്യങ്ങള്‍ ഈ സ്യൂട്ടിലുണ്ട്. ആഡംബരപൂര്‍ണമാണ് ഇന്‍റീരിയറുകള്‍.

ഇതിനകം തന്നെ രണ്ട് പ്രീ-വെഡിംഗ് ചടങ്ങുകൾ വെവ്വേറെ നടന്നു കഴിഞ്ഞു. രശ്മികയുടെ വീട്ടിൽ ബന്ധുക്കൾക്കായി ഒരു ചടങ്ങും വിജയ് ദേവരകൊണ്ടയുടെ കുടുംബം സംഘടിപ്പിച്ച മറ്റൊരു ചടങ്ങുമാണ് നടന്നത്. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം മാത്രം മതിയെന്നും കാണിച്ച് വിജയും രശ്മികയും സ്വന്തം കൈപ്പടയിൽ സുഹൃത്തുക്കൾക്ക് കുറിപ്പുകൾ അയച്ചിട്ടുണ്ട്.

വിവാഹത്തിനുശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് താരങ്ങളുടെ തീരുമാനമെന്നാണു സൂചന. തിരക്കേറിയ സിനിമാ ഷെഡ്യൂളുകളിൽ നിന്നുമാറി തങ്ങൾക്കായി സമയം ചെലവഴിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.

ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത വിജയും രശ്മികയും ജീവിതത്തിലും ഒന്നിക്കണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമായിരുന്നു.

തങ്ങളുടെ പ്രണയത്തെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Tags : vijay devarkonda rashmika mandanna movie news wedding

Recent News

Up