x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡികെയുടെ വസതിയിൽ പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രിയെത്തി


Published: December 3, 2025 03:39 AM IST | Updated: December 3, 2025 03:39 AM IST

ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നേതൃമാറ്റപ്രശ്നത്തിൽ തിങ്കളാഴ്ച ഡൽഹിയിൽ സുപ്രധാന ചർച്ച.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബെലഗാവിയിൽനിന്ന് ഡൽഹിയിലെത്തും. കോൺഗ്രസ് എംപിമാരും ഇരുനേതാക്കൾക്കൊപ്പം ചേരും. കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഡൽഹി യാത്രയെന്നാണു പ്രചാരണം.

ഇതിനിടെ നേതൃമാറ്റം സംബന്ധിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കളെ കാണാനാണ് തീരുമാനം. മുന്നോടിയായി ഈയാഴ്ച അവസാനം മംഗളൂരുവിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.

ഇന്നലെ ശിവകുമാറിന്‍റെ വസതിയിൽ പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തി. ചര്‍ച്ചയില്‍ ശുഭസൂചനകളൊന്നുമില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചായിരുന്നു ചർച്ചയെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേതൃമാറ്റം സംബന്ധിച്ച ഹൈക്കമാൻഡിന് അന്തിമതീരുമാനമെടുക്കാമെന്ന് ഇരുനേതാക്കളും വ്യക്തമാക്കുകയും ചെയ്തു. പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും മല്ലികാര്‍ജൂന്‍ ഖാര്‍ഗെയും എടുക്കുന്ന തീരുമാനം ചോദ്യംചെയ്യില്ല-ഇരുവരും പറഞ്ഞു.

എരിവു പകർന്ന് ഇഡ്ഡലിയും നാടൻ കോഴിക്കറിയും

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇഷ്ടവിഭങ്ങളെന്നു കരുതുന്ന നാടൻ കോഴിക്കറിയും ചൂടൻ ഇഡ്ഡലിയുമാണ് ഡി.കെ. ശിവകുമാർ പ്രഭാതഭക്ഷണത്തിന് ഒരുക്കിയിരുന്നത്. ഇതിനൊപ്പം വടയും ഉപ്പുമാവും ഉൾപ്പെടെ മറ്റു വിഭവങ്ങളും മേശയിൽ നിരന്നു.

സദാശിവനഗറിലെ വസതിയിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനായി ഡികെയ്ക്കൊപ്പം സഹോദരനും മുൻ കോൺഗ്രസ് എംപിയുമായ ഡി.കെ. സുരേഷും ബന്ധുവും എംഎൽഎയുമായ എച്ച്.ഡി. രംഗനാഥും ഉണ്ടായിരുന്നു.

സിദ്ധരാമയ്യയുടെ കാൽതൊട്ട് വന്ദിച്ചാണ് ഡി.കെ. സുരേഷ് സ്വാഗതം ചെയ്തത്. നേതൃമാറ്റപ്രശ്നത്തിൽ മുഖ്യമന്ത്രിയെ അടുത്തിടെ ഡി.കെ. സുരേഷ് രൂക്ഷമായി വിമർശിച്ചിരുന്നു.

കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം ശനിയാഴ്ച ഇരുനേതാക്കളും മുഖ്യമന്ത്രിയുടെ വസതിയിൽ പ്രഭാതഭക്ഷണം പങ്കുവച്ചിരുന്നു. രണ്ടുദിവസത്തെയും ഭക്ഷണത്തിന്‍റെ വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശിവകുമാറിന്‍റെ വസതിയിൽ ഒരുക്കിയത് സസ്യേതര ഭക്ഷണമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ""ഞാനൊരുക്കിയത് വെജിറ്റേറിയൻ ഭക്ഷണമാണ്. ശിവകുമാർ സസ്യഭക്ഷണം മാത്രം കഴിക്കുന്നയാളാണ്. ഞാനാകട്ടെ മറിച്ചും''-മുഖ്യമന്ത്രി പറഞ്ഞു.

Tags : Siddaramaiah DK Sivakumar breakfast Congress Karnadaka Delhi

Recent News

Up