x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീര്‍പ്പക്ഷി സര്‍വേ: വയനാട്ടില്‍ ആദ്യമായി കുറിത്തലയന്‍ വാത്തിനെ കണ്ടെത്തി

ടി.എം. ജയിംസ്
Published: January 20, 2026 10:32 AM IST | Updated: January 20, 2026 10:32 AM IST

വയനാട്ടില്‍ ആദ്യമായി കുറിത്തലയന്‍ വാത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട്, വയനാട് ബേഡേഴ്‌സ് എന്നിവ സംയുക്തമായി നടത്തിയ നീര്‍പ്പക്ഷി സര്‍വേയിലാണ് കബനി തീരത്തെ കൊളവള്ളിയില്‍ കുറിത്തലയന്‍ വാത്തിനെ കണ്ടത്.

ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന പക്ഷിയാണ് കുറിത്തലയന്‍ വാത്ത്. ടിബറ്റന്‍ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്.

തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കന്‍ ഏഷ്യയില്‍ ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നുണ്ട്. ഓക്‌സിജന്‍ കുറഞ്ഞ ഉയരത്തില്‍ പറക്കുന്ന ഈ പക്ഷി ജീവലോകത്തെ അദ്ഭുതമാണെന്ന് ഹ്യൂം സെന്‍റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.

വയനാട്ടിലെ പനമരം, വള്ളിയൂര്‍ക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാല്‍, ചേകാടി, കൊളവള്ളി, ബാണാസുര ഡാം, വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂര്‍, അമ്മവയല്‍ നിര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.

 

K-Rail Survey

മുതിര്‍ന്ന പക്ഷി നിരീക്ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം 35 പേര്‍ നേതൃത്വം നല്‍കിയ സര്‍വേയില്‍ ദേശാടന, തദ്ദേശീയ വിഭാഗങ്ങളില്‍ 159 ഇനം പക്ഷികളെയാണ് കണ്ടത്.

ആകെ 1,467 പക്ഷികള്‍ സര്‍വേ സംഘത്തിന്‍റെ കണ്ണിലുടക്കി. ജില്ലയിലെ തണ്ണീര്‍ത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുകയായിരുന്നു സര്‍വേ ലക്ഷ്യം.

തീപ്പൊരിക്കണ്ണന്‍, മഴക്കൊച്ച, വലിയ പുള്ളിപ്പരുന്ത്, പവിഴക്കാലി തുടങ്ങിയ അപൂര്‍വയിനം പക്ഷികളെയും സര്‍വേയില്‍ കാണാനായെന്ന് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ സജീവന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി കുറയുന്നതും പക്ഷി വൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്താന്‍ സര്‍വേ ഉതകിയെന്ന് കോ ഓര്‍ഡിനേറ്റര്‍മാരായ ആര്‍.എല്‍. രതീഷ്, സയീദ് എന്നിവര്‍ പറഞ്ഞു.

"വയനാട് കുട്ടി ബേഡേഴ്‌സ്' അംഗങ്ങളുടെ സജീവ പങ്കാളിത്തം സര്‍വേയുടെ പ്രത്യേകതയായി.

Tags : Bar-headed Goose Wayanad Special News

Recent News

Up