x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്ന്, മീറാ, കുന്തിരിക്കം: നൂറ്റാണ്ടുകൾക്ക് ശേഷം കൂട്ടിച്ചേർക്കേണ്ടത്

പുല്‍ക്കൂട്ടിലേക്ക്‌ - 22/ ഫാ. ജിസൺ പോൾ വേങ്ങശേരി
Published: December 22, 2025 02:54 AM IST | Updated: December 22, 2025 02:54 AM IST

ജ്ഞാനികൾ മിശിഹായെ കാണാൻ ചെന്നപ്പോൾ നൽകിയ സമ്മാനങ്ങൾ പൊന്ന്, മീറാ, കുന്തിരിക്കം എന്നിവയാണല്ലോ. നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ക്രിസ്മസിനോട് ചേർന്ന് നിൽക്കുന്ന ഈ സമ്മാനങ്ങൾക്ക് ഭാവമാറ്റം നടത്തുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ തിരുപ്പിറവിയുടെ അന്തസത്തയോട് ചേർന്നുനിന്നുകൊണ്ട് നമുക്ക് മിശിഹായ്ക്ക് നൽകാൻ സാധിക്കുന്ന, നമ്മുടെ ജീവിതത്തോട് ചേർത്തുവയ്ക്കാവുന്ന മൂന്ന് സമ്മാനങ്ങളാണ് ദയ, ആതിഥ്യം, അനുകമ്പ എന്നീ ഗുണങ്ങൾ.

സമൂഹ ജീവിയായിരുന്ന മനുഷ്യൻ കുടുംബങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനും അപ്പുറത്തായി വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർപോലും നമുക്കിന്ന് അപരിചിതരാണ്. അവിടെയാണ് ജ്ഞാനികൾ നൽകിയ പൊന്നിന്‍റെയും മീറയുടെയും കുന്തിരിക്കത്തിന്‍റെയും പ്രസക്തി. മിശിഹായുടെ രാജത്വ- ദൈവത്വ/ പ്രവാചക- മനുഷ്യാവതാരങ്ങളെ ഇവ സൂചിപ്പിക്കുന്നു. ഈ മൂന്നു സൂചകങ്ങളോട് ചേർത്തു വയ്ക്കപ്പെടേണ്ട ഗുണങ്ങളാണ് ദയ, ആതിഥ്യം, അനുകമ്പ എന്നത്.

രാജാവിന് ദയ, ആരെയും സ്വീകരിക്കാനുള്ള കഴിവ് ദൈവത്തിന്, മറ്റുള്ളവരോടുള്ള അനുകമ്പ മനുഷ്യന്- ഈ മൂന്നു കാര്യങ്ങളെയും നമുക്ക് ഇങ്ങനെയും കൂട്ടിച്ചേർക്കാം. മിശിഹായിൽ നാം ഒന്നായിരിക്കുന്നതിനാൽ ഈ മൂന്നു കാര്യങ്ങളും നമ്മുടെ ജീവിതത്തിലും ഉണ്ടാകേണ്ടതുണ്ട്.

ദയയും ആരെയും സ്വീകരിക്കാനുള്ള മനസും അനുകമ്പയും നമ്മുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുമ്പോഴാണ് ക്രിസ്മസ് അതിന്‍റെ എല്ലാ അർഥത്തിലും പൂർണമാകുന്നത്. അതുകൊണ്ട് നൂറ്റാണ്ടുകൾക്കിപ്പുറം ഈ മൂന്നു ഗുണങ്ങളും കൂട്ടിച്ചേർക്കപ്പെടുമ്പോൾ മിശിഹായുടെ ജനനത്തിന്‍റെ മാറ്റ് ഇരട്ടിയാകുന്നു.

Tags : Pulkoode

Recent News

Up