x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിശിഹാ: ദൈവം നൽകിയ ‘ലവ് ലെറ്ററി’ ന്‍റെ പൂർത്തീകരണം

പുല്‍ക്കൂട്ടിലേക്ക്‌ - 21 / ഫാ. ജിസൺ പോൾ വേങ്ങശേരി
Published: December 21, 2025 12:53 AM IST | Updated: December 21, 2025 12:53 AM IST

ഏറ്റവും ഇരുണ്ട കാലത്തായിരുന്നു ബെത്‌ലഹേമിൽ ഒരു കുഞ്ഞ് ജനിച്ചത് - ലോകത്തിന്‍റെ വെളിച്ചമായ മിശിഹാ. ഈ തിരുപ്പിറവി ഒരു ശുഭാപ്തിവിശ്വാസത്തിന്‍റെ കഥയല്ല നമുക്ക് തരേണ്ടത്. മറിച്ച്, എത്ര വലിയ പ്രതിസന്ധികളിലും പ്രത്യാശ നഷ്‌ടപ്പെടുന്നില്ല എന്നതിന്‍റെ ഒരു പ്രഖ്യാപനമാണിത്. സ്നേഹവും സമാധാനവും മനുഷ്യനായി പിറന്നുകൊണ്ട് ലോകത്തിന്‍റെ തകർച്ചയിലേക്ക് കാലെടുത്തുവയ്ക്കുന്നു. അതുകൊണ്ടുതന്നെ മിശിഹായുടെ ജനനം സൂചിപ്പിക്കുന്നത് ഏതു സാഹചര്യത്തേക്കാളും വലുതാണ് ദൈവത്തിന്‍റെ സ്നേഹം എന്നതാണ്.

സർവശക്തൻ നമ്മെ സ്നേഹിക്കുന്നു എന്നതാണ് ക്രിസ്മസ് നമുക്ക് നൽകേണ്ട ബോധ്യം. സംശയങ്ങളുടെ നിശബ്‌ദതയിൽ അവിടുന്നു സ്നേഹം സംസാരിക്കുന്നു. പ്രതിസന്ധികളിൽ അവിടുന്ന് സൗന്ദര്യം കാണുന്നു. നമ്മുടെ പരാജയങ്ങളിൽ അവിടുന്ന് മൂല്യം കാണുന്നു. ക്രിസ്മസിന്‍റെ ഹൃദയമിടിപ്പ് ഇതാണ്; ദൈവം തന്‍റെ കരങ്ങൾ വിശാലമാക്കിക്കൊണ്ട് അവിടുന്ന് നമ്മെ പിന്തുടരുന്നു എന്നതാണ്.

“എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ” (യോഹന്നാൻ 3:16). ഇത് വെറുമൊരു ബൈബിൾ വാക്യമായല്ല നാം കാണേണ്ടത്. നമുക്കായി ദൈവം നൽകിയ ഒരു love letter ആയിട്ടാണ്. അവിടുത്തെ സ്നേഹം വാക്കുകളുടെ രൂപത്തിൽ പറഞ്ഞത് ഇപ്രകാരവും പ്രവൃത്തിയുടെ രൂപത്തിൽ വെളിപ്പെടുത്തിയത് മിശിഹായുടെ ജനനത്തിലൂടെയുമാണ്.

നക്ഷത്രങ്ങളെ സൃഷ്‌ടിക്കുന്ന ദൈവം നമ്മെ പ്രിയപ്പെട്ടവർ എന്ന് വിളിക്കുന്നു. നമ്മുടെ പോരാട്ടങ്ങൾ, നമ്മുടെ ഭയങ്ങൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം അവിടുത്തേയ്ക്കറിയാം. അതുകൊണ്ട് സ്നേഹംതന്നെ വാക്കും പ്രവൃത്തിയുമായി മാറിയ ഒരേയൊരു ഉദാഹരണമാണ് മിശിഹായുടെ ജനനം. ഈ ക്രിസ്മസിൽ നാം നമ്മുടെ പിതാവായ ദൈവത്താൽ മിശിഹായിലൂടെ ആഴത്തിൽ സ്നേഹിക്കപ്പെടുന്നു എന്ന സത്യം നമ്മുടെ ഉള്ളിൽ ആഴ്ന്നിറങ്ങട്ടെ. അത് നമ്മുടെ ഭയങ്ങളെ ഇല്ലാതാക്കി ധൈര്യത്തിന് ഇന്ധനമാക്കാൻ ഇടയാകട്ടെ. ദൈവത്തിന്‍റെ സ്നേഹം അവനുള്ള ഒന്നല്ല, മറിച്ച് അവൻ അതാണ് എന്നതാണ്. അതുകൊണ്ടുതന്നെ മിശിഹാ നമ്മുടെ ജീവിതത്തെ സ്നേഹത്താൽ നിറയ്ക്കട്ടെ. അത് ലോകത്തിലെ വേദനിക്കുന്നവരിലേയ്ക്കും ഇരുട്ടിൽ സ്വയം നഷ്‌ടപ്പെട്ടവരിലേയ്ക്കും തന്നെത്തന്നെ തിരയുന്നവരിലേയ്ക്കും വ്യാപിക്കട്ടെ.

ഇത് സമ്മാനങ്ങൾ നൽകുന്നതിന്‍റെ മാത്രം സീസണല്ല; ഏറ്റവും വലിയ സമ്മാനം സ്വീകരിക്കുന്നതിന്‍റെ സീസൺ കൂടിയാണ്: നമ്മോടുള്ള ദൈവത്തിന്‍റെ സ്നേഹം സ്വീകരിക്കുന്നതിന്‍റെ മഹോന്നതമായ കാലം.

Tags : Pulkoode

Recent News

Up