x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൂട്ട് ക്ലിയർ; ഓസീസ് മികച്ച സ്കോറിലേക്ക്


Published: December 5, 2025 05:46 PM IST | Updated: December 5, 2025 05:50 PM IST

ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ലീഡെടുത്ത് ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഓസീസ് ആറുവിക്കറ്റ് നഷ്‌ടത്തിൽ 360 റൺസെന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയായിക്ക് 26 റൺസിന്‍റെ ലീഡാണുള്ളത്.

അലക്സ് കാരി (46) മൈക്കൽ നെസർ (15) എന്നിവരാണ് ക്രീസിൽ. ജെയ്ക്ക് വെതറാൾഡ് (72), മാർനസ് ലബുഷെയ്ൻ (65) സ്റ്റീവൻ സ്മിത്ത് (61) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡൻ കാര്‍സ് മൂന്നും ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റെടുത്തു.

ഒമ്പതു വിക്കറ്റ് നഷ്‌ടത്തിൽ 325 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പതു റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 334 റൺസിന് ടീം പുറത്തായി. 138 റൺസെടുത്ത ജോ റൂട്ട് പുറത്താവാതെ നിന്നു. ജൊഫ്ര ആർച്ചറാണ് (38) രണ്ടാം ദിനം പുറത്തായത്. ഓസീസിനായി സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി.

 

Tags : ashes test australia england marnus labuschagne

Recent News

Up