x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെപ്പിസം; മാനേജര്‍ എന്ന നിലയില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഗ്വാര്‍ഡിയോള


Published: November 10, 2025 03:18 AM IST | Updated: November 10, 2025 03:18 AM IST

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകത്തിലെ ഏറ്റവും ഗ്ലാമര്‍ പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. സ്വതസിദ്ധമായ പരിശീലന തന്ത്രങ്ങളാല്‍ ആരാധകരുടെയും കളിക്കാരുടെയും ഹൃദയങ്ങള്‍ കീഴടക്കിയ മാനേജര്‍. പെപ്പിന്‍റെ തന്ത്രങ്ങളില്‍ ലയണല്‍ മെസി, കെവിന്‍ ഡി ബ്രൂയിന്‍ അടക്കമുള്ള താരങ്ങള്‍ കപ്പുകളുയര്‍ത്തി. മാനേജീരിയല്‍ കരിയറില്‍ 1000 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് പെപ് ഗ്വാര്‍ഡിയോള പൂര്‍ത്തിയാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10ന് കിക്കോഫ് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി x ലിവര്‍പൂള്‍ എഫ്‌സി മത്സരമായിരുന്നു പരിശീലക കരിയറില്‍ പെപ് ഗ്വാര്‍ഡിയോളയുടെ 1000-ാമത് മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു സിറ്റി x ലിവര്‍പൂള്‍ പോരാട്ടം അരങ്ങേറിയത്. മാനേജര്‍ കരിയറില്‍ 40 ട്രോഫികളും പെപ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകന്‍ എന്ന നിലയിലെ ആദ്യ 999 മത്സരങ്ങളില്‍ 715 ജയം പെപ് ഗ്വാര്‍ഡിയോളയ്ക്കു സ്വന്തം. 71.57 ആണ് മാനേജിരിയല്‍ കരിയറില്‍ ഈ സ്പാനിഷുകാരന്‍റെ വിജയശതമാനം. 1000 മത്സരം തികച്ചതില്‍ ഏറ്റവും കൂടുതല്‍ ജയമുള്ള പരിശീലകനുമാണ് പെപ്.


ബാഴ്‌സ ബിയില്‍ തുടങ്ങി


2007ല്‍ സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയുടെ ബി ടീമിന്‍റെ ചുമതലയേറ്റെടുത്താണ് പെപ് ഗ്വാര്‍ഡിയോള പരിശീലന കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ബാഴ്‌സലോണ സീനിയര്‍ ടീമിന്‍റെ പരിശീലകനായി. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനുശേഷം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിനില്‍ക്കുന്നു.


ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍ (എന്‍എംഎ) ഹാള്‍ ഓഫ് ഫെയിമില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍, ആഴ്‌സെന്‍ വെംഗര്‍ തുടങ്ങിയവര്‍ക്കൊപ്പവും ഗ്വാര്‍ഡിയോളയെത്തി. 54കാരനായ ഗ്വാര്‍ഡിയോള സ്പാനിഷ് ദേശീയ ടീമിന്‍റെയും ബാഴ്‌സലോണയുടെയും മുന്‍ മിഡ്ഫീല്‍ഡറുമായിരുന്നു. ലിവര്‍പൂളിനെതിരായത് മാഞ്ചസ്റ്റര്‍ സിറ്റി മുഖ്യപരിശീലകന്‍ എന്ന നിലയില്‍ പെപ്പിന്‍റെ 550-ാം മത്സരമാണെന്നതും ശ്രദ്ധേയം.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മാനേജരായതില്‍ രണ്ടാം സ്ഥാനത്താണ് പെപ് ഗ്വാര്‍ഡിയോള. 592 മത്സരങ്ങളില്‍ സിറ്റിയുടെ പരിശീലകനായ ലെസ് മക്‌ഡോവല്‍ മാത്രമേ പെപ്പിനു മുന്നിലുള്ളൂ. 2016 ജൂലൈയിലാണ് പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലയേറ്റെടുത്തത്. സിറ്റിയുടെ മാനേജര്‍ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലാവധി പൂര്‍ത്തിയാക്കിയതിന്‍റെ റിക്കാര്‍ഡും ലെസ് മക്‌ഡോവലിനാണ്, 13 വര്‍ഷം.


പെപ്പിന്‍റെ കപ്പുകള്‍ 40
ബാഴ്‌സലോണ ബി (01), ബാഴ്‌സലോണ (14)
ബയേണ്‍ മ്യൂണിക് (07)
മാഞ്ചസ്റ്റര്‍ സിറ്റി (18)

Tags : Guardiola manager

Recent News

Up