കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 62.2 ഓവറിൽ 189 റണ്‍സിന് ഓൾഔട്ടായി.
119 പന്തിൽ 39 റണ്‍സ് നേടിയ കെ.എൽ. രാഹുലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. വാഷിംഗ്ടണ്‍ സുന്ദർ 29 റണ്‍സും നേടി. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും 27 റണ്‍സ് വീതവും നേടി.
യശ്വസി ജസ് വാൾ (12), ധ്രുവ് ജുറൽ (14), അക്സർ പട്ടേൽ (14) എന്നിവർക്കാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ശുഭ്മാൻ ഗിൽ പരിക്കേറ്റ് പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
സൈമണ്‍ ഹാർമറിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ഹാർമർ 15.2 ഓവറിൽ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകൾ നേടി. മാർകോ ജാൻസെൻ മൂന്ന് വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
Tags : India vs South Africa Cricket