x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രഞ്ജി: മംഗലപുരം മംഗളമാകട്ടെ


Published: November 1, 2025 02:59 AM IST | Updated: November 1, 2025 02:59 AM IST

മംഗലപുരം: രഞ്ജി ട്രോഫി 2025-26 സീസണില്‍ ആദ്യ ജയം തേടി കേരളം ഇന്നു മൂന്നാം മത്സരത്തിനിറങ്ങുന്നു. ആദ്യ രണ്ടു കളികളിലും ഒന്നാം ഇന്നിംഗ്‌സ് ലീഡോടെ സമനില വഴങ്ങിയ കേരളം, തിരുവനന്തപുരം മംഗലപുരത്തു നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയെ നേരിടും‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ആദ്യമായി വേദിയാകുകയാണ് മംഗലപുരം സ്റ്റേഡിയമെന്നതും ശ്രദ്ധേയം. ഇതോടെ കേരളത്തിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ എണ്ണം 12 ജില്ലകളിലായി 31 ആയി ഉയരും.

രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിനു രണ്ടു പോയിന്‍റ് മാത്രമാണുള്ളത്. ടീമില്‍ അഴിച്ചുപണിയോടെയാണ് ഇന്നു കേരളം ഇറങ്ങുക.

പരിക്കേറ്റ സല്‍മാന്‍ നിസാറിനെയും പഞ്ചാബിനെതിരേ ഓപ്പണ്‍ ചെയ്ത വത്സല്‍ ഗോവിന്ദിനെയും ഒഴിവാക്കി. പകരം കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ടീമിലെത്തി.

Tags : Ranji Trophy Cricket

Recent News

Up