x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്നു കിക്കോഫ്


Published: January 21, 2026 01:29 AM IST | Updated: January 21, 2026 01:29 AM IST

സിലാപത്തര്‍ (ആസാം): ദേശീയ ക്ലബ് ഫുട്‌ബോള്‍ ലീഗ് തുലാസിലാടിയ 2025-26 സീസണില്‍, കാല്‍പ്പന്ത് ആരാധകരുടെ ആവേശമാകാന്‍ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് ഇന്നു മുതല്‍. 2025-26 സീസണ്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് ആസാമിലെ സിലാപത്തര്‍, ധരുഖാന സ്റ്റേഡിയങ്ങളിലായി അരങ്ങേറും.

79-ാം സന്തോഷ് ട്രോഫി ഫുട്‌ബോളിന്‍റെ കിരീടാവകാശിയെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടം ഫെബ്രുവരി എട്ടിനാണ്. രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 1.30, 2.00 എന്നിങ്ങനെ മൂന്നു സമയങ്ങളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഒരുദിവസം മൂന്നു മത്സരങ്ങള്‍ വീതം അരങ്ങേറും. 31ന് ഗ്രൂപ്പ് ഘട്ടം അവസാനിക്കും.

ചാമ്പ്യന്മാര്‍ കളത്തില്‍

79-ാം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിന്‍റെ കിക്കോഫ് ദിനമായ ഇന്ന് മൂന്നു മത്സരങ്ങള്‍ നടക്കും. രാവിലെ ഒമ്പതിന് രാജസ്ഥാനും ഉത്തരാഖണ്ഡും തമ്മിലാണ് ആദ്യ മത്സരം. തുടര്‍ന്ന് രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ബംഗാള്‍ നാഗാലാന്‍ഡിനെ നേരിടും. തമിഴ്‌നാടും ആതിഥേയരായ ആസാമും തമ്മിലാണ് മറ്റൊരു പോരാട്ടം.

രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുക. ഇരുഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്കു മുന്നേറും. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ക്വാര്‍ട്ടറും അഞ്ചിന് സെമിയും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ ഗ്രൂപ്പ് എയിലും റണ്ണേഴ്‌സ് അപ്പായ കേരളം ഗ്രൂപ്പ് ബിയിലുമാണ്.

കേരളം x പഞ്ചാബ്

കൊച്ചിയില്‍നിന്ന് 19നു പുറപ്പെട്ട കേരള ടീം, ഡല്‍ഹി വഴി ആസാമിലെ ദിബ്രുഗഡില്‍ വിമാനമിറങ്ങി. പഞ്ചാബാണ് കേരളത്തിന്‍റെ ആദ്യ എതിരാളി. നാളെ രാവിലെ ഒമ്പതിനാണ് പഞ്ചാബ് x കേരളം മത്സരം. സര്‍വീസസ് x റെയില്‍വേസ്, ഒഡീഷ x മേഘാലയ മത്സരങ്ങളും നാളെ നടക്കും.

ഒരു മാസത്തിലധികം നീണ്ട പരിശീലനത്തിനുശേഷമാണ് കേരളം എട്ടാം കിരീടം ലക്ഷ്യംവച്ച് ആസാമില്‍ പറന്നിറങ്ങിയിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരമുള്ള വയനാട്ടിലെ ജില്ലാ സ്റ്റേഡിയത്തിലായിരുന്നു കേരളത്തിന്‍റെ ആദ്യ ക്യാമ്പ്.

ആസാമിലെ സ്റ്റേഡിയങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് 1500-3200 അടി ഉയരത്തിലുള്ളതാണ്. ഏഴ് തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരളം, ഒമ്പത് തവണ റണ്ണേഴ്‌സ് അപ്പായിട്ടുണ്ട്. 2022ലാണ് അവസാന കിരീട നേട്ടം. പ്രതിരോധതാരം ജി. സഞ്ജുവാണ് കേരളത്തിന്‍റെ ക്യാപ്റ്റന്‍. എം. ഷഫീഖ് ഹസനാണ് കോച്ച്.

Tags : Santosh Trophy foodball kicks off

Recent News

Up