വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ജേതാക്കൾ. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റിക്കാർഡ് വിജയലക്ഷ്യം ആറു വിക്കറ്റും രണ്ട് പന്തുകളും അവശേഷിക്കെ ആര്‍സിബി മറികടന്നു.
ബംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. അർധസെഞ്ചറികൾ സ്വന്തമാക്കിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയും (41 പന്തിൽ 87), ജോർജിയ വോളുമാണ് (54 പന്തിൽ 79) ബംഗളൂരു ഇന്നിംഗ്സിന്റെ നട്ടെല്ല്. ഡൽഹിയുടെ തുടര്‍ച്ചയായ നാലാം ഫൈനൽ തോൽവിയാണിത്.
സ്കോർ: ഡൽഹി 203/4 ബംഗളൂരു 204/4 (19.4). ഡൽഹി നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസെടുത്തത്. ബാറ്റിങ്ങിനിറങ്ങിയവരെല്ലാം അവർക്കായി തിളങ്ങി ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (57) അർധസെഞ്ചുറി നേടി.
ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരും തിളങ്ങി. 15 പന്തുകളിൽ 35 റൺസടിച്ചു പുറത്താകാതെനിന്ന ചിനെൽ ഹെൻറിയുടെ പ്രകടനമാണ് സ്കോർ 200 കടത്തിയത്. 19-ാം ഓവറിൽ 24 റൺസാണ് ഹെൻറി ഒറ്റയ്ക്ക് അടിച്ചെടുത്തത്. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Tags : wpl final bangalore Smriti Mandhana