x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവം പ്രകൃതി ആരവല്ലി

ഋഷി
Published: January 2, 2026 12:52 PM IST | Updated: January 2, 2026 12:52 PM IST

അരുത് കാട്ടാളാ അരുത് എന്ന് വേടനോട് മഹാമുനി പറഞ്ഞത് പുതിയ വേടന്മാരോട് ഇപ്പോഴും വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. ആരവല്ലി മലനിരകൾ ഈ ഭൂമുഖത്ത് നിന്ന് തച്ചുടച്ച് നീക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ ഏകദേശം 670 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ആരവല്ലി പർവതനിരകൾ കാത്തു സംരക്ഷിക്കാൻ കൂട്ടായ്മകൾ പലതും ശക്തിപ്പെടുകയാണ്.

സർവം പ്രകൃതിമയമാണ് ആരവല്ലി കുന്നുകളിൽ. ഹിമാലയൻ പർവതനിരകൾക്ക് മുമ്പുള്ളതാണ് ആരവല്ലി കുന്നുകൾ എന്ന് പറയപ്പെടുന്നു. ഇത് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്നായാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പർവത നിരയാണ് ആരവല്ലി. സഞ്ചാരികളെ ആകർഷിക്കുന്ന കൂറ്റൻ പർവതനിരകൾ, പച്ചപ്പില്ലാത്ത പരുക്കൻ കുന്നുകൾ, പേടിപ്പെടുത്തുന്ന പാറക്കെട്ടുകൾ, അപൂർവ സസ്യജാലങ്ങൾ.. അതിനെ ഏതു പർവതനിരകൾക്കും അവകാശപ്പെടാവുന്ന സവിശേഷതകളെല്ലാം ആരവല്ലിക്കും സ്വന്തം.

വടക്കുകിഴക്കൻ ദിശയിൽ ഏകദേശം 692 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിര, ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഡൽഹിയിൽ അവസാനിക്കുന്നു, അതുകൊണ്ടുതന്നെ ഈ പർവതനിരകൾ നീണ്ടുകിടക്കുന്ന പ്രദേശങ്ങളുടെ പരിസ്ഥിതിയിലും ഇവ നിർണായക പങ്ക് വഹിക്കുന്നു.

ആരവല്ലി കുന്നുകളിലെ ഖനനം ഈ സംസ്ഥാനങ്ങളെയെല്ലാം ബാധിക്കും എന്നാണ് പ്രകൃതി സ്നേഹികൾ വാദിക്കുന്നത്. ആരവല്ലി കുന്നുകൾ വെറും പർവതനിരകൾ മാത്രമല്ല.

പ്രകൃതിയുടെ നിലനിൽപ്പിനായി പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള രക്ഷാകവചമാണത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് ആരവല്ലി കുന്നുകൾ വഹിക്കുന്നുണ്ടെന്നാണ് പറയുന്നത്. വ്യത്യസ്തമായ ആവാസ വ്യവസ്ഥകളെ ആരവല്ലി കുന്നുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

ജൈവവൈവിധ്യത്താൽ സമ്പന്നമായ ആരവല്ലികൾ വരണ്ട ഇലപൊഴിയും വനങ്ങൾ, കുറ്റിച്ചെടികൾ, പുൽമേടുകൾ, അതുപോലെ നിരവധി ഇനം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയുൾപ്പെടെ വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. മറ്റൊരു അർഥത്തിൽ വിശേഷിപ്പിച്ചാൽ ഇന്ത്യയുടെ ആമസോൺ കാടുകളാണ് ആരവല്ലി കുന്നുകൾ.

വരണ്ട കാലാവസ്ഥയാണ് ആരവല്ലിയിൽ. അതുകൊണ്ടുതന്നെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ പകിട്ട് അവകാശപ്പെടാൻ ഇല്ലെങ്കിലും ധാരാളം പേർ ആരവല്ലി കുന്നുകള്‍ കാണാൻ എത്തുന്നുണ്ട്.

ആരവല്ലി പർവതനിരകൾ ഈ പ്രദേശത്തിന്‍റെ ഒരു നിർണായക ജലസംഭരണ പ്രദേശമാണ്. നദികൾ, തടാകങ്ങൾ, ഭൂഗർഭജല റീചാർജ് എന്നിവയുടെ ഉറവിടമായി പ്രവർത്തിക്കുന്നു.

ഈ ശ്രേണിയിലെ കുന്നുകളും താഴ്‌വരകളും മഴവെള്ളം പിടിച്ചെടുത്ത് കൃഷി, കുടിവെള്ളം, വന്യജീവി ആവാസ വ്യവസ്ഥകൾ എന്നിവയ്ക്ക് സുപ്രധാനമായ സബർമതി, ലൂണി, ബനാസ് തുടങ്ങിയ നദികളിലേക്ക് ഒഴുക്കിവിടുന്നു.

ഈ നദികളുടെ പ്രധാന ജലസ്രോതസാണ് ആരവല്ലി കുന്നുകൾ എന്നു പറയാം. ജലത്തിനായി ഈ നദികളെ ആശ്രയിച്ച് കഴിയുന്നവർക്ക് നീരനുഗ്രഹം ചെയ്യുന്ന മലനിരകളാണ് ആരവല്ലി.

ആരവല്ലി പർവതനിരകൾ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്താൽ സമ്പന്നമാണ്. ചരിത്രത്തിന്‍റെ കാലടിപ്പാടുകൾ പിന്തുടരുന്നവർക്ക് ആരവല്ലി പ്രിയപ്പെട്ട ഇടം തന്നെ. നിരവധി പുരാവസ്തു സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, കോട്ടകൾ എന്നിവ ആരവല്ലിയുടെ വിശാലമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്നുണ്ട്.

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളും അവശിഷ്ടങ്ങളും നിറഞ്ഞ ഇടമാണ് ആരവല്ലി. പുരാതന നാഗരികതകൾ ഈ പ്രദേശത്ത് അവയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

 

K-Rail Survey

കുംഭൽഗഡ് കോട്ട, ദിൽവാര ക്ഷേത്രങ്ങൾ, രണക്പൂർ ജൈന ക്ഷേത്രം തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾ ആരവല്ലികളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ നേർക്കാഴ്ചകളാണ്.

ധാതുസമ്പത്തിന് പേരുകേട്ട സ്ഥലമാണ് ആരവല്ലി. പുരാതന സംസ്കാരങ്ങളെ പിന്തുണച്ച ചെമ്പുൾപ്പെടെയുള്ള ലോഹങ്ങൾ ഇവിടെനിന്ന് ഖനനം ചെയ്തെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികൾ ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്.

ചരിത്രത്തെ ചികഞ്ഞെടുക്കാൻ എത്തുന്നവർ, ട്രക്കിംഗ് പോലുള്ള സാഹസികത ഇഷ്ടപ്പെടുന്നവർ, പ്രകൃതിയെ അടുത്തറിയാൻ മനസ് അർപ്പിച്ചവർ... അങ്ങനെ ഏതു വിഭാഗത്തിൽപ്പെട്ട സഞ്ചാരി ആണെങ്കിലും അവർക്കെല്ലാം ആരവല്ലി സ്വാഗതമോതുന്നു.

ഉദയ്പൂർ, മൗണ്ട് അബു, കുംഭൽഗഡ് കോട്ട, രൺതംബോർ ദേശീയോദ്യാനം, സരിസ്ക കടുവ സംരക്ഷണ കേന്ദ്രം, നീമ്രാന ഫോർട്ട് പാലസ് എന്നിവ കാണേണ്ട കാഴ്ചകൾ. ആരവല്ലികൾ അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്.

പരുക്കൻ കുന്നുകൾ, ആഴത്തിലുള്ള താഴ്‌വരകൾ, എന്നിവ ആശ്ചര്യവും സന്തോഷവും ഒരല്പം ഭീതിയും സമ്മാനിക്കുന്ന കാഴ്ചകളാണ് ആരവല്ലി കുന്നുകൾക്ക് മുകളിൽ നിന്നാൽ സൂര്യാസ്തമയങ്ങൾ കൺനിറയെ കാണാം.

നീലാകാശം ചെഞ്ചായം വാരി പൂശുന്നത് കണ്ടറിയാം. സൂര്യാസ്തമയങ്ങൾ കാണാൻ പ്രത്യേക സ്പോട്ടുകൾ ആരവലിയിൽ പലയിടത്തുമുണ്ട്. കുന്നിൻ മുകളിലുള്ള വ്യൂപോയിന്‍റുകൾ ആരവല്ലി പർവത നിരകൾക്ക് ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിശയകരമായ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.

ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി ഫോട്ടോഗ്രാഫർമാർ ആരവല്ലി കാഴ്ചകൾ പകർത്താൻ എത്താറുണ്ട്. 200 മുതൽ 320 കോടി വർഷങ്ങൾക്കുമുന്പ് പ്രോട്ടറോസോയിക് കാലഘട്ടത്തിൽ പുരാതന ഭൂഫലകങ്ങൾ കൂട്ടിയിടിച്ചാണ് ആരവല്ലി രൂപം കൊണ്ടതെന്നാണ് പറയപ്പെടുന്നത്.

ഭൂമിശാസ്ത്രപരമായി ഒരു സ്വാഭാവിക കവചം കൂടിയാണ് ആരവല്ലി. ഥാർ മരുഭൂമി കിഴക്കോട്ട് വ്യാപിക്കുന്നത് തടഞ്ഞ് ഫലഭൂയിഷ്ഠമായ സിന്ധു-ഗംഗാ സമതലങ്ങളെ ഇത് സംരക്ഷിക്കുന്നു. അല്ലായിരുന്നെങ്കിൽ ഥാർ മരുഭൂമി ഇപ്പോഴുള്ളതിനേക്കാൾ വിസ്തൃതമാകുമായിരുന്നു. മരുഭൂമിവത്കരണത്തെ തടയുകയായിരുന്നു ഒരർഥത്തിൽ ആരവല്ലി.

സമ്പന്നമായ ജൈവവൈവിധ്യം ഇവിടെയുണ്ട്. പുള്ളിപ്പുലി, വരയൻ കഴുതപ്പുലി, കുറുക്കൻ തുടങ്ങിയ വന്യജീവികളും എണ്ണമറ്റ പക്ഷിവർഗങ്ങളും ഇവിടെയുണ്ട്. സരിസ്ക-ഡൽഹി പുള്ളിപ്പുലി ഇടനാഴി പോലുള്ള പാതകൾ മൃഗങ്ങളുടെ സഞ്ചാരത്തിന് വേണ്ടിയുള്ളതാണ്.

വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള അക്കേഷ്യ, മുൾച്ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവ ഇവിടുത്തെ സസ്യസമ്പത്തിൽപ്പെടുന്നു. സരിസ്ക കടുവ സങ്കേതം പോലുള്ള സംരക്ഷിത പ്രദേശങ്ങൾ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അഭയകേന്ദ്രം എന്നീ പെരുമകളും ആരവല്ലിക്ക് സ്വന്തം.

Tags : Aravalli Range Travel

Recent News

Up