കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ... ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം.
അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച ഏഴ് കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം.
നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റും ഒക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്.

ആനപാർക്ക് എന്ന പുതിയ അനുഭവം
സംസ്കാരത്തിലും ചരിത്രത്തിലും മിത്തുകളിലും പരാമർശിക്കുന്ന ആനകൾക്ക് 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ഒരു സങ്കേതം ഒരുക്കുന്നത്. അതൊരു പാർക്കായി വിഭാവനം ചെയ്തിരുന്നു.
ശ്രീലങ്കൻ മാതൃകയിൽ 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ഒരു സങ്കേതം ഒരുക്കുന്നത്. നെയ്യാറിലെ വെള്ളം കയറി കിടക്കുന്ന മനോഹരമായ ഭാഗത്ത് ഇത് ആനകളുടെ പുനരധിവാസകേന്ദ്രമായി വഴിമാറുന്നത് 2007 ലാണ്.
തുടർന്ന് ആനകൾ ഇവിടെ ഒന്നെന്നായി എത്തി തുടങ്ങി. മിന്നുവും ജയശ്രീയും ഒക്കെ. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കാപ്പുകാട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി.
ആനപാർക്കിലെ കൂട്ടുകാർ ആരൊക്കെ?
ഏതാണ്ട് 100 ലേറെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 58ഹെക്ടർ വിസ്ത്യതിയുള്ള അതിനായി പാർക്ക് നവീകരിച്ച് വരികയുമാണ്. രണ്ടിൽ തുടങ്ങിയ പാർക്കിൽ ഇപ്പോൾ എണ്ണം 12 പെൺവർഗത്തിനാണ് മുൻതൂക്കം. കേവലം മൂന്നര വയസുള്ള കുട്ടികൊമ്പൻ മുതൽ 36 വയസ് പ്രായമുള്ള കാർത്തിക് വരെ.
പാലക്കാട് മണ്ണാർക്കാട് വനത്തിൽ നിന്നും എത്തിച്ച മൂന്നര വയസുകാരനാണ്. അവനാണ് താരവും. പുതിയ അതിഥി. 2007ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. അന്ന് രണ്ട് ആനകൾ അമ്മുവും മിന്നയും. അന്നു മുതൽ ഇന്നു വരെ ആനകളെ പാർപ്പിക്കുന്നത് ചെറിയ കൂടുകളിലാണ്. ഇനി ഒരേക്കറോളം വലുപ്പമുള്ള വലിയ കൂടുകളിലേക്കു മാറുമെന്നതാണ് പ്രത്യേകത.
കേന്ദ്രത്തിലെ മദപ്പാടുള്ള ആനകൾക്കു പോലും പുതിയ കേന്ദ്രത്തിൽ ചങ്ങല ഉണ്ടാവില്ല. പത്തു വയസിനു താഴെ പ്രായമുള്ള ഏഴ് കുട്ടിയാനകൾ ഉൾപ്പെടെ; 15 ആനകൾ കേന്ദ്രത്തിലുണ്ട്. പ്രായാധിക്യത്തിലും തലയെടുപ്പോടെ നിൽക്കുന്ന 83 കാരൻ സോമനാണ് കൂട്ടത്തിലെ കാരണവർ.

ആനപാർക്കിലെ കൂട്ടുകാർ ആരൊക്കെ?
ഏതാണ്ട് 100 ലേറെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 58ഹെക്ടർ വിസ്ത്യതിയുള്ള അതിനായി പാർക്ക് നവീകരിച്ച് വരികയുമാണ്. രണ്ടിൽ തുടങ്ങിയ പാർക്കിൽ ഇപ്പോൾ എണ്ണം 12 പെൺവർഗത്തിനാണ് മുൻതൂക്കം. കേവലം മൂന്നര വയസുള്ള കുട്ടികൊമ്പൻ മുതൽ 36 വയസ് പ്രായമുള്ള കാർത്തിക് വരെ.
പാലക്കാട് മണ്ണാർക്കാട് വനത്തിൽ നിന്നും എത്തിച്ച മൂന്നര വയസുകാരനാണ്. അവനാണ് താരവും. പുതിയ അതിഥി. 2007ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്. അന്ന് രണ്ട് ആനകൾ അമ്മുവും മിന്നയും. അന്നു മുതൽ ഇന്നു വരെ ആനകളെ പാർപ്പിക്കുന്നത് ചെറിയ കൂടുകളിലാണ്. ഇനി ഒരേക്കറോളം വലുപ്പമുള്ള വലിയ കൂടുകളിലേക്കു മാറുമെന്നതാണ് പ്രത്യേകത.
കേന്ദ്രത്തിലെ മദപ്പാടുള്ള ആനകൾക്കു പോലും പുതിയ കേന്ദ്രത്തിൽ ചങ്ങല ഉണ്ടാവില്ല. പത്തു വയസിനു താഴെ പ്രായമുള്ള ഏഴ് കുട്ടിയാനകൾ ഉൾപ്പെടെ; 15 ആനകൾ കേന്ദ്രത്തിലുണ്ട്. പ്രായാധിക്യത്തിലും തലയെടുപ്പോടെ നിൽക്കുന്ന 83 കാരൻ സോമനാണ് കൂട്ടത്തിലെ കാരണവർ.
Tags : kottoor elephant park travel