x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവ്


Published: November 29, 2025 10:29 PM IST | Updated: November 29, 2025 10:29 PM IST

മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവ്. ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ ഉയർന്ന ഇറക്കുമതിത്തീരുവയാണ് ഇടിവിനു കാരണം.

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷേറ്റിവ് (ജിടിആർഐ) നൽകിയ റിപ്പോർട്ട് അനുസരിച്ച് മേയ് -ഒക്‌ടോബർ മാസങ്ങൾക്കിടയിൽ കയറ്റുമതി 28.5 ശതമാനം കുറഞ്ഞു. 8.83 ബില്യണ്‍ ഡോളറിൽനിന്ന് 6.31 ബില്യണ്‍ ഡോളറിലേക്കു കൂപ്പുകുത്തി.

യുഎസിന്‍റെ തീരുവകളിലുണ്ടായ അതിവേഗ വർധനയെത്തുടർന്നാണ് ഈ ഇടിവുണ്ടായത്. ഏപ്രിൽ രണ്ടിന് 10 ശതമാനത്തിലായിരുന്ന തീരുവ ഓഗസ്റ്റ് ഏഴിന് 25 ശതമാനത്തിലേക്കെത്തി. ഓഗസ്റ്റ് അവസാനത്തോടെ അത് 50 ശതമാനമായും ഉയർന്നു. തീരുവകളുടെ വർധന ഇന്ത്യൻ ഉത്പന്നങ്ങളെ യുഎസിന്‍റെ വ്യാപാര പങ്കാളികളിൽവച്ച് ഏറ്റവുമധികം തീരുവ ചുമത്തപ്പെടുന്നവയിൽ ഒന്നാക്കി.

ചൈനയ്ക്ക് 30 ശതമാനവും ജപ്പാന് 15 ശതമാനവും തീരുവ ഉള്ളപ്പോഴാണ് ഇന്ത്യയുടെ തീരുവയിൽ യുഎസ് മാറ്റം വരുത്താത്തത്.

റിപ്പോർട്ട് അനുസരിച്ച് ഈ കാലയളവിലെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ മൂന്ന് തീരുവ വ്യവസ്ഥകളാക്കി തിരിച്ചിരിക്കുന്നു. സ്മാർട്ട്ഫോണുകൾ, ഫാർമസ്യൂട്ടിക്കൽസ്, പെട്രോളിയം ഉത്പന്നങ്ങൾ പോലുള്ള തീരുവ ഒഴിവുള്ളയുടെ ഇനങ്ങൾ ഒക്‌ടോബറിലെ മൊത്തം കയറ്റുമതിയുടെ 40.3 ശതമാനമായിരുന്നു. എങ്കിലും ഇവയുടെ കയറ്റുമതിയിൽ 25.8 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മേയ് മാസത്തെ 3.42 ബില്യണ്‍ ഡോളറിൽനിന്ന് ഒക്‌ടോബറിൽ 2.54 ബില്യണിലെത്തി. ഇത് 881 മില്യണ്‍ ഡോളറിന്‍റെ കുറവാണ്.

പ്രധാനമായും ഇരുന്പ്, ഉരുക്ക്, അലുമിനിയം, ചെന്പ്, വാഹനഭാഗങ്ങൾ എന്നിവ ഉൾപ്പെടെ ഒരേ ആഗോള തീരുവ നേരിടുന്ന ഉത്പന്നങ്ങൾ ഒക്ടോബറിലെ മൊത്തം കയറ്റുമതിയുടെ 7.6 ശതമാനം മാത്രമായിരുന്നു. ഈ വിഭാഗങ്ങളുടെ കയറ്റുമതിയിൽ 23.8 ശതമാനം ഇടിവാണുണ്ടായത്. മേയിലെ 629 മില്യണ്‍ ഡോളറിൽനിന്ന് ഒക്‌ടോബറിൽ 480 മില്യണ്‍ ഡോളറായി കുറഞ്ഞു.

ഇന്ത്യക്കു മാത്രം 50 ശതമാനം തീരുവ നേരിടേണ്ടിവന്ന തൊഴിൽ അധിഷ്ഠിത ഉത്പന്നങ്ങളായ രത്നങ്ങൾ, ആഭരണങ്ങൾ, സോളാർ പാനൽ, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, കെമിക്കലുകൾ, കടൽ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി കൂപ്പുകുത്തി. ഈ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 31.2 ശതമാനത്തിന്‍റെ ഇടിവുണ്ടായി. 4.78 ബില്യണ്‍ ഡോളറിൽനിന്ന് 3.29 ബില്യണ്‍ ഡോളറായി കുറഞ്ഞു. അഞ്ചു മാസത്തിൽ 1.5 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണുണ്ടായത്.

യുഎസിന്‍റെ ഉയർന്ന തീരുവയുടെ ആഘാതം തീരുവ രഹിത ഉത്പന്നങ്ങളെയും ബാധിച്ചു. യുഎസിലേക്ക് ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകളിൽ 36 ശതമാനത്തിന്‍റെ കുറവുണ്ടായി. മേയിലെ 2.29 ബില്യണ്‍ ഡോളറിൽനിന്ന് ഒക്‌ടോബറിൽ 1.50 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതി 1.6 ശതമാനത്തിന്‍റെയും പെട്രോളിയം ഉത്പന്നങ്ങളുടേത് 15.5 ശതമാനത്തിന്‍റെയും കുറവുണ്ടായി.

ലോഹങ്ങളുടെയും (50 ശതമാനം തീരുവ), വാഹന ഭാഗങ്ങൾ (25 ശതമാനം തീരുവ) എന്നിവയുടെ കയറ്റുമതിയിലും ഇടിവ് നേരിട്ടു. ഇത് ഇന്ത്യയുടെ മത്സരക്ഷമതയിലുണ്ടായ കുറവിനേക്കാൾ യുഎസിലെ വ്യാവസായിക ആവശ്യകത ദുർബലമാകുന്നതിന്‍റെ സൂചനയാണ്.

Tags : Big drop in exports to USA exports USA India US tariff

Recent News

Up