x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവകലാശാലാ സംശയങ്ങൾ

അഡ്വ. ബാബു പള്ളിപ്പാട്ട്
Published: October 27, 2025 12:45 AM IST | Updated: October 27, 2025 12:45 AM IST

ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് പോലുള്ള പ്രോഗ്രാമുകളുടെ പഠനം ഈ സമയത്ത് തൊഴിലവസരങ്ങൾ നൽകുന്നതാണോ? ഏതൊക്കെ മേഖലയിലാണ് തൊഴിലവസരങ്ങൾ ലഭിക്കുക?


റെജി ബ്ലാക്കൽ, മുതലക്കോടം, തൊടുപുഴ.

 

ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് മേഖലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും ഒക്കെ ഉള്ളവർക്ക് വലിയ തൊഴിലവസരങ്ങൾ ഇന്ന് ലഭ്യമാണ്.
എന്താണ് ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകളിലൂടെ പൊതുവെ പഠിക്കുന്നത്?


ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ ഗുണനിലവാരങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന മാറ്റങ്ങൾ. അവ ഭക്ഷ്യപദാർത്ഥങ്ങളിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ, ദോഷങ്ങളുണ്ടാക്കിയാൽ അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം മിക്കവാറും എല്ലാ ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പ്രോഗ്രാമുകളിലും കോർ കണ്ടന്‍റ് ആയി പഠിക്കേണ്ടതുണ്ട്.


ഭക്ഷണ, പാനീയങ്ങൾ എങ്ങനെ വിപണിയിൽ വിറ്റഴിക്കുന്നു എന്നത് അടക്കമുള്ള വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഫുഡ് ടെക്നോളജിയിലുള്ള ബിരുദ പഠനത്തിലും ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും ഉൾപ്പെടുന്നുണ്ട്.


ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും മൂന്നുവർഷത്തെ അല്ലെങ്കിൽ നാലു വർഷത്തെയോ ഡിഗ്രിയോ, ഓണേഴ്സ് പഠനമോ അല്ലെങ്കിൽ നാലു വർഷത്തെ ബിടെക് പഠനത്തിലുണ്ടാകും.


ഫുഡ് ടെക്നോളജി പഠനം പ്രഫഷണൽ പ്രോഗ്രാം എന്നതുപോലെ ബിടെക് ഫുഡ് ടെക്നോളജി ഒരു എൻജിനിയറിംഗ് പഠനമായും ബിഎസ് സി ഫുഡ് സയൻസ്, ബിഎസ് സി ക്വാളിറ്റി കണ്‍ട്രോൾ എന്ന പേരിൽ സാധാരണ സയൻസ് ജനറിക് ഡിഗ്രിയായും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കാൻ കഴിയും.
കേരളത്തിലെ എൻജിനിയറിംഗ് കോളജുകൾ പ്രവേശനം ലഭിക്കുന്നതിനുള്ള എൻട്രൻസ് പരീക്ഷ വഴി കേരളത്തിലെ കാർഷിക/ ഫിഷറീസ് /വെറ്റിനറി സർവകലാശാലകളിലും, സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലയിലുള്ള എൻജിനിയറിംഗ് കോളജുകളിലും ബിടെക് ഫുഡ് ടെക്നോളജി പഠനത്തിനുള്ള അവസരമുണ്ട്.


കേരളത്തിലെ വിവിധ സർവകലാശാലകളിൽ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ബിഎസ് സി ഫുഡ് സയൻസ്, എംഎസ് സി ഫുഡ് സയൻസ് അടക്കമുള്ള പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയെല്ലാം റെഗുലറായി പഠിക്കാവുന്ന പ്രോഗ്രാമുകൾ ആണെങ്കിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി,ന്യൂഡൽഹി വിദൂര വിദ്യാഭ്യാസം വഴി പിജി ഡിപ്ലോമ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്‍റ് എന്ന പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.


തൊഴിൽ സാധ്യതകൾ


ഫുഡ് ടെക്നോളജിസ്റ്റ്, ക്വാളിറ്റി കണ്‍ട്രോളർ, ഫുഡ് ഇൻസ്പെക്ടർ, ന്യൂട്രീഷൻ, ഡയറ്റിഷൻ, റെഗുലേറ്ററി അഫയർ ഓഫീസർ അടക്കം വ്യത്യസ്തങ്ങളായ ജോബ് റോളുകളാണ് ഗവണ്‍മെന്‍റ് സെക്ടറുകളിലും സ്വകാര്യ മൾട്ടി നാഷണൽ കന്പനികളിലും ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പഠിച്ചവർക്ക് ലഭിക്കുന്നത്.


രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കൾ


സർക്കാർ സംവിധാനത്തിൽ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ്. കൂടാതെ ഗവേഷണരംഗവുമായി ബന്ധപ്പെട്ട ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് വിവിധ പൊട്ടൻഷ്യൽ ഏരിയകളിൽ വിവിധങ്ങളായ ഫുഡ് ടെക്നോളജി ഫുഡ് സയൻസ് റിലേറ്റഡ് മേഖലകളിൽ ജോലിയും ഗവേഷണം ചെയ്യുന്നുള്ള അവസരവും ലഭ്യമാണ്.


കേരള സർക്കാരിന്‍റെ ലോക്കൽ ബോഡികളിൽ ഫുഡ് ഇൻസ്പെക്ടർ, അഷ്വറൻസ് ഇൻസ്പെക്ടർ അടക്കമുള്ള ജോലികൾക്കും ഫുഡ് ടെക്നോളജി പഠനം വഴി തുറക്കുന്നു.
ഫുഡ് പ്രോസസിംഗും അനുബന്ധ പ്രവർത്തനങ്ങളും വലിയ വ്യാവസായിക അടിസ്ഥാനത്തിൽ നടക്കുന്നതിനാൽ കൂടുതൽ കരിയർ സാധ്യതകൾ മൾട്ടി നാഷണൽ കന്പനികളിലാണ്.


ക്യുക്ക് സർവീസ് റസ്റ്ററന്‍റുകളിൽ ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകൾ നല്ല രീതിയിൽ പഠിച്ചു പാസായവർക്ക് ധാരാളം അവസരമുണ്ട്. ഇതിനു മുൻപന്തിയിൽ നിൽക്കുന്ന കന്പനികളാണ് ഡോമിനോസ് , കെഎഫ്സി, മാക് ഡൊണാൾഡ് പോലുള്ള സ്ഥാപനങ്ങൾ.


ഫാർമസ്യൂട്ടികൽ കന്പനികൾ, പാക്കിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും. ഹോസ്പിറ്റലിൽ മേഖലകളിലും വലിയ ഹോട്ടലുകളിലും ഫുഡ് പ്രോസസിംഗ് സ്ഥാപനങ്ങളിലും ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പ്രോഗ്രാമുകൾ പഠിച്ചവർക്ക് അവസരങ്ങളുണ്ട്.


ഇതിനൊക്കെ പുറമേ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും ഫുഡ് ടെക്നോളജിയിലും ഫുഡ് സയൻസിലും ബിരുദവും ബിരുദാനന്തര ബിരുദവും റിസർച്ച് പരിശീലനവും ലഭിച്ചവർക്ക് അവസരങ്ങൾ ധാരാളമുണ്ട്. വളരെ വേഗം വികസനം ആകുന്ന പുതിയ കാലഘട്ടത്തിലും മാർക്കറ്റിംഗ് കൾച്ചറിലും വലിയ സാധ്യതകളുടെ ഒരു ചക്രവാളം തുറക്കുന്നതാണ് ഫുഡ് പ്രോസസിംഗ് ഫുഡ് സയൻസ് ഫുഡ് ടെക്നോളജി പഠന മേഖല.

 

രാജ്യത്തെ പ്രധാനപ്പെട്ട ഫുൾ ടെക്നോളജി/ ഫുഡ് സയൻസ്പഠനകേന്ദ്രങ്ങൾ


നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓണ്‍ട്രപെണർഷിപ്പ് ആൻഡ് മാനേജ്മെന്‍റ്, ഹരിയാന.


രാജ്യത്തെ ഫുഡ് ടെക്നോളജി പഠന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം. ഇവിടെ ബിടെക്, എംടെക്, പി എച്ച് ഡി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,മൈസൂർ.


എംഎസ് സി ഫുഡ് ടെക്നോളജി ഓഫർ ചെയ്യുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ്പ് പ്രോസസിംഗ് ടെക്നോളജി, തഞ്ചാവൂർ, തമിഴ്നാട്.ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു.തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, കോയന്പത്തൂർ.
ഫുഡ് ടെക്നോളജിയിൽ ബിടെക് പോഗ്രാം ഓഫർ ചെയ്യുന്നു.

 

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])

Tags : University

Recent News

Up