x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവകലാശാലാ സംശയങ്ങൾ


Published: November 3, 2025 01:25 AM IST | Updated: November 3, 2025 01:25 AM IST

ലോകത്ത് വലിയ കരിയർ സാധ്യത നൽകുന്ന പഠന മേഖലയാണല്ലോ മാനേജ്മെന്‍റ് പഠനം. മാനേജ്മെന്‍റ് പഠനം ഇന്ന് കാണുന്ന രീതിയിൽ ലോകത്തും, ഇന്ത്യയിലും ആരംഭിച്ചതിനെ സംബന്ധിച്ച് വിവരിക്കാമോ? ഇപ്പോൾ മാനേജ്മെന്‍റ് പഠനത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഏതെന്നും വിശദീകരിക്കാമോ?

വിഷ്ണു കുമാർ, ദേശം, ആലുവ.

ഇന്നു കാണുന്ന ആധുനിക രൂപത്തിലുള്ള മാനേജ്മെന്‍റ് പഠനം ആരംഭിക്കുന്നത് 18-ാം നൂറ്റാണ്ടിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും രൂപക്കൊണ്ട വ്യവസായിക വിപ്ലവത്തോടെയാണ്.


മാനേജ്മെന്‍റ് പഠനത്തിന്‍റെ ഇന്ത്യൻ ചരിത്രമെന്നു പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ പാതിക്കുശേഷം മാത്രമാണ്.


1956ൽ ഓൾ ഇന്ത്യ മാനേജ്മെന്‍റ് ബോർഡ് ഡൽഹി യൂണിവേഴ്സിറ്റിയിയുടെ ഫാക്കൾറ്റി ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, ജമനാ ലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് മുംബൈ, കൽക്കട്ടയിൽ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ വെൽഫെയർ ആൻഡ് ബിസിനസ്, മദ്രാസ് സർവകലാശാലയുടെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ബിസിനസ് മാനേജ്മെന്‍റ് എന്നിവ മൂന്നുവർഷം പഠനകാലയളവുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ബിസിനസ് മാനേജ്മെന്‍റ് ഫോർ വർക്കിംഗ് എക്സിക്യൂട്ടീവ്സ് ആരംഭിച്ചു. ഈ പ്രോഗ്രാമിന്‍റെ പ്രധാന ലക്ഷ്യം ഇന്ത്യയിലെ ബിസിനസ് ഇൻഡസ്ട്രി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാനേജ്മെന്‍റ് പഠനത്തിന്‍റെ പ്രാധാന്യം പരിചയപ്പെടുത്തുക എന്നതായിരുന്നു. ഇവിടെനിന്നാണ് പിന്നീട് മാനേജ്മെന്‍റ് പഠനത്തിലേക്കുള്ള ഇന്ത്യൻ യാത്ര ആരംഭിക്കുന്നത്.


1961ൽ രാജ്യത്തെ ആദ്യ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഐഎഎം കൽക്കട്ട പ്രവർത്തനം ആരംഭിച്ചു. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹായത്തോടെയാണ് ആരംഭിക്കുന്നത്. 1963ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അഹമ്മദാബാദ് യുഎസിലെ ഹാർവാർഡ് ബിസിനസ് സ്കൂളിന്‍റെ സഹായത്തോടെ ആരംഭിക്കുകയും ചെയ്തതോടുകൂടി മാനേജ്മെന്‍റ് പഠനത്തിന് കൃത്യമായ ഒരു ദിശാബോധം രാജ്യത്തുണ്ടായി.


ഇന്ത്യയുടെ മാനേജ്മെന്‍റ് പഠനത്തിന്‍റെ സ്വകാര്യ അഹങ്കാരമായി വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകൾ (ഐഐഎം) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്‍റ് പഠന കേന്ദ്രങ്ങളാണ്. ഈ സ്ഥാപനങ്ങളെല്ലാം ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്ന പ്രത്യേക പദവി ലഭിച്ചിട്ടുള്ളവയാണ്.


രാജ്യത്ത് ഇപ്പോൾ 21 ഐഐഎമ്മുകളാണുള്ളത്. ഈ ഐഐഎമ്മുകളെ അതിന്‍റെ സ്ഥാപന നാളുകളുമായി ബന്ധപ്പെടുത്തി മൂന്ന് ഗണമായി തിരിക്കാം.
ഒന്നാമത്തെ തലമുറ എന്ന് പറയുന്നത് രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന ഐഐഎമ്മുകളായ അഹമ്മദാബാദ്, കൽക്കട്ട, ബാംഗ്ലൂർ, ഇൻഡോർ,കോഴിക്കോട്, ലക്നോ എന്നിവയാണ്.


രണ്ടാമത്തെ ഗണത്തിൽ- റാഞ്ചി, റോഹ്്തക്ക്, റായ്പുർ, ഉദയപുർ, ട്രിച്ചി. ഇവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് 2008 -2011 കാലയളവിലാണ്. മൂന്നാമത്തെ ഗണത്തിൽപ്പെടുന്നവ- അമൃത്സർ, ബുദ്ധഗയ, ജമ്മു, നാഗ്പുർ അടക്കമുള്ള മറ്റ് ഐഎംഎമ്മുകൾ. ഇവ 2015ന് ശേഷം മാത്രം സ്ഥാപിക്കപ്പെട്ടവയാണ്.
ഇതുകൂടാതെ സ്വകാര്യമേഖലയിലുള്ള സർവകലാശാലകളും ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളും നടത്തുന്ന മികച്ച മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളുമുണ്ട്.
സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, സിംബോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, അമിറ്റി ബിസിനസ് സ്കൂൾ, രാജഗിരി സെന്‍റർ ഫോർ ബിസിനസ് സ്റ്റഡീസ് കൊച്ചി എന്നിവ എടുത്തു പറയേണ്ടവയാണ്.


മാനേജ്മെന്‍റ് പഠനത്തിൽ വന്ന മാറ്റങ്ങൾ


മാനേജ്മെന്‍റ് പഠനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് മാറ്റങ്ങളുണ്ടായിരിക്കുന്നത്.


  1. ഒന്നാമത്തെ മാറ്റം പരന്പരാഗത മാനേജ്മെന്‍റ് പഠനത്തിൽ വിവിധങ്ങളായ കോർ സബ്ജക്ടുകൾ മാനേജ്മെന്‍റ് പഠനത്തിന്‍റെ കരിക്കുലത്തിലും സിലബസിലും ഉൾപ്പെടുത്തിയിരുന്നതാണ്. എന്നാൽ,ഇപ്പോൾ ഏതെങ്കിലും പ്രത്യേകമായ സ്പെഷലൈസ്ഡ് സബ്ജക്ടുകളാണ് മാനേജ്മെന്‍റ് പഠന സിലബസിലും കരിക്കുലത്തിലും ഉൗന്നൽ നൽകി പഠിപ്പിക്കുന്നതും പഠിക്കേണ്ടതും.

  2. 2. മറ്റൊരു പ്രധാന മാറ്റം പരന്പരാഗത മാനേജ്മെന്‍റ് പഠനത്തിൽ കൂടുതലും പഠിതാക്കൾ തെരഞ്ഞെടുത്തിരുന്ന വിഷയങ്ങൾ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, പ്രൊഡക്ഷൻ മാനേജ്മെന്‍റ് പോലുള്ളയായിരുന്നു. വർത്തമാനകാല മാനേജ്മെന്‍റ് പഠനത്തിൽ ആധുനിക രീതിയിലുള്ള ടെക്നോളജി ബേസ്ഡ് ആയിട്ടുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഡാറ്റാ സയൻസ്, ഗ്ലോബലൈസേഷൻ, എത്തിക്സ്, ഇമോഷണൽ ഇന്‍റലിജൻസ് പോലുള്ള പുതിയ വിഷയങ്ങളിൾക്കു പ്രാധാന്യം ലഭിക്കുന്നു.

  3. 3. രാജ്യത്തെ മാനേജ്മെന്‍റ് പഠനത്തിൽ മുൻനിരയിൽ നിൽക്കുന്ന ഒട്ടുമിക്ക സർവകലാശാലകളും മാനേജ്മെന്‍റ് പഠനം ഓണ്‍ലൈൻ ബിരുദങ്ങളായി നൽകിവരുന്നു എന്നതാണ്. ഇവർ നൽകുന്ന ഓണ്‍ലൈൻ മാനേജ്മെന്‍റ് ബിരുദങ്ങൾ റെഗുലർ മാനേജ്മെന്‍റ് ബിരുദങ്ങൾ പോലെ തുല്യതയുള്ളതും അംഗീകാരമുള്ളതുമാണ്.

  4. ഇതോടൊപ്പം റെഗുലർ, ഓണ്‍ലൈൻ ക്ലാസുകൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ഹൈബ്രിഡ് പ്രോഗ്രാമുകളും സർവകലാശാലകൾ ഓഫർ ചെയ്യുന്നു. ഇത്തരം പ്രോഗ്രാമുകൾ പലതും ഹ്രസ്വവും ഇപ്പോൾ വ്യവസായത്തിലും മാനേജ്മെന്‍റിലും പരിശീലനം ലഭിക്കാത്ത വർക്കിംഗ് എക്സിക്യൂട്ടീവുകളെ ലക്ഷ്യം വച്ചുള്ളതുമാണ്.
    ഈ വിധത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ലോകത്തെയും നമ്മുടെ രാജ്യത്തെയും ബി സ്കൂളുകൾ മാനേജ്മെന്‍റ് ബിരുദങ്ങൾ ഇപ്പോൾ നൽകുന്നത്.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])

Tags : University

Recent News

Up