x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ട: യുഡിഎഫിന് വൻ മുന്നേറ്റം


Published: December 14, 2025 01:00 AM IST | Updated: December 14, 2025 01:24 AM IST

പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തി. 2020ലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത്.

വിവാദ വിഷയങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന പത്തനംതിട്ടയില്‍ ശബരിമല സ്വര്‍ണക്കൊള്ള, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണം തുടങ്ങിയ വിഷയങ്ങളുമായി പ്രചാരണരംഗത്തിറങ്ങിയ യുഡിഎഫിനെ വെട്ടിലാക്കാന്‍ ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പ്രതിരോധിച്ചെങ്കിലും ഫലം കണ്ടില്ല.

ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിനൊപ്പം മൂന്ന് നഗരസഭകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലെത്തും.

2020ല്‍ ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 13 ഗ്രാമപഞ്ചായത്തുകളിലുമായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫിന്‍റെ ശക്തമായ കോട്ടയെന്നു കരുതിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ പോലും വിള്ളല്‍ വീഴ്ത്തി അധികാരത്തിലെത്താന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.

എന്‍ഡിഎയ്ക്കും പത്തനംതിട്ടയില്‍ നില മെച്ചപ്പെടുത്താനായി. കഴിഞ്ഞ തവണ ഒരു നഗരസഭയും മൂന്ന് ഗ്രാമപഞ്ചായത്തുകളുമാണ് എന്‍ഡിഎ ഭരിച്ചത്. ഇത്തവണ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തതിനൊപ്പം തുല്യനിലയിലുള്ള രണ്ടിടത്ത് നിര്‍ണായക ശക്തിയുമായി.

പന്തളം നഗരസഭയില്‍ കഴിഞ്ഞതവണ അധികാരത്തിലെത്തിയ എന്‍ഡിഎ ഇത്തവണ ഒമ്പത് സീറ്റില്‍ തൃപ്തിയടഞ്ഞു. പന്തളത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണിക്കാണ് അംഗബലം കൂടുതല്‍. അടൂര്‍, പത്തനംതിട്ട നഗരസഭകളിലും എന്‍ഡിഎയ്ക്ക് കൗണ്‍സിലര്‍മാരെ ലഭിച്ചു.

തിരുവല്ലയിലെ അംഗബലവും അതേപടി നിലനിര്‍ത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. ജില്ലയില്‍ എസ്ഡിപിഐ മുന്നിലെത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫില്‍ വോട്ട് ചോര്‍ച്ചയും പ്രകടമാണ്.

ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫ് മൂന്നാമതുമായി. എന്‍ഡിഎ ഭരിച്ച കുളനട ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് തിരികെ പിടിക്കുകയായിരുന്നു. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടിയ മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍ വിജയിച്ചു.

  • പത്തനംതിട്ട
  • നഗരസഭകൾ: 4
    യുഡിഎഫ്: 3
    എൽഡിഎഫ്: 1
  • ജില്ലാ പഞ്ചായത്ത്
    ഭരണം: യുഡിഎഫ്
    ആകെ സീറ്റ്: 17
    യുഡിഎഫ്:12
    എൽഡിഎഫ്: 5
  • ബ്ലോക്ക് പഞ്ചായത്തുകൾ: 8
    യുഡിഎഫ്: 7
    തുല്യനില: 1
  • ഗ്രാമപഞ്ചായത്തുകൾ: 53
    യുഡിഎഫ്: 34
    എൽഡിഎഫ്: 11
    എൻഡിഎ: 4
    തുല്യനില: 4

Tags : Pathanamthitta LDF UDF NDA Kerala local body election

Recent News

Up