Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanamthitta

മഴ തുടരും; മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ കാലത്ത് ആശ്വാസമായി മഴ. വിവിധ ജില്ലകളിൽ ഇന്നും മഴയുണ്ടാകും. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശനിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Kerala

സ്പായിലെ ബലാത്സംഗം; നാലാമനും പിടിയിൽ

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.

പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.

ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന്‍ കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

Kerala

തിരുവല്ലയിലെ സ്പാ ബലാത്സംഗം; ഒരാൾ കൂടി പിടിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.

ഇയാളെ റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതി മരണ സുബിൻ ഉൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് സുബിനെ കൂടാതെ പിടിയിലായ മറ്റ് രണ്ട് പേർ.

കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബംഗുളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിരൺ, സജിൻ എന്നീ പ്രതികളാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് കാപ്പാ കേസ് പ്രതി മരണ സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ‌

അതേസമയം ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സഹപ്രവർത്തകയെയും ഇവരുടെ ആൺസുഹൃത്തിനെയും കേസിൽ പ്രതി ചേർത്തേയ്ക്കും.

Kerala

യുവതലമുറയില്ല, പത്തനംതിട്ടയിൽ കലാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.

 

Kerala

സ്പായിലെ പീഡനം; പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് എസ്പി

പത്തനംതിട്ട: തിരുവല്ല സ്‌പാ പീഡനക്കേസിൽ പോലീസ് കർശന നടപടി സ്വീകരിച്ചെന്ന് പത്തനംതിട്ട എസ്പി ആർ.ആനന്ദ്. സംഭവം നടന്നത് കഴിഞ്ഞ ഒന്നിനാണെങ്കിലും പുറത്തറിഞ്ഞത് രണ്ടിനാണ്. ഉടൻ തന്നെ പോലീസ് നടപടി സ്വീകരിച്ചു.

പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല. സ്പാകളിൽനിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം നടന്ന ഉടൻ തന്നെ പ്രധാനപ്രതിയായ സുബിൻ അലക്സാണ്ടറിനെ അറസ്റ്റ്ചെയ്‌തു. രണ്ടാംപ്രതിയായ ബെർലിൻദാസിനെയും പിടികൂടി. ബാക്കി പ്രതികൾക്കായി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്.

സംഭവം ക്വട്ടേഷനാണോയെന്ന് വ്യക്തമല്ല. സ്‌പാ ഉടമയിൽനിന്ന് മൊഴിയെടുത്തു. മൊഴികളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പണം ചോദിച്ചാണ് പ്രതികൾ സ്‌പായിൽവന്നത്. പണം കൊടുക്കാത്തതിനാണ് ക്രൂരമായ കൃത്യം നടത്തിയത്.

അതിജീവിതയ്ക്ക് നിയമസഹായവും കൗൺസിലിങ്ങും അടക്കം പോലീസ് നൽകും. പ്രധാന പ്രതിയായ സുബിൻ അലക്‌സാണ്ടർ ഇനി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Kerala

എൽഡിഎഫിന്‍റെ മധ്യമേഖല ജാഥ ഇന്നു പത്തനംതിട്ടയിൽ തുടങ്ങും; ജോസ് കെ. മാണി നയിക്കും

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥ ഇന്ന് പത്തനംതിട്ടയിൽ നിന്നും പ്രയാണം ആരംഭിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് ജാഥാ ക്യാപ്റ്റൻ.

പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഇന്ന് രാവിലെ ജാഥയുടെ ഉദ്ഘാടനം നടക്കും. പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള ജില്ലകളിലൂടെയാണ് ഈ വികസന മുന്നേറ്റ ജാഥ കടന്നുപോകുന്നത്. എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന - ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും, കേന്ദ്ര സർക്കാരിന്‍റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയുമാണ് ജാഥയുടെ പ്രധാന ലക്ഷ്യം.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, സിപിഎം നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ബിജു, സിപിഐ നേതാവ് പി.പി. സുനീർ തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കൾ ജാഥയിൽ ഉടനീളം പങ്കെടുക്കും.

ഫെബ്രുവരി ആറിന് ആരംഭിച്ച് ഫെബ്രുവരി 13ന് ആറന്മുളയിലാണ് മധ്യമേഖലാ ജാഥ സമാപിക്കുന്നത്. ഇന്ന് പത്തനംതിട്ടയിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം ജാഥ മുന്നോട്ട് നീങ്ങും. നാളെ ചങ്ങനാശേരിയിലും തിരുനക്കരയിലും ജാഥയ്ക്ക് വൻ സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജോസ് കെ. മാണി മുന്നണി മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം നേരിട്ട് ജാഥാ ക്യാപ്റ്റനായി രംഗത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് ഐക്യം ഉറപ്പിക്കാനും മധ്യകേരളത്തിൽ സ്വാധീനം വർധിപ്പിക്കാനും ഈ യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.

 

Kerala

എക്സൈസിന്‍റെ വാഹന പരിശോധന; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് ലഹരിസംഘം കടന്നുകളഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്‍റെ പ്രാഥമിക നിഗമനം.

എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.

ശ്രീ ആനന്ദിന്‍റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷകളിൽ വിധി ഇന്ന്

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറ‍യും. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.

ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്‍റെ ശ്രമം.

കേസിൽ ജില്ല കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടാൽ ഇനി ഹൈക്കോടതി മാത്രമാണ് രാഹുലിന് ആശ്രയം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ സത്യവാംഗ്‌മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും
സത്യവാംഗ്‌മൂലത്തിൽ പറയുന്നു.

ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.

Kerala

തിരുവല്ലയിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ

പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ-മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ തട്ടുകടയിലാണ് കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തട്ടുകടയുടെ ഉടമ ജയരാജൻ ആണ് പുലർച്ചെ കുഞ്ഞിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിൽ തുടരുന്ന കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 

തട്ടുകടയുടെ പിന്നിലുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Kerala

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

കോന്നി: പത്തനംതിട്ട ജില്ലാ കളക്‌ടർ എസ്.പ്രേം കൃഷ്ണന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.

അപക‌ടത്തിൽ പരിക്കേറ്റ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടര്‍ പ്രേംകൃഷ്ണന് നിസാര പരിക്കേറ്റു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

Kerala

പത്തനംതിട്ടയിൽ നാലംഗ നായാട്ട് സംഘം പിടിയിൽ

പത്തനംതിട്ട: തണ്ണിത്തോട്ടിൽ നായാട്ട് സംഘം പിടിയിൽ. കഴിഞ്ഞ ദിവസമാണ് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി നാലംഗ സംഘം വനംവകുപ്പിന്‍റെ പിടിയിലായത്. ‌

തേക്കുംതോട് സ്വദേശികളായ പ്രവീൺ പ്രമോദ്, അനിൽ, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് പിടിയിലായത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വേട്ടക്ക് എത്തിയതായിരുന്നു നാലംഗസംഘം.

ഇവരെ അതിസാഹസികമായാണ് പിടികൂടിയത്. നാടൻ തോക്ക് ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാനും ശ്രമമുണ്ടായി. ഇവരെ കീഴ്പ്പെടുത്തുന്നതിനിടെ കൈക്ക് പരിക്കേറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേഷ് കുമാർ ആശുപത്രിയിൽ ചികിത്സ തേടി.

നായാട്ട് സംഘത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും ഇവർ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

District News

എംസിവൈഎം പത്തനംതിട്ട ഭദ്രാസന വാർഷിക സെനറ്റ് സമ്മേളനം

പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റ് പത്തനംതിട്ട ഭദ്രാസനത്തിന്‍റെ വാർഷിക സെനറ്റ് സമ്മേളനം ഓമല്ലൂർ ഉപാസന പാസ്റ്ററൽ സെന്‍ററിൽ നടന്നു.

ഭദ്രാസന ആനിമേറ്റർ സിസ്റ്റർ ജൊവാൻ എസ്ഐസി എംസിവൈഎം പതാക ഉയർത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയ് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്‍റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ഭദ്രാസന ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഉപാസന പാസ്റ്ററൽ സെന്‍റർ ഡയറക്ടർ ഫാ. ഡോ. ആന്‍റോ കണ്ണംകുളം, ഭദ്രാസന ജനറൽ സെക്രട്ടറി സുബിൻ തോമസ്, ട്രഷറർ വി.എൽ. വിശാഖ് എന്നിവർ പ്രസംഗിച്ചു.

എംസിവൈഎം മാവേലിക്കര ഭദ്രാസന മുൻ ഡയറക്ടർ ഫാ. ജോൺ അയണുവേലിൽ നേതൃ പരിശീലന ക്ലാസ് നയിച്ചു.വിവിധ വിഷയങ്ങളിൽ പൊതു ചർച്ചകളും വിവിധ സെഷനുകളും സെനറ്റ് സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു. അഞ്ചു വൈദിക ജില്ലകളിൽ നിന്നായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 60 ഓളം യുവജന നേതാക്കന്മാരാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.

സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 2026-27 പ്രവർത്തന വർഷത്തേക്കുള്ള ഭദ്രാസന സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സമ്മേളന വേദിയിൽ നടത്തി. പത്തനംതിട്ട ഭദ്രാസനത്തിന്‍റെ വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ സമാപന സന്ദേശം നൽകി

Kerala

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യം നിഷേധിച്ചത്. പോലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷയിൽ വിശദമായ വാദം നടക്കുക.

പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയായിരുന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗീകബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്‍റെ അഭിഭാഷകർ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്.

എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകർ വാദിച്ചിരുന്നു.

എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവച്ചു. മാത്രമല്ല, വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണ്. എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങൾ.

 

Kerala

ഭക്തിസാന്ദ്രമായി സന്നിധാനം; ദർശന പുണ്യമായി മകരജ്യോതി

പത്തനംതിട്ട: ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് ദർശന പുണ്യമായി മകരജ്യോതി. ശരണംവിളികളോടെ മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

തിരുവാഭരണം ചാർത്തിയുള്ള അയ്യനെ കണ്ട് തൊഴുത് ഭക്തർ മടങ്ങുന്നു. ശരണം വിളികളോടെ ആയിരങ്ങളാണ് മലകയറിയെത്തിയത്. അയ്യന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി.

തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു.

Kerala

മകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് അവധി

ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കാനും ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Kerala

ശബരിമലയിൽ ആടിയ നെയ്യ് വിൽപനയിലും ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ആടിയ നെയ്യ് വിൽപനയിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. ആടിയ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.

13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയ വകയിൽ ലഭിച്ച പണം ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നെയ്യ് വിൽപനയിൽ 13 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തൽ.

സംഭവത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും കോടതി അറിയിച്ചു.

Kerala

തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും

പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണം ശിരസിലേറ്റും.

രാവിലെ വരെ ഭക്തജനങ്ങൾക്ക് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം കണ്ടുതൊഴുന്നതിനുള്ള അവസരമുണ്ട്. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്‍റെ ഗുരുസ്വാമി.

ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. അതേസമയം മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.

മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവ്.വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും.

മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

District News

പെരുനാട്ടിലെ കുടിവെള്ള സ്രോതസില്‍ ശുചിമുറി മാലിന്യം തള്ളിയതായി പരാതി

റാന്നി: പെരുനാട് വഴി ഒഴുകുന്ന കുടിവെള്ളസ്രോതസില്‍ ശുചിമുറി മാലിന്യം തള്ളിയതായി സംശയിക്കുന്നുവെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല പെരുനാട് പോലീസിനും പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും പരാതി നല്‍കി. തിരുവാഭാരണ യാത്രയില്‍ ആയിരങ്ങള്‍ കുളിക്കാനും, കുടിക്കാനും ഉപയോഗിക്കുന്ന കിണറുകളില്‍ ഈ വെള്ളം ഇറങ്ങാനും സാധ്യതയുണ്ട്. വിഷയത്തിന്‍റെ ഗൗരവം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നാട്ടില്‍ മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.

റാന്നി പെരുനാട് കൂനംകര തോട്ടില്‍ മാലിന്യ ടാങ്കറില്‍ നിന്നുമാണ് മാലിന്യം തള്ളിയതെന്ന് സിസിടിവി യില്‍ നിന്നും വ്യക്തമാണെന്ന് പരാതിയിലുണ്ട്. കുടിക്കാനും, കുളിക്കാനും വെള്ളം എടുക്കുന്ന കൂനംങ്കര തൊട്ടിലേക്ക് 14 ടാങ്കര്‍ കക്കുസ് മാലിന്യം തള്ളിയാതായിട്ടുമാണ് പ്രദേശവാസികള്‍ പറയുന്നത്. ടാങ്കര്‍ ലോറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പെരുനാട് വിശ്രമ കേന്ദ്രത്തിലെ മൂന്ന് ടാങ്കുകള്‍ ക്‌ളീന്‍ ചെയ്യാന്‍ ഒരു ഏജന്‍സിയെ ഏല്പിച്ചിരുന്നു. കുടിവെള്ള സ്രോതസില്‍ മാലിന്യം ഈ വഴിയാണോ എന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

ഒരു ചുവന്ന കാര്‍ ഈ സമയങ്ങളില്‍ അകമ്പടി പോയതായും പരാതിയിലുണ്ട് ഇതു സംബന്ധിച്ച് ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തിയിട്ടുണ്ട്. ഒരാളും തോട്ടിലെ വെള്ളത്തില്‍ ആരും ഇറങ്ങരുതെന്നും വെള്ളം ഉപയോഗിക്കരുതെന്നും കാട്ടി ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. നാട്ടില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Kerala

മാങ്കൂട്ടത്തിൽ പത്തനംതിട്ട എആർ ക്യാമ്പിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് ക്രൈംബ്രാഞ്ച് 

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

നിലവിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം. പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.

പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രഹസ്യാത്മക നീക്കത്തിലൂടെ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്‍റെ അഭിഭാഷകനെ അറസ്റ്റ് നടപടിയെ കുറിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം. പരാതിക്കാരി ഗർഭിണിയായപ്പോൾ ഭ്രൂണത്തിന്‍റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.

വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സോഷ്യൽ മീഡിയയിലൂടെ രാഹുൽ പരിചയപ്പെട്ടതായും തുടർന്ന് പ്രണയ ബന്ധം സ്ഥാപിച്ചെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടിരുന്നതായും യുവതി മൊഴി നൽകി.

തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു.

റെസ്റ്റോറന്‍റിൽ കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്‍റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതായും മൊഴിയിൽ പറയുന്നു.

റൂമിൽ എത്തിയതോടെ ഒരു വാക്ക് പോലും പറയുന്നതിന് മുൻപ് തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകി.

തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ മൊഴിയിൽ പറ‍യുന്നു.

ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ‌ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.

ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും അടുപ്പത്തിന് ശ്രമിച്ചതായും പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.

വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാമെന്ന് അറിയിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് പരാതിക്കാരിയ്ക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ കമ്പനിയെ സമീപിച്ചുവെന്നും യുവതി ആരോപിക്കുന്നു.

ഇതുകൂടാതെ പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

Kerala

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി എട്ടു മുതൽ

കോട്ടയം: 131- മത് മാരാമണ്‍ കണ്‍വന്‍ഷന്   ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത്  നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ്‌ 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ  ഉദ്ഘാടനം ചെയ്യും.

ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.  കോട്ടയം: 131- മത് മാരാമണ്‍ കണ്‍വന്‍ഷന്   ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത്  നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ്‌ 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ  ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.       

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലെ (സൗത്ത് ആഫ്രിക്ക), റവ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ പ്രഘോഷണം നടത്തും.

ഒന്‍പതു മുതല്‍  രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന്  ആരംഭിച്ച് 7.30ന് സമാപിക്കും. 

Kerala

ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന പരാതി; വിശദീകരണവുമായി പോലീസ് രംഗത്ത്

പത്തനംതിട്ട: ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന പരാതിയിൽ വിശദീകരണവുമായി പത്തനംതിട്ട പോലീസ്. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെ ഇടപെടുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.

സംഘർഷത്തെ തുടർന്ന് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ‌ അവഗണിക്കുകയാണുണ്ടായതെന്നും പത്തനംതിട്ട പോലീസ് വ്യക്തമാക്കി. ഡിജെ കലാകാരന്‍റെ ലാപ്ടോപ് തകർത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു.

പോലീസ് ഉദ്യോഗസ്ഥൻ പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി ലാപ്ടോപ് ചവിട്ടിപൊട്ടിച്ചുവെന്നായിരുന്നു ഡിജെ കലാകാരൻ അഭിരാം സുന്ദറിന്‍റെ ആരോപണം. സംഭവത്തിന്‍റെ ദൃശ്യങ്ങളും അഭിരാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

District News

വാഗ്ദാനങ്ങൾ ജലരേഖ; മണ്ഡലകാലത്തും നിർമാണം പൂർത്തിയായില്ല : ചെങ്ങന്നൂർ ഇടത്താവളമെവിടെ?

ചെങ്ങന്നൂർ: ശബരിമലയുടെ കവാടമെന്നറിയപ്പെടുന്ന ചെങ്ങന്നൂരിൽ തീർഥാടകർക്കായി ഒരുങ്ങുന്ന അത്യാധുനിക ഇടത്താവള സമുച്ചയത്തിന്‍റെ നിർമാണം ഈ സീസണിലും പാതിവഴിയിൽ. മണ്ഡലകാലത്തിനു മുൻപ് നിർമാണം പൂർത്തിയാക്കി കെട്ടിടം തുറന്നുകൊടുക്കുമെന്ന് ദേവസ്വം ബോർഡും മന്ത്രി സജി ചെറിയാനും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.

ചെങ്ങന്നൂരിലെത്തുന്ന ശബരിമല തീർഥാടകർക്ക് ചെങ്ങന്നൂരിൽ മതിയായ സൗകര്യമില്ലെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ നിവേദനത്തെത്തുടർന്നാണ് മുൻഗണനാ പദ്ധതി പ്രകാരം കെട്ടിടസമുച്ചയം നിർമിക്കാൻ പദ്ധതിയൊരുങ്ങിയത്.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിലുള്ള 45 സെന്‍റ് സ്ഥലത്ത് 10.48 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിന്‍റെ നിർമാണം 2022 ലാണ് ആരംഭിച്ചത്.

നാലു വർഷത്തിനകം വിവിധ കാരണങ്ങളാൽ പണി നിർത്തിവച്ചു. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയത്തിൽ താഴത്തെ നിലയിൽ ഒരേസമയം 25 കാറുകൾക്ക് പാർക്കുചെയ്യാൻ സാധിക്കും വിധമായിരുന്നു രൂപകൽപന.

ഒന്നാം നിലയിൽ 200 പുരുഷന്മാർക്കും 100 സ്ത്രീകൾക്കും ഉൾപ്പെടെ 300 പേർക്ക് വിശ്രമിക്കാനുള്ള ഡോർമിറ്ററി, രണ്ടാം നിലയിൽ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യവും ആധുനിക പാചകശാലയും മൂന്നു ലിഫ്റ്റുകളും ആവശ്യത്തിന് ശുചിമുറികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

നിർമാണം വൈകുന്നതിനു പിന്നിൽ

2022-ൽ ആരംഭിച്ച പദ്ധതി നാല് വർഷത്തോടടുക്കുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. ഇവർ ഉപകരാറുകൾ നൽകി പണി നടത്തുന്നതാണ് കാലതാമസത്തിന് കാരണമെന്നു പറയപ്പെടുന്നു.

നിലവിൽ താഴത്തെ നിലയുടെ ടൈൽസ്, പ്ലംമ്പിംഗ് ജോലികൾ പൂർത്തിയായി. ഒന്നാം നിലയുടെ വാർപ്പ് കഴിഞ്ഞ് ഭിത്തികെട്ട് പുരോഗമിക്കുകയാണ്. രണ്ടാം നിലയുടെ പില്ലർ വാർക്കുന്നതിനുള്ള പണികളും നടക്കുന്ന കെട്ടിടം പൂർണരൂപത്തിലാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.

തീർഥാടകർ നേരിടുന്ന ദുരിതം

പ്രതിദിനം 15,000 മുതൽ 20,000 വരെ തീർഥാടകരെത്തുന്ന ചെങ്ങന്നൂരിൽ വിശ്രമകേന്ദ്രത്തിന്‍റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിർമാണത്തിനായി പഴയ ശുചിമുറികൾ പൊളിച്ചുനീക്കിയതോടെ ഭക്തർ വലയുകയാണ്. പകരം സംവിധാനമായി ഇ-ടോയ്‌ലറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല.

നിർമാണസ്ഥലത്തിനു സമീപമുള്ള ജല അഥോറിറ്റിയുടെ പഴയ ടാങ്കിന്‍റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. മണ്ണടിച്ചിൽ ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യമുയരുന്നു.

അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കണമെന്നാണ് ഭക്തജന സംഘടനകൾ ആവശ്യപ്പെടുന്നത്.

കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആറ് ഇടത്താവളങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിലേത്. നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

അടുത്ത മകരവിളക്ക് സീസണിലെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ.

Kerala

പത്തനംതിട്ട കുന്പളത്താമണ്ണിൽ കടുവ കൂട്ടിൽ കുടുങ്ങി

പത്തനംതിട്ട: റാന്നി വനം ഡിവിഷനില്‍ വടശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്നലെ രാവിലെ എട്ടോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്.

ഇന്നലെ രാവിലെ 6.30 ഓടെയാണ് ഏകദേശം 12 വയസുള്ള ആൺ കടുവ കുടുങ്ങിയതായി കണ്ടെത്തിയത്. വനാതിര്‍ത്തിയിൽ ഒരു മാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണെന്നും ഇതിനെ തൃശൂർ മൃഗശാലയിലേക്ക് മാറ്റുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ആഴ്ചകളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു.

ഞായറാഴ്‌ച രാവിലെ 11.45 ഓടെ കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ ആടിനെ കടുവ പിടിച്ചിരുന്നു. ആടിനെ തീറ്റുകയായിരുന്നു ഗുജറാത്ത് സ്വദേശിയായ ശിവയുടെ (23) തലയ്ക്ക് മുകളിലൂടെ ചാടിയെത്തിയ കടുവ ആടിനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ശിവ പിന്നാലെ ഓടിയെങ്കിലും കടുവ കാട്ടിൽ മറഞ്ഞു. പിന്നാലെ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ വനാതിർത്തിയോടു ചേർന്നുള്ള ഭാഗത്തുനിന്നും ആടിന്‍റെ ജഡം കിട്ടി.

നേരത്തേ കടുവ ഇതേ ഫാമിലെ പോത്തിനെ പിടിച്ചിരുന്നു. ഇതിനുപിന്നാലെ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയും ദൃശ്യങ്ങളും ലഭിച്ചു. തുടർന്നാണ് വനാതിർത്തിയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇതിൽ കടുവ കൊന്ന പോത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ തീറ്റയായി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഏറെ ദിവസങ്ങളിൽ കാത്തിരുന്നെങ്കിലും കടുവ കുടുങ്ങിയില്ല.

ഇതിനിടെ കഴിഞ്ഞയാഴ്ച കടുവ വീണ്ടുമെത്തി ഒരു വളർത്തു നായയെ പിടിച്ചു കൊണ്ടുപോയിരുന്നു. പട്ടാപ്പകലാണ് അന്നും കടുവ എത്തിയത്. 
ഞായറാഴ്ച പകൽ കടുവയെത്തി ആടിനെ കൊന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ആടിനെ ഭാഗികമായി ഭക്ഷിച്ചശേഷം കടുവ പോയിരുന്നു. ആടിന്‍റെ അവശേഷിച്ച ജഡാവശിഷ്ടങ്ങൾ ഇരയായി കൂട്ടിൽ ഇട്ടു. ഇത് ഭക്ഷിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. പിടിയിലായ കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനം.

Kerala

ശബരിമല സ്വർണക്കൊള്ള; ഇഡി അപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ മുഴവൻ രേഖകളും കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്.

കേസിൽ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം.

Kerala

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന; ഇതുവരെയുള്ള ആകെ വരുമാനം 210 കോടിയെന്ന് കെ. ജയകുമാര്‍

പമ്പ: ഇത്തവണ ശബരിമല തീര്‍ഥാടനകാലത്ത് വരുമാനത്തിൽ വൻ വർധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍. തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി കെ. ജയകുമാര്‍ പറഞ്ഞു.

ഇതില്‍ 106 കോടി രൂപ അരവണ വില്‍പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നങ്ങളില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.

ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നത്. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ. ജയകുമാര്‍.

 

Kerala

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്.

കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അറ്റകുറ്റപ്പണികൾക്ക് മുൻപായി വൈദ്യുതി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപണമുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. വീഴ്ചയുണ്ടോയെന്നടക്കം പരിശോധിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Kerala

രാഷ്ട്രപതി എത്തിയ പ്രമാടത്തെ വിവാദ ഹെലിപാഡ് പൊളിക്കുന്നു; നിർമിച്ചത് 20 ലക്ഷം ചെലവിൽ

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ട പ്രമാടത്ത് നിർമിച്ച വിവാദ ഹെലിപാഡ് പൊളിക്കുന്നു. 20 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് ഹെലിപാഡ്.

ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ചക്രങ്ങൾ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.

രാഷ്ട്രപതിയെത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേക്ക് മാറ്റിയത്. ഇതേത്തുടർന്ന് ഹെലികോപ്ടർ ഇറങ്ങുന്നതിനു മുമ്പായി പുലർച്ചെയോടെയാണ് കോൺക്രീറ്റിംഗ് പൂർത്തിയാക്കാനായത്.

Kerala

പത്തനംതിട്ട: യുഡിഎഫിന് വൻ മുന്നേറ്റം

പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തി. 2020ലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത്.

വിവാദ വിഷയങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന പത്തനംതിട്ടയില്‍ ശബരിമല സ്വര്‍ണക്കൊള്ള, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണം തുടങ്ങിയ വിഷയങ്ങളുമായി പ്രചാരണരംഗത്തിറങ്ങിയ യുഡിഎഫിനെ വെട്ടിലാക്കാന്‍ ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പ്രതിരോധിച്ചെങ്കിലും ഫലം കണ്ടില്ല.

ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിനൊപ്പം മൂന്ന് നഗരസഭകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലെത്തും.

2020ല്‍ ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 13 ഗ്രാമപഞ്ചായത്തുകളിലുമായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫിന്‍റെ ശക്തമായ കോട്ടയെന്നു കരുതിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ പോലും വിള്ളല്‍ വീഴ്ത്തി അധികാരത്തിലെത്താന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.

എന്‍ഡിഎയ്ക്കും പത്തനംതിട്ടയില്‍ നില മെച്ചപ്പെടുത്താനായി. കഴിഞ്ഞ തവണ ഒരു നഗരസഭയും മൂന്ന് ഗ്രാമപഞ്ചായത്തുകളുമാണ് എന്‍ഡിഎ ഭരിച്ചത്. ഇത്തവണ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തതിനൊപ്പം തുല്യനിലയിലുള്ള രണ്ടിടത്ത് നിര്‍ണായക ശക്തിയുമായി.

പന്തളം നഗരസഭയില്‍ കഴിഞ്ഞതവണ അധികാരത്തിലെത്തിയ എന്‍ഡിഎ ഇത്തവണ ഒമ്പത് സീറ്റില്‍ തൃപ്തിയടഞ്ഞു. പന്തളത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണിക്കാണ് അംഗബലം കൂടുതല്‍. അടൂര്‍, പത്തനംതിട്ട നഗരസഭകളിലും എന്‍ഡിഎയ്ക്ക് കൗണ്‍സിലര്‍മാരെ ലഭിച്ചു.

തിരുവല്ലയിലെ അംഗബലവും അതേപടി നിലനിര്‍ത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. ജില്ലയില്‍ എസ്ഡിപിഐ മുന്നിലെത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫില്‍ വോട്ട് ചോര്‍ച്ചയും പ്രകടമാണ്.

ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫ് മൂന്നാമതുമായി. എന്‍ഡിഎ ഭരിച്ച കുളനട ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് തിരികെ പിടിക്കുകയായിരുന്നു. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടിയ മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍ വിജയിച്ചു.

  • പത്തനംതിട്ട
  • നഗരസഭകൾ: 4
    യുഡിഎഫ്: 3
    എൽഡിഎഫ്: 1
  • ജില്ലാ പഞ്ചായത്ത്
    ഭരണം: യുഡിഎഫ്
    ആകെ സീറ്റ്: 17
    യുഡിഎഫ്:12
    എൽഡിഎഫ്: 5
  • ബ്ലോക്ക് പഞ്ചായത്തുകൾ: 8
    യുഡിഎഫ്: 7
    തുല്യനില: 1
  • ഗ്രാമപഞ്ചായത്തുകൾ: 53
    യുഡിഎഫ്: 34
    എൽഡിഎഫ്: 11
    എൻഡിഎ: 4
    തുല്യനില: 4

Kerala

ശബരിമലയിൽ തീർഥാടകർക്കിടയിലേക്ക് ട്രാക്ടർ‌ പാഞ്ഞുകയറി; നിരവധി പേർക്ക് പരിക്ക്  

പമ്പ: ശബരിമലയിൽ അയ്യപ്പ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർ‌ട്ടുകൾ.

ശനിയാഴ്ച വൈകുന്നേരം 6.15ന് ആയിരുന്നു അപകടം സംഭവിച്ചത്. മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ കുത്തനെയുള്ള ഇറക്കത്തിൽ ട്രാക്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.

സംഭവത്തിന് പിന്നാലെ ട്രാക്ടർ ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നെന്നാണ് വിവരം.

 

International

മലയാളി വിദ്യാർഥിനിക്ക് അമേരിക്കൻ സർവകലാശാലയുടെ അവാർഡ്

അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ്‌ ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.

കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.

പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്‍റെയും ലിനി ബാബുവിന്‍റെയും ഏക മകളായ അമല തുവയൂർ ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്‍റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്‍റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.

ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.

Kerala

ശബരിമലയിൽ ഭക്തജന പ്രവാഹം; തിങ്കളാഴ്ച ദർശനം നടത്തിയത് ഒരു ലക്ഷത്തിലേറെ പേർ

പമ്പ: ശബരിമലയിൽ ഭക്തജന പ്രവാഹം. സീസണിലെ ഏറ്റവും കൂടുതൽ ഭക്തർ എത്തിയ രണ്ടാമത്തെ ദിവസമായിരുന്നു തിങ്കളാഴ്ച. 1,10,979 ഭക്തരാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയത്. 14,368 പേർക്ക് ഇന്നലെ സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകി. 

ഏഴ് ജില്ലകളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ഇന്നലെ കൂടുതൽ ഭക്തർ എത്താൻ ഇടയാക്കി എന്ന വിലയിരുത്തലിലാണ് പോലീസ്. എന്നാൽ സത്രം പുല്ലുമേട് വഴിയുള്ള ഭക്തരുടെ വരവിൽ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.

ഇനി മുതൽ പകൽ 12വരെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. നേരത്തെ രാവിലെ ഏഴ്‌ മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഒരു മണിക്ക് യാത്ര ആരംഭിക്കുന്നവർ സന്നിധാനത്ത് എത്താൻ വൈകുന്നതിനെ തുടർന്നാണ് തീരുമാനം.

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേത് തീവ്രത കൂടിയ പീഡനം; മുകേഷിന്‍റേത് തീവ്രത കുറഞ്ഞത്: ലസിത നായര്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്‍റേത് അതിതീവ്ര പീഡനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ പറഞ്ഞു.

എന്നാൽ എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനമാണെന്നും ലസിത പറഞ്ഞു. മുകേഷിന്‍റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത പറഞ്ഞു.

ഏതാലായും ആ വിഷയവും ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് കുറ്റവാളിക്കും പീഡകനും ശിക്ഷ ലഭിക്കണം: ലസിത പറഞ്ഞു.

Kerala

പത്തനംതിട്ടയ്ക്ക് വിഷയദാരിദ്ര്യമില്ല

കേരള രാഷ്‌ട്രീയം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം പത്തനംതിട്ടയാണെന്നു പറയാം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണികൾ എത്ര ശ്രമിച്ചാലും പത്തനംതിട്ടയിൽ മറുപടി പറയാതിരിക്കാനാകില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ ആ വിവാദവും കത്തിനിൽക്കുകയാണ്.

സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായപ്പോൾ അതിലെ പാർട്ടി നിലപാട് വിശദീകരിച്ച് അണികളെ തദ്ദേശ തെരഞ്ഞെടുപ്പു ഗോദായിലേക്ക് ഇറക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പത്തനംതിട്ടയിലേക്ക് ഓടിയെത്തേണ്ടിവന്നു.

ത്രിതല പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 1099 സീറ്റുകളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വൻ നേട്ടത്തിന്‍റെ പിൻബലത്തിലാണ് എൽഡിഎഫ് മത്സരരംഗത്തേക്കിറങ്ങിയത്.

ഒരുകാലത്ത് യുഡിഎഫിന്‍റെ ശക്തമായ കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയെ അടിമുടി ചുവപ്പിച്ചെടുത്തതിന്‍റെ ക്രെഡിറ്റ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് നേതൃത്വത്തിനു കൈവന്നിരുന്നു. എന്നാൽ, 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇതെല്ലാം മാറിമാറിഞ്ഞുവെന്നും ശക്തമായ തിരിച്ചുവരവാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ജില്ലയിൽ പര്യടനത്തിനെത്തി. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും അടുത്ത ദിവസമെത്തും. എൽഡിഎഫിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കാണ് പ്രചാരണരംഗത്ത് സജീവമായുള്ളത്. മറ്റു നേതാക്കൾ വരുംദിവസങ്ങളിൽ എത്തും.

ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ യുഡിഎഫിന് നാല് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. 12 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം നടത്തി. നാല് നഗരസഭകളിൽ തിരുവല്ലയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭരണസ്ഥിരത ഉണ്ടായില്ല. അടൂരിലും പത്തനംതിട്ടയിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. പന്തളം ബിജെപിയും ഭരിച്ചു.

വിമതഭീഷണി ഇക്കുറി യുഡിഎഫും എൽഡിഎഫും ഒരേപോലെ നേരിടുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യുഡിഎഫിനു വിമതന്മാർ കുറവെന്ന് നേതാക്കൾ അവകാശപ്പെടുന്നു. മത്സരരംഗത്തു തുടരുന്ന വിമതർക്കെതിരേ നടപടിയും എടുത്തുവരുന്നു. ഘടകകക്ഷികളുമായി സുദൃഢബന്ധം നിലനിർത്തി സീറ്റ് വിഭജനം നടത്തിയെന്നതാണ് മറ്റൊരു അവകാശവാദം.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിലടക്കം തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫിനു നേരിടേണ്ടിവന്നു. നഗരസഭകളിലെ തർക്കങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലും സമാനമായ വിഷയങ്ങളുണ്ട്. സ്വതന്ത്രരും വിമതരുമൊക്കെ ജയിച്ചുകയറുന്നതോടെ പലയിടത്തും ഭരണം പിടിക്കുകയെന്നത് മുന്നണികൾക്കു തലവേദനയായി മാറും. 2020ൽ സമാനവിഷയം ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായതാണ്.

എൽഡിഎഫിനും ഇക്കുറി പലയിടത്തും വിമത പ്രശ്നങ്ങളുണ്ട്. ഘടകകക്ഷികൾക്കായി ചില സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവന്നപ്പോൾ സിപിഎമ്മുകാർ തന്നെ വിമതവേഷത്തിലെത്തിയിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കൾ കേരള കോൺഗ്രസ് ചിഹ്നത്തിലടക്കം മത്സരിക്കുന്നുണ്ട്.

സിപിഎമ്മിലാകട്ടെ സ്ഥാനാർഥികളിൽ വലിയൊരു വിഭാഗം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എൻഡിഎ ഭരണം ലക്ഷ്യമിട്ട് പന്തളം നഗരസഭയിലും ചില ഗ്രാമപഞ്ചായത്തുകളിലും ശക്തമായ മത്സരത്തിലാണ്. ജില്ലാ പഞ്ചായത്തിന്‍റെ ചില മണ്ഡലങ്ങളിലും അവർക്കു വിജയപ്രതീക്ഷയുണ്ട്.

ശബരിമല വിഷയവും രാഹുൽ വിവാദവുമൊക്കെ പ്രാദേശിക വിഷയങ്ങൾ മറച്ചുപിടിച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ചർച്ചയാകുന്നില്ല.

പദ്ധതിവിഹിതം വെട്ടിക്കുറച്ചതും ഇതിലൂടെ ഗ്രാമീണ മേഖലകളിലുണ്ടായ വികസന സ്തംഭനവുമെല്ലാം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തെരുവുനായ വിഷയവും വന്യമൃഗശല്യവും അടക്കം വിഷയങ്ങളായി ഉ‍യർത്തിക്കൊണ്ടുവരണമെന്ന പൊതുതാത്പര്യത്തെയും രാഷ്‌ട്രീയമത്സരം വഴിമാറ്റിയിരിക്കുകയാണ്.

സ്ഥാനാർഥികളുടെ മികവ് രാഷ്‌ട്രീയത്തിനതീതമായി വിഷയമാക്കിയിട്ടുണ്ട്. മത്സരരംഗത്ത് യുവസ്ഥാനാർഥികൾ ഇക്കുറി വേണ്ടുവോളമുണ്ട്. 21 വയസുകാർ മുതൽ രംഗത്തിറങ്ങിയിരിക്കുകയാണ്. ജില്ലയിലെ യുവജന രാഷ്‌ട്രീയ നേതാക്കളിൽ നല്ലൊരു പങ്കും മത്സരിക്കാനുണ്ടെന്നുള്ളതും പ്രത്യേകതയാണ്.

ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലും യുവനിരയ്ക്ക് മുന്നണികൾ പ്രാമുഖ്യം നൽകിയിട്ടുണ്ട്. സിപിഐ വിട്ട് സമീപകാലത്ത് കോൺഗ്രസിൽ ചേർന്ന് ശ്രീനാദേവി കുഞ്ഞമ്മ മത്സരിക്കുന്ന പള്ളിക്കൽ ഡിവിഷൻ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. സിപിഐയുടെ മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീലതാ രമേശാണ് എൽഡിഎഫ് സ്ഥാനാർഥി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തുടർച്ചയായി മത്സരിച്ചുവരുന്നവരും മുൻ എംഎൽഎ കെ.സി. രാജഗോപാലുമൊക്കെ സ്ഥാനാർഥികളായുണ്ട്.3549 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളതിൽ 1910 വനിതകളും 1639 പുരുഷന്മാരുമാണ്.

District News

പി.സി. ജോർജിന്‍റെ സഹോദരൻ ഈരാറ്റുപേട്ട നഗരസഭയിൽ എൻഡിഎ സ്ഥാനാർഥി

ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബ് പ്ലാത്തോട്ടം ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. നഗരസഭയുടെ 29-ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. കായിക അധ്യാപകന്‍, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്, വോളിബോള്‍ അസോസേഷിയന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു.

നിലവില്‍ വോളിബോള്‍ ഫെഡററേഷന്‍ ഇന്ത്യ മെംബറാണ്. താമര ചിഹനത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

Kerala

യുഡിഎഫ് സ്ഥാനാർഥിയുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു; പോലീസ് കേസെടുത്തു

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെയാണ് ആക്രമണമുണ്ടായത്.

സ്ഥാനാർഥി ബൈക്കിൽ പോകുമ്പോൾ പിന്നാലെയെത്തിയ രണ്ടുപേർ കരി ഓയിൽ ഒഴിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർ വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗം കഴിഞ്ഞു പോകുമ്പോഴാണ് സംഭവം.

ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

 

 

Kerala

പെൺകുട്ടികളെ ശല്യം ചെയ്ത കേസിൽ പിടിയിൽ, പോലീസിന് നേരെയും ആക്രമണം; യുവാവ് അറസ്റ്റിൽ

ആറൻമുള: പെൺകുട്ടികളെ ശല്യപ്പെടുത്തിയ സംഭവത്തിൽ‌ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ഉദ്യോഗസ്ഥനെ കൈവിലങ്ങുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറൻമുള നാരങ്ങാനം വലിയകുളം സ്വദേശിയായ നെടിയമഞ്ഞപ്ര വീട്ടിൽ അജു(20) ആണ് പോലീസിനെ ആക്രമിച്ചത്.

പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിനെത്തിയ പെൺകുട്ടികളെ ശല്യപ്പെടുത്തിയ സംഭവത്തിലാണ് അജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറൻമുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആകേഷിനെയാണ് പ്രതി ആക്രമിച്ചത്.

അജുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അർജുൻ എന്ന യുവാവ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വാഹനത്തിന് പുറകിലിരുന്ന് അജു ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

തലയിൽ പരിക്കേറ്റ സിപിഒ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അജു നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.

Kerala

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്ന് ഹൈക്കോടതി  

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തരുടെ അനിയന്ത്രിത തിരക്കിനെ തുടർന്ന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനും പോലീസിനും നിർദേശം നൽകി.

വെർച്വൽ ക്യൂ ബുക്കിംഗ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. നിലവിലെ കണക്കുകൾ പ്രകാരം മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട്.

Kerala

അപകടത്തിൽപ്പെട്ടത് പകരം വന്ന ഓട്ടോ; കുട്ടികളുടെ സംസ്കാരം ഇന്ന്

കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന്‍ (നാല്) എന്നിവരാണ് മരിച്ചത്.


ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്‍റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്‍മദന്‍റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്‍റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്‍റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്‌സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്‍റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Kerala

സ്ത്രീകളെ വീടുകയറി ആക്രമിച്ചയാള്‍ പിടിയില്‍

പന്തളം: സ്ത്രീകളെ ക്രൂരമായി ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും വൃദ്ധമാതാവിനെയും മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുളനട മാന്തുക മലയുടെ താഴത്തേതില്‍ വീട്ടില്‍ രഞ്ജിത്ത് (41) ആണ് പന്തളം പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 21-ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനിയെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മില്‍ മൈക്ക് സെറ്റിന്‍റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും മറ്റും നിലനില്‍ക്കുന്നുണ്ട്. അതിന്‍റെ വൈരാഗ്യത്തിലാണ്ആക്രമണമെന്നു പറയുന്നു.

സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന പോലീസ് സാഹസികമായാണ് പിടികൂടിയത്. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്എച്ച്ഒ ടി. ഡി. പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ യു. വി. വിഷ്ണു, എഎസ് ഐ വൈ. ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Kerala

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്കെതിരെ കേസ്

പത്തനംതിട്ട: കരിമാൻതോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.

ഓട്ടോ ഡ്രൈവർ രാജേഷിനെതിരെയാണ് കേസെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രാജേഷ്. മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വാഹനം ഓടിച്ചെന്ന് എഫ്ഐആർ.

അതേസമയം, അപകടത്തിൽ എട്ട് വയസുകാരിയായ ആദ്യലക്ഷ്മിയും നാലു വയസുകാരൻ യദു കൃഷ്ണയും മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറി. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.

Kerala

കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ടിന് ആണ് അപകടം ഉണ്ടായത്.

Kerala

ശബരിമല സ്വർണക്കൊള്ള; ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ. പത്മകുമാർ ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് മൊഴി നൽകി.

എസ്ഐടി അറസ്റ്റുചെയ്ത പത്മകുമാർ ഉദ്യോഗസ്ഥരെയും എൻ. വാസുവിനെയും കുറ്റപ്പെടുത്തി മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്നാണ് പത്മകുമാറിന്‍റെ മൊഴിയിൽ.

എന്നാൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ദേവസ്വം ബോർഡ് ആസ്ഥാനത്തും ആറന്മുളയിലും നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരുവനന്തപുരത്ത്offiമണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ആയിരുന്നു പത്മകുമാറിന്‍റെ അറസ്റ്റ്.

Kerala

ശബരിമലയിൽ ഇന്നും തീർഥാടക പ്രവാഹം; പ്രതിദിനം 75,000 പേർക്ക് ദർശനം

പമ്പ: ശബരിമലയിൽ ഇന്നും തീർഥാടക പ്രവാഹം. ഇന്ന് മുതൽ ശബരിമലയിൽ 75,000 പേർക്ക് പ്രതിദിനം അവസരമൊരുക്കും. തീർഥാടകരുടെ വൻ തിരക്കിനെ തുടർന്ന് സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5,000 ആയി ചുരുക്കിയിട്ടുണ്ട്.

12 മണിക്കൂർ വരെ ദർശനത്തിനായി ഭക്തജനങ്ങൾ കാത്തുനിന്നിരുന്നു. മിനുട്ടിൽ 65 പേർ വരെയാണ് പതിനെട്ടാംപടി കയറുന്നത്. കഴിഞ്ഞ ദിവസം മാത്രം 80,615 പേരാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രണ വിധേയമായിരുന്നു.

എന്നാൽ മണിക്കൂറുകളോളം വരി നീണ്ടു നിന്നു. കുടിവെള്ള വിതരണത്തിൽ ഉൾപ്പെടെ പരാതി ഉയർന്നിട്ടുണ്ട്. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

Kerala

ശബരിമലയിൽ തീർഥാടക പ്രവാഹം; തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഏർപ്പെടുത്തും  

 

പമ്പ: ശബരിമലയിൽ വൻ തീർഥാടക പ്രവാഹം. അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തിലധികം അയ്യപ്പ ഭക്തർ മലചവിട്ടിയതായാണ് കണക്കുകൾ.

കഴിഞ്ഞ ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം തീർഥാടകർ ശബരിമലയിലെത്തി. തിരക്ക് വർധിച്ചതോടെ 10 മണിക്കൂർ വരെ ഭക്തർക്ക് വരിയിൽ കാത്തുനിൽക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ശരാശരി ആറ് മണിക്കൂർ‌ വരെ ദർശനത്തിനായി കാത്തുനിൽക്കേണ്ടി വന്നിരുന്നു.

തിരക്ക് വർധിച്ചതോടെ സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർഥാടകാരെ കയറ്റിവിടുക. പ്രതിദിനം 90,000 പേർക്കാണ് ദർശനത്തിന് അവസരമുള്ളത്. സത്രം വഴി കാനന പാതയിലൂടെയും കഴിഞ്ഞ ദിവസം മുതൽ തീർ‌ഥാടകരെ കയറ്റിവിടുന്നുണ്ട്.

Kerala

പാർട്ടിയിൽ ചേർന്നത് ഇന്ന് രാവിലെ; ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർഥി

പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് ശ്രീനാദേവി യുഡിഎഫ് സ്ഥാനാർഥിയായി ജനവിധിതേടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പള്ളിക്കൽ ഡിവിഷനിൽ നിന്ന് സിപിഐ സ്ഥാനാർഥിയായി മത്സരിച്ച ശ്രീനാദേവി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും ചേർന്നാണ് കോൺഗ്രസിൽ അംഗത്വം നൽകിയത്. അധികാരമല്ല ആദര്‍ശം മുൻനിര്‍ത്തിയാണ് കോൺഗ്രസിൽ ചേർന്നത്.

സിപിഐയിലെ അഴിമതി തുറന്നുകാട്ടി. അതാണ് താൻ ചെയ്ത തെറ്റെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളു ന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.

 

 

Kerala

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും ‌‌‌‌‌‌‌

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരായേക്കും. പത്മകുമാറിന്‍റെ അറസ്റ്റ് ഉടൻ നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുൻ പ്രസിഡന്‍റ് എൻ. വാസുവിന്‍റെ അറസ്റ്റിനെ തുടർന്നാണ് എ. പത്മകുമാറിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. അതേ സമയം ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി ചൊവ്വാഴ്ച വരെ തടഞ്ഞിട്ടുണ്ട്.

ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുളള സാമ്പിളുകൾ അന്വേഷണ സംഘം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശേഖരിക്കും.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടാൻ ആരോഗ്യമന്ത്രിയുടെ മുൻ ഓഫീസ് സെക്രട്ടറിയും  

 

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടാൻ മന്ത്രി വീണാ ജോർജിന്‍റെ മുൻ ഓഫീസ് സെക്രട്ടറിയും. ആരോഗ്യമന്ത്രിയുടെ മുൻ ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.

പത്തനംതിട്ട നഗരസഭയിലെ 31ആം വാർഡിൽ നിന്നാണ് തോമസ് പി. ചാക്കോ ജനവിധി തേടുന്നത്. നേരത്തെ സിപിഎം പ്രാദേശിക നേതാവായിരുന്നു തോമസ് പി. ചാക്കോ. പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു.

ഇതേതുടർന്ന് വീണ ജോർജിന്‍റെ എംഎൽഎ ഓഫീസിൽ നിന്ന് തോമസ് പി. ചാക്കോയെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് പി. ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.

 

 

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

 

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പത്തനംതിട്ട ജില്ലാ കോടതിയാണ് കേസിൽ വിധി പറയുക. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി ഹർജി പരിഗണിക്കുക.

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അറിയിച്ചാണ് ജയശ്രീ കോടതിയെ സമീപിച്ചത്. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.

Kerala

സ്വകാര്യ വിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയിൽ

പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ കേസിൽ അറസ്റ്റിലായ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി‍യാണ് അറസ്റ്റിലായത്.

അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹിരാൽ ബെൻഅനൂജ് പട്ടേലിന്‍റെ അറസ്റ്റ്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

Kerala

കോന്നിയിൽ ക്രെയിൻ സ്കൂട്ടറിൽ തട്ടി അപകടം; യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. എതിർദിശയിൽ നിന്ന ക്രെയിനിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം റോഡിന്‍റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. ഓടി രക്ഷപെട്ട ക്രെയിൻ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

District News

സെൻട്രൽ കേരള സഹോദയ കായികമേള : വാഴക്കുളം കാർമൽ ചാമ്പ്യന്മാർ

വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായിക മേളയിൽ ആതിഥേയരായ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ സ്കൂൾ 578 പോയന്‍റോടെ ഓവറോൾ ചാമ്പ്യൻമാരായി.
പുത്തൻകുരിശ് ബിടിസി സ്കൂൾ (209 പോയന്‍റ്) ഫസ്റ്റ് റണ്ണർ അപ്പും ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ (174 പോയന്‍റ്) സെക്കൻഡ് റണ്ണർ അപ്പും ആയി. കായികമേളയുടെ രണ്ടാം ദിവസം ചാലക്കുടി സ്കൂളുമായി മൂന്നാം സ്ഥാനം പങ്കിട്ട കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് 149 പോയന്‍റ് ലഭിച്ചു.

ഇവർ വ്യക്തിഗത ചാമ്പ്യൻമാർ

മുഹമ്മദ് സയാൻ -അമൽ പബ്ലിക് സ്കൂൾ ആലുവ ( കിഡീസ് ബോയ്സ് ), എസ്തേർ ബിജോഷ് - കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം (കിഡീസ് ഗേൾസ്), ജോവാൻ ഡേവിഡ് പോൾ -എംജിഎം പബ്ലിക് സ്കൂൾ കണ്ടനാട് ( സബ് ജൂണിയർ ബോയ്സ് ), അർപ്പിത രതീഷ് - ബിടിസി പബ്ലിക് സ്കൂൾ പുത്തൻകുരിശ് (സബ് ജൂണിയർ ഗേൾസ്), ജോർജ് ജോസഫ് - സിഎംഐ പബ്ലിക് സ്കൂൾ ചാലക്കുടി(ജൂണിയർ ബോയ്സ്),

ഏയ്ഞ്ചൽ സാറ ഷാജി -ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ വെട്ടിക്കൽ(ജൂണിയർ ഗേൾസ്), ഏബൽ റെജി - കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം ( സീനിയർ ബോയ്സ്), എറിൻ ജോണി - ബിടിസി പബ്ലിക് സ്കൂൾ പുത്തൻകുരിശ് (സീനിയർ ഗേൾസ്), തരുൺ പ്രശാന്ത് - വില്ലേജ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂൾ കുമാരമംഗലം ( സൂപ്പർ സീനിയർ ബോയ്സ് ), മെസ്മിൻ മത്തായി - സ്റ്റെല്ല മാരീസ് കോൺവെന്‍റ് സ്കൂൾ തിരുവാണിയൂർ, ഐശ്വര്യ അജിത് കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം (സൂപ്പർ സീനിയർ ഗേൾസ്)

District News

ഹയർ സെക്കൻഡറി മിനി ദിശയിൽ ശ്രദ്ധേയമായ പ്രോജക്ടുകൾ

അടൂർ: ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് മിനി ദിശയിൽ സമഗ്ര ശിക്ഷാ കേരളത്തിന്‍റെ സ്റ്റാർസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററുകൾ ഏറെ ശ്രദ്ധേയമായി.മൊബൈൽ ഫോൺ റിപ്പയർ മുതൽ സിസിടിവി ഇൻസ്റ്റലേഷൻവരെ തൊഴിൽ രംഗത്ത് ഏറ്റവും സാധ്യതയുള്ള ന്യൂ ജനറേഷൻ കോഴ്സുകളുമായി ആരംഭിച്ച സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററുകളുടെ സ്റ്റാളിൽ രാവിലെ മുതൽ കുട്ടികളുടെ വൻ തിരക്കായിരുന്നു.

പത്തനംതിട്ടആറന്മുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൈലറ്റ് എസ്ഡിസിയിലെ കുട്ടികളുടെ ലൈവ് ഡ്രോൺ ഷോ,  ഇലന്തൂർ ഗവ. വിഎച്ച്എസ്എസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിലെ കുട്ടികളുടെ റോബോട്ടിക് പ്രൊജക്ടുകൾ, കലഞ്ഞൂർ സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിലെ മൊബൈൽ ഫോൺ റിപ്പയർ ടെക്‌നീഷൻ കോഴ്സിലെ കുട്ടികളുടെ മൊബൈൽ ഫോൺ റിപ്പയറിംഗ് എന്നിവ സ്റ്റാളുകളിൽ ശ്രദ്ധേയങ്ങളായി.

പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെക്കൂടി മുന്നിൽകണ്ട് 21.5 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച എസ്ഡിസികളിൽ തൊഴിൽ നൈപുണ്യം ആർജിക്കാനായി അത്യാധുനിക ലാബുകൾ പ്രവർത്തിച്ചുവരുന്നു.

തൊഴിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് അന്താരാഷ്‌ട്ര അംഗീകാരമുള്ള നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. തങ്ങൾ നേടിയ അറിവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനുള്ള അവസരമാണ് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന മിനിദിശ കരിയർ ഗൈഡൻസ് മേളയിലൂടെ കുട്ടികൾക്കു ലഭിച്ചത്.

District News

ഏഴംകുളം പഞ്ചായത്ത് വികസനസദസ്

അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് വികസനസദസ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. മണിയമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിനോദ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബേബി ലീന, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ താജുദീന്‍,

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബാബു ജോണ്‍, രജിത ജെയ്‌സണ്‍, എ.എസ്. ഷമീന്‍, ബീന ജോര്‍ജ്, ആര്‍. ശോഭ, ആര്‍. ജയന്‍, ലിജി ഷാജി, ഷീജ, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

പിഎം ശ്രീ പദ്ധതി അടിയന്തരമായി ഒപ്പിട്ട സാഹചര്യം വ്യക്തമാക്കണം: കെപിഎസ്ടിഎ

പത്തനംതിട്ട: ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതി ഘടകകക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തരമായി അംഗീകരിച്ച് ഒപ്പിടാൻ കേരളത്തിലുണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ സമിതി ആവശ്യപ്പെട്ടു.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിനു പകരം കേരളത്തിന്‍റെ തനത് വിദ്യാഭ്യാസ നയത്തെയും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടു നൽകിയതിന്‍റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂവെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.

രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎംശ്രീ വിദ്യാലയങ്ങളാക്കാൻ തെരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ, മാനേജ്മെന്‍റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം.

പിഎംശ്രീ പദ്ധതിവഴി കേരളത്തിലെ നിലവിലെ മികച്ച 336 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോൾ സമീപപ്രദേശങ്ങളിലെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും.

തെറ്റ് തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ സർക്കാർ നടത്തണമെന്ന് ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി. ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.

District News

എക്‌സൈസ്‌ സ്റ്റാഫ്‌ അസോ. അവാർഡ്‌ വിതരണം

പത്തനംതിട്ട: കേരള സ്റ്റേറ്റ്‌ എക്‌സൈസ്‌ സ്റ്റാഫ്‌ അസോസിയേഷൻ (കെഎസ്‌ഇഎസ്‌എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്‌ വിതരണവും സംസ്ഥാന കലാ– കായിക മേളയിൽ വിജയം നേടിയവരെ ആദരിക്കലും നടത്തി.

പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടന്ന പരിപാടി സാംസ്‌കാരിക പ്രവർത്തക കെ.ജെ. ഷൈൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ഇഎസ്‌എ ജില്ലാ വൈസ്‌ പ്രസിഡന്‍റ് ടി.ആർ. ജൂലിയറ്റ്‌ അധ്യക്ഷത വഹിച്ചു. കലാ, കായിക വിജയികളെ ആദരിക്കൽ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണർ എം. സൂരജ്‌ നിർവഹിച്ചു.

കെഎസ്‌ഇഎസ്‌എ സംസ്ഥാന സെക്രട്ടറി പി.ഡി. പ്രസാദ്‌, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ ജോസ്‌ കളീക്കൽ, ഹരിഹരൻ ഉണ്ണി എന്നിവർ പ്രസംഗിച്ചു. കെഎസ്‌ഇഎസ്‌എ ജില്ലാ സെക്രട്ടി ഷാബു തോമസ്‌ സ്വാഗതവും ട്രഷറർ ബി. സുഭാഷ്‌കുമാർ നന്ദിയും പറഞ്ഞു.

District News

പത്തനംതിട്ടയിൽ മിനി പാർക്ക് പദ്ധതികൾ ഉദ്ഘാടനം

പത്തനംതിട്ട: നഗരസഭ പതിനാലാം വാർഡിൽ നിർമിച്ച മിനി പാർക്ക്, നവീകരിച്ച അങ്കണവാടി, സാംസ്കാരിക കേന്ദ്രം, മണ്ണുങ്കൽ കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിർമിച്ച വാട്ടർ ഫിൽറ്റർ എന്നിവയുടെ ഉദ്ഘാടനം ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ എ. അഷറഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിലർ വിമല ശിവൻ, പൊതുപ്രവർത്തകൻ കെ.ആർ. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

District News

സീതത്തോട്–നിലയ്ക്കൽ കുടിവെള്ളപദ്ധതി ഉദ്ഘാടനം നാളെ

ശബരിമലയിൽ ഇനി പൂർണതോതിൽ കുടിവെള്ള വിതരണം

 

പത്തനംതിട്ട: സീതത്തോട് – നിലയ്ക്കൽ കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമായി. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11ന് നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ‌ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും.

മന്ത്രി വീണാ ജോർജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്‍റോ ആന്‍റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ എന്നിവ‍ർ പങ്കെടുക്കും. പദ്ധതി നടപ്പാകുന്നതോടെ ശബരിമലയിൽ നടതുറക്കുന്ന സമയങ്ങളിൽ ടാങ്കർ ലോറി മുഖേന നടന്നുവന്നിരുന്ന കുടിവെള്ളവിതരണ സംവിധാനം പൂർണമായും ഒഴിവാക്കാൻ സാധിക്കും.

ചെലവ് 84.38 കോടി

ശബരിമല നിലയ്ക്കൽ ബേസ് ക്യാന്പിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി, ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന നബാർഡ് സഹായത്തോടെയുള്ള പദ്ധതി, 120 കോടി രൂപയുടെ ഭരണാനുമതിയിൽ, 84.38 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.

കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകൾക്കും കുടിവെള്ളത്തിനായി കാട്ടാരുവികളെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികൾക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയും.13 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ആധുനിക ജല ശുദ്ധീകരണശാല, ഒമ്പതു മീറ്റർ വ്യാസമുള്ള കിണർ, 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, 22.5 കിലോമീറ്റർ നീളമുള്ള പമ്പിംഗ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

വെള്ളം സീതത്തോട്ടിൽനിന്ന്

സീതത്തോട്ടിൽ കക്കാട്ടാറ്റിൽനിന്നാണ് പദ്ധതിക്കുവേണ്ടി വെള്ളം ശേഖരിക്കുന്നത്. പ്ലാന്‍റിൽ ശുദ്ധീകരിച്ച് തത്തക്കാമണ്ണിലെയും പ്ലാപ്പള്ളിയിലെയും പന്പ് ഹൗസുകളിലെ ടാങ്കുകളിൽ എത്തിക്കും. അവിടെനിന്നാണ് നിലയ്ക്കലിലേക്ക് വെള്ളം എത്തിക്കുന്നത്. കക്കാട്ടാറ്റിൽ നിന്നും നിലയ്ക്കൽ വരെ 26 കിലോമീറ്ററിലാണ് പൈപ്പ് ലൈൻ വലിച്ചിരിക്കുന്നത്. സീതത്തോട്, തുലാപ്പള്ളി, പ്ലാപ്പള്ളി, അട്ടത്തോട്, നിലയ്ക്കൽ, ളാഹ പ്രദേശങ്ങളിലേക്കും പദ്ധതിയിൽനിന്നുള്ള വെള്ളം നൽകാനാകും. 4500 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയിൽ തീർഥാടനകാലത്തു മാത്രമല്ല, മാസപൂജയ്ക്കും മറ്റുള്ള സമയങ്ങളിലും മുടങ്ങാതെ ജലവിതരണം സാധ്യമാകുകയും ചെയ്യും.

2016ൽ തുടങ്ങിയ പദ്ധതി

2016ലാണ് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. അതിനുശേഷമുള്ള ഓരോ ശബരിമല തീർഥാടനകാലം തുടങ്ങുന്പോഴും പദ്ധതി ഉടൻ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം മാത്രമായിരുന്നു. മൂന്നു വർഷ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.

ആദ്യത്തെ കരാറുകാരൻ പദ്ധതിതന്നെ ഉപേക്ഷിച്ചുപോയതോടെ മെല്ലപ്പോക്ക് തുടങ്ങി. കരാറുകാരൻ പണി ഉപേക്ഷിച്ചെന്നായതോടെ ടെർമിനേഷൻ നടപടികൾ നടത്തി പുതിയ കരാർ നൽകി. ആദ്യം പണി ഏറ്റെടുത്തയാളെ കരിന്പട്ടികയിലും പെടുത്തി.

സീതത്തോട്ടിൽനിന്നു വനമേഖലയിലൂടെ വേണം പൈപ്പ് ലൈൻ പോകേണ്ടതെന്നതും തടസമായി. അനുമതികൾ ലഭിച്ച് പണികൾ പൂർത്തീകരിക്കാൻ പിന്നെയും സമയം വേണ്ടിവന്നു. കോയന്പത്തൂർ കേന്ദ്രമാക്കിയ ആർപിപി കന്പനിയാണ് ഒടുവിൽ നിർമാണം നടത്തിയത്. പമ്പയിൽനിന്നും ടാങ്കറുകളിലാണ് നിലവിൽ നിലയ്ക്കലിൽ വെള്ളം എത്തിച്ചുവന്നത്. തീർഥാടനകാലത്ത് കുടിവെള്ള വിതരണത്തിന് ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിച്ചുവന്നത്.

District News

കൊല്ലം സഹോദയ കലോത്സവത്തിന് ഗായത്രി സ്‌കൂളിൽ കൊടിയേറി

കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 33 സ്‌കൂളുകളുടെ കൂട്ടായ്‌മയായ കൊല്ലം സഹോദയാ ജില്ലാ കലോത്സവത്തിന് കായംകുളം ഗായത്രി സെൻട്രൽ സ്‌കൂളിൽ സഹോദയാ പ്രസിഡന്‍റ് ഫാ. ഡോ. ഏബ്രഹാം തലോത്തിൽ കൊടിയേറ്റി. നാലു കാറ്റഗറികളിലായി 141 ഇനങ്ങളിൽ 33 സ്‌കൂളുകളിൽനിന്നായി 2500 ഓളം മത്സരാർഥികൾ പങ്കെടുക്കും.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഗായത്രി സ്കൂൾ ചെയർമാൻ സി. ഷാജി, ട്രഷറാർ ഫാ. അരുൺ ഏറത്ത്, പ്രിൻസിപ്പൽ ലീനാ ശങ്കർ, സഹോദയ മുൻ പ്രസിഡന്‍റ് ഫാ. ബോവസ് മാത്യു, കൺവീനർ ആഷ്നാ രാജൻ, വൈസ് പ്രിൻസിപ്പൽ ഷീജ പി. നായർ, ഫാ. ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.

ഒന്പതു വേദികളിലായി 141 ഇന മൽസരങ്ങൾ രണ്ടു ദിവസങ്ങളിലായി നടക്കും. ഒന്നാം വേദിയിൽ ദേശഭക്തിഗാനം, സംഘഗാനം, ഇംഗ്ലീഷ് നാടകം, ഒപ്പന, ദഫ്‌മുട്ട്, കോൽകളി എന്നിവയും രണ്ടാംവേ‌ദി യിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മൂന്നാംവേദിയിൽ ക്ലാസിക്കൽ മ്യൂസിക്, ഫ്ളൂട്ട് എന്നിവയും, നാലാം വേദിയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഭരതനാട്യമത്സരവും മറ്റു വിവിധ വേദികളിൽ കുച്ചുപ്പുടി, മോഹിനിയാട്ടം, ഡിജിറ്റൽ പെയിന്‍റിംഗ്, മലയാളം പദ്യംചൊല്ലൽ, മിമിക്രി,

മോണോ ആക്ട്, ഹിന്ദി പദ്യംചൊല്ലൽ എന്നിവയും നടക്കും.രണ്ടാം ദിവസത്തെ കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം സരയു നിർവഹിക്കും. തുടർന്ന് ഒന്പതു വേദികളിലായി സംഘനൃത്തം, മാർഗംകളി, തിരുവാതിര, നാടോടിനൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടക്കും. മത്സരവിജയികൾക്ക് ട്രോഫികളും മെഡലുകളും യു. പ്രതിഭ എംഎൽഎ സമ്മാനിക്കും.

ഒന്നും രണ്ടും സ്ഥാനക്കാരെ കോട്ടയത്ത് നവംബറിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

District News

ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം

തിരുവല്ല: ഓതറ പഴയകാവിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് മനുഷ്യന്‍റേതെന്ന് സംശയിക്കുന്ന തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇവ ആശുപത്രിയിലേക്കു മാറ്റി.

സമീപവാസിയായ 59 കാരനെ അടുത്തിടെ കാണാതായിരുന്നു. ഇയാളുടെ ശരീരഭാഗങ്ങളാണോയെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രീയ പരിശോധനക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

District News

വിദ്യാഭ്യാസമന്ത്രിയെ തെരുവിൽ തടയും: കെഎസ്‌യു

പത്തനംതിട്ട: പിഎം ശ്രീ വിഷയത്തിൽ സിപിഎം, ബിജെപി ഡീൽ ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാൻ കെഎസ്‌യു. നാളെ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു നെറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

നാളെ സ്പീക്ക് അപ്പ് കാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലതലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർഥികളെ അണി നിർത്തി ലോംഗ് മാർച്ചും സംഘടിപ്പിക്കാൻ മാരമൺ റിട്രീറ്റ് സെന്‍ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമിനമായതായി സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കേന്ദ്രത്തിന്‍റെ അജണ്ടകളെ രാജ്യത്തിന്‍റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. കേരളത്തിന്‍റെ മേഖലയെ ആർഎസ്എസിനു തീറെഴുതിയ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻഎസ്‌യു -ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

Up