x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യ x ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം രാത്രി ഏഴിന്


Published: February 4, 2026 12:32 AM IST | Updated: February 4, 2026 12:32 AM IST

മുംബൈ: ഇന്ന് അവസാനവട്ട ഒരുക്കം, തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പോരാട്ടം. ഐസിസി ട്വന്‍റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്നു നടക്കും.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രാത്രി ഏഴിന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2024 ട്വന്‍റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. അതും സ്വന്തം നാട്ടില്‍. ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ. 2007ല്‍ ട്വന്‍റി-20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ ഒരു എഡിഷനില്‍പോലും ഒരു ടീമും ഫേവറിറ്റുകളായി ടൂര്‍ണമെന്‍റില്‍ എത്തിയിട്ടില്ലെന്നതും ചരിത്രം.

തിലക്, പ്ലേയിംഗ് ഇലവന്‍

ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്തിയ തിലക് വര്‍മ ഇന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യുഎസ്എയ്ക്ക് എതിരായ ഇന്ത്യ എയുടെ സൗഹൃദ മത്സരത്തില്‍ തിലക് ഇറങ്ങിയിരുന്നു. മൂന്നാം നമ്പറായി ക്രീസിലെത്തിയ തിലക്, 24 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടക്കം 38 റണ്‍സ് നേടി. ഇന്നു തിലക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെ ആയിരിക്കും എന്നതും ചോദ്യമാണ്. ഫോമില്ലാതെ വിഷമിക്കുന്ന സഞ്ജു സാംസണ്‍ ഫസ്റ്റ് ഇലവനില്‍ ഉണ്ടാകുമോ എന്നും കണ്ടറിയാം. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ തിലകിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനായിരുന്നു കളിച്ചത്.

ചരിത്രം പിറക്കുമോ..?

ട്വന്‍റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ല. മാത്രമല്ല, ഒരു ആതിഥേയ രാജ്യവും ചാമ്പ്യന്മാരായിട്ടുമില്ല. ഈ രണ്ട് ചരിത്രവും തിരുത്താന്‍ സൂര്യകുമാര്‍ യാദവിന്‍റെ ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. 2026 കിരീടം സ്വന്തമാക്കിയാല്‍ ഐസിസി ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ മൂന്നു തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന ചരിത്രവും ഇന്ത്യക്കു സ്വന്തമാക്കാം. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് (2010, 2022), വെസ്റ്റ് ഇന്‍ഡീസ് (2012, 2016) ടീമുകളും രണ്ടു തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

അപ്‌ഗ്രേഡ് ടീം

ഒരു കാര്യം ഉറപ്പാണ്. 2024ല്‍ ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനേക്കാള്‍ ഗ്രേഡ് കൂടിയ സംഘമാണ് ഇത്തവണത്തേത്. കാരണം ട്വന്‍റി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് 2026 ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റുകളുടെ സീറ്റില്‍ ഇരിക്കുന്നത്.

2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലെ വേറിട്ട സാഹചര്യങ്ങളില്‍ കപ്പുയര്‍ത്തിയ ടീമാണ് ഇന്ത്യയുടേത്. ഇത്തവണ പരിചിത സാഹചര്യത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നതെന്നതാണ് ഹൈലൈറ്റ്.

വാട്ട് എ ടീം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് 15 അംഗ സംഘത്തില്‍പ്പോലും ഇടമില്ലാത്ത ടീമാണ് ഇന്ത്യയുടേത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ലോകകപ്പിനുശേഷം ഇതുവരെയായി ട്വന്‍റി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റര്‍. 2024 ലോകകപ്പിനുശേഷം ഇതുവരെയായി 88 സിക്‌സാണ് അഭിഷേക് ഈ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയത്. 50 സിക്‌സുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ഷായ് ഹോപ്പാണ് രണ്ടാം സ്ഥാനത്ത്.

ബാറ്റിംഗില്‍ അഭിഷേക് ശര്‍മ ഇന്ത്യക്ക് എങ്ങനെയാണോ അതുപോലെയാണ് ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി. ബൗളര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി. 2024 ലോകകപ്പിനുശേഷം ഫുള്‍ മെംബര്‍ ടീമുകളുടെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം വരുണ്‍ ചക്രവര്‍ത്തിക്കാണ്, 57 വിക്കറ്റ്. ഓരോ 11.2 ഓവറിലും ഒരു വിക്കറ്റ് എന്നതാണ് ഇക്കാലയളവില്‍ ചക്രവര്‍ത്തിയുടെ രീതി. അതായത്, ഒരു മത്സരത്തില്‍ ചുരുങ്ങിയത് രണ്ട് വിക്കറ്റ്.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ചേരുമ്പോള്‍ ഇന്ത്യന്‍ സംഘത്തെ വാട്ട് എ ടീം എന്ന് അദ്ഭുതപ്പെട്ടുപോകുക സ്വാഭാവികം.

സിക്‌സ്, സിക്‌സ്, സിക്‌സ്

ട്വന്‍റി-20 ക്രിക്കറ്റില്‍ സിക്‌സ് ഹിറ്റിംഗ് ടീം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തിന്‍റെ ബാറ്റിംഗ് കണക്ക് അനുസരിച്ച്, 2023 ഒക്ടോബര്‍ മുതല്‍ 2026 ജനുവരിവരെ 1081 സിക്‌സാണ് ഇന്ത്യ പറത്തിയത്. ബോള്‍ പെര്‍ സിക്‌സ് റേറ്റിംഗില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍.

10.99 ആണ് ഇക്കാലയളവില്‍ ഇന്ത്യയുടെ ബോള്‍ പെര്‍ സിക്‌സ് റേറ്റ്. 872 സിക്‌സ് നേടിയ, 11.72 റേറ്റ് ഉള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്. 12.18 ബോള്‍ പെര്‍ സിക്‌സ് റേറ്റില്‍ 1198 സിക്‌സ് നേടിയ വെസ്റ്റ് ഇന്‍ഡീസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ഒക്ടോബര്‍ 2023 മുതല്‍ ജനുവരി 2026വരെയായി ഇന്ത്യ കളിച്ചത് 62 ട്വന്‍റി-20 മത്സരങ്ങള്‍. 20 തവണ ഇന്ത്യ 200ല്‍ അധികം റണ്‍സ് നേടി. 2024 ലോകകപ്പ് നേട്ടത്തിനുശേഷം ഫുള്‍ മെംബര്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ തവണ 250ല്‍ അധികം റണ്‍സ് നേടിയതും ഇന്ത്യതന്നെ, മൂന്നു പ്രാവശ്യം.

Tags : T20 World Cup Cricket India South Africa friendly match

Recent News

Up