x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്തോഷ് ട്രോഫി : കേരളം X സര്‍വീസസ് ഫൈനൽ ഇന്ന്


Published: February 8, 2026 01:10 AM IST | Updated: February 8, 2026 01:10 AM IST

ധകുഅഖാന (ആസാം): സന്തോഷ സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. 79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്‍റെ ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കിക്കോഫ്. ഫിഫ പ്ലസ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.

സെമിയില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയായിരുന്നു കേരളത്തിന്‍റെ ഫൈനല്‍ പ്രവേശം. സര്‍വീസസ് 2-0ന് റെയില്‍വേസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.

കൊച്ചി കണക്കു ബാക്കി

2012-13 സീസണ്‍ ഫൈനലില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍വച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് പരാജയപ്പെട്ടതിന്‍റെ കണക്ക് തീര്‍ക്കാനുള്ള അവസരമാണ് കേരളത്തിന്‍റെ പുതുതലമുറയ്ക്കുള്ളത്.

അന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായിരുന്ന മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3ന്‍റെ ജയത്തോടെ സര്‍വീസസ് കപ്പുയര്‍ത്തി. ഗാലറിയില്‍ തിങ്ങിനിറഞ്ഞ 35,000 കാണികളുടെ ഹൃദയം പിളര്‍ന്ന നിമിഷം.

08

എട്ടാം സന്തോഷ് ട്രോഫി കിരീടത്തിനായാണ് കേരളവും സര്‍വീസസും കളത്തില്‍ ഇറങ്ങുന്നത്. ഇരു ടീമും ഇതുവരെയായി ഏഴ് തവണ സന്തോഷ് ട്രോഫിയില്‍ മുത്തംവച്ചിട്ടുണ്ട്. 2023-24 സീസണില്‍ ആയിരുന്നു സര്‍വീസസ് അവസാനം ചാമ്പ്യന്മാരായത്. കേരളമാകട്ടെ മഞ്ചേരിയില്‍നടന്ന 2021-22 സീസണിലും. എന്നാല്‍, 2024-25 സീസണ്‍ ഫൈനലിസ്റ്റുകളാണ് കേരളം. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ് സ്വന്തമാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.

02

സര്‍വീസസും കേരളവും തമ്മില്‍ സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2012-13 സീസണിലായിരുന്നു ഇരു ടീമും തമ്മില്‍ ഇതിനു മുമ്പ് ഫൈനല്‍ അരങ്ങേറിയത്. അന്ന് കൊച്ചിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍, പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സര്‍വീസസ് 4-3ന്‍റെ ജയം സ്വന്തമാക്കി.

01

2025-26 സീസണ്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തെ കീഴടക്കിയ ഏക ടീമാണ് സര്‍വീസസ്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 1-0ന് ആയിരുന്നു കേരളത്തിന്‍റെ തോല്‍വി. ഈ സന്തോഷ് ട്രോഫിയില്‍ കേരളത്തിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന ഏക ടീമും സര്‍വീസസാണ്.

Tags : Santosh Trophy Football Kerala Services Final

Recent News

Up