x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീസൺ വനിതാ പ്രീമിയര്‍ ലീഗ് ട്വന്‍റി-20 ഇന്നു മുതല്‍


Published: January 8, 2026 11:09 PM IST | Updated: January 8, 2026 11:23 PM IST

നവി മുംബൈ: നാലാമത് വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്‍റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന മത്സരമാണ് ഇന്നത്തേത്. മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുമാണ്.

ഹര്‍മന്‍ Vs സ്മൃതി

2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ മൈതാനത്ത് ഇന്ത്യയുടെ ഹര്‍മന്‍പ്രീതും സ്മൃതിയും ഇറങ്ങുന്ന ആദ്യ മത്സരമാണിന്നത്തേത്. ഇരുവരും എതിര്‍ വശത്താണെന്നതാണ് ശ്രദ്ധേയം. വനിതാ പ്രീമിയര്‍ ലീഗ് ട്രോഫിയില്‍ ചുംബിച്ച രണ്ട് ക്യാപ്റ്റന്മാരും ഇവര്‍തന്നെ. ഹര്‍മന്‍പ്രീത് കൗറിന്‍റെ മുംബൈ ഇന്ത്യന്‍സ് രണ്ടുതവണ (2023, 2025) ഡബ്ല്യുപിഎല്‍ ചാമ്പ്യന്മാരായപ്പോള്‍ സ്മൃതിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (2024) ഒരു പ്രാവശ്യം കപ്പുയര്‍ത്തി. ഡബ്യുപിഎല്ലില്‍ ഇതുവരെ മുംബൈയും ബംഗളൂരുവും ഏഴ് തവണ നേര്‍ക്കുനേര്‍ ഇറങ്ങി. ഇതില്‍ നാല് ജയം മുംബൈ സ്വന്തമാക്കി, ബംഗളൂരു മൂന്നും.

ഡല്‍ഹി, യുപി, ഗുജറാത്ത്

അഞ്ച് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഡബ്ല്യുപിഎല്ലില്‍ ഇതുവരെ കിരീടമില്ലാത്ത മൂന്നു ടീമുകളാണുള്ളത്. ഈ സീസണില്‍ കന്നിക്കിരീടം എന്ന പ്രതീക്ഷയിലാണ് ജെമീമ റോഡ്രിഗസ് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മെഗ് ലാന്നിംഗിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന യുപി വാരിയേഴ്‌സ്, ആഷ്‌ലി ഗാര്‍ഡ്‌നറിന്‍റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയ്ന്‍റ്‌സ് ടീമുകള്‍. കഴിഞ്ഞ മൂന്നു തവണയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, മൂന്നു തവണയും കപ്പിനും ചുണ്ടിനും ഇടയില്‍ കണ്ണീരണിഞ്ഞു.

രണ്ട് വേദി

2025 സീസണ്‍ അപേക്ഷിച്ചുനോക്കിയാല്‍ ഇത്തവണ രണ്ട് വേദി മാത്രമാണുള്ളത്. 2025ല്‍ ബംഗളൂരു, ലക്‌നോ, മുംബൈ, വഡോദര എന്നിങ്ങനെ നാല് വേദികളിലായിരുന്നു ഡബ്ല്യുപിഎല്‍ അരങ്ങേറിയത്. ഇത്തവണ നവി മുംബൈ, വഡോദര എന്നിവിടങ്ങില്‍ മാത്രമേ മത്സരങ്ങള്‍ ഉള്ളൂ. ഫൈനല്‍ അടക്കം 22 മത്സരങ്ങളാണ് 2026 സീസണില്‍ അരങ്ങേറുക. ഇതില്‍ ഉദ്ഘാടനം ഉള്‍പ്പെടെ ആദ്യ 11 മത്സരങ്ങള്‍ക്കു നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം വേദിയാകും. ഫൈനല്‍ അടക്കം ബാക്കിയുള്ള 11 മത്സരങ്ങള്‍ വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഫൈനലിലേക്കുള്ള വഴി

ലീഗ് റൗണ്ടില്‍ ഓരോ ടീമിനും എട്ട് മത്സരങ്ങള്‍ വീതമുണ്ട്. അതായത് പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ലീഗ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീം നേരിട്ട് ഫൈനലില്‍.

രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്റര്‍ അരങ്ങേറും. അതില്‍ ജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍.

ആശ, സജന, മിന്നു

മലയാളി താരങ്ങളായ ആശ ശോഭന, എസ്. സജന, മിന്നു മണി എന്നിവര്‍ ഇത്തവണയും ഡബ്ല്യുപിഎല്ലില്‍ ഉണ്ട്. 2026 ലേലത്തിലെ വിലയേറിയ മലയാളിതാരമായത് ആശ ശോഭനയാണ്. 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സ് ആശയെ സ്വന്തമാക്കി. എസ്. സജനയെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും 40 ലക്ഷം രൂപയ്ക്ക് മിന്നു മണിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സും നിലനിര്‍ത്തി.

Tags : Women's Premier League Twenty20 WPL navi mumbai dy pattil stadium

Recent News

Up