x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂപ്പർ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ


Published: February 20, 2026 12:12 AM IST | Updated: February 20, 2026 07:43 PM IST

ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി. ഗ്രൂപ്പിലെ നാലു മത്സരങ്ങളിലും ജയിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.

നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ, ലോകകപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എല്ലാ മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, മൂന്നു തവണ ടോസ് നഷ്ടപ്പെട്ടശേഷവും ഒരു തവണ ടോസ് നേടിയും. ടോസ് നേടിയശേഷം ആദ്യം ബാറ്റ് ചെയ്ത് നെതര്‍ലന്‍ഡ്‌സിന് എതിരേ നേടിയ 17 റണ്‍സ് ജയമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്‍ജിന്‍.

പാക്കിസ്ഥാനെ 61 റണ്‍സിനും നമീബിയയെ 93 റണ്‍സിനും യുഎസ്എയെ 29 റണ്‍സിനുമായിരുന്നു ഇന്ത്യ കീഴടക്കിയത്. ഒരു തവണ മാത്രമാണ് ഇന്ത്യക്ക് 200 കടക്കാന്‍ സാധിച്ചതെന്നതും ശ്രദ്ധേയം. നമീബിയയ്ക്ക് എതിരായ 209/9. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്‍റെ ചുരുക്കെഴുത്ത് ഇതാണെങ്കിലും ലോകകപ്പില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് ഫേവറിറ്റുകള്‍.

◄ ടോട്ടല്‍ ടീം ഗെയിം

മിന്നിത്തിളങ്ങുന്ന വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടോട്ടല്‍ ടീം ഗെയിമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയത്. അതായത് അവശ്യഘട്ടങ്ങളില്‍ ആരെങ്കിലും തിളങ്ങും. ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് എതിരേ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 84 നോട്ടൗട്ട്), നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52 റണ്‍സും 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും), പാക്കിസ്ഥാനെതിരേ ഇഷാന്‍ കിഷന്‍ (40 പന്തില്‍ 77), നെതര്‍ലന്‍ഡ്‌സിന് എതിരേ ശിവം ദുബെ (31 പന്തില്‍ 66 റണ്‍സും 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും) എന്നിങ്ങനെ ഓരോരുത്തല്‍ മുന്നില്‍നിന്നു ടീമിനെ നയിച്ചു.

◄ മാറ്റം വരേണ്ടതുണ്ട്

ഗ്രൂപ്പില്‍ നാലു മത്സരവും ജയിച്ചെങ്കിലും താരതമ്യേന ദുര്‍ബലരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതിരാളികള്‍ക്കു മുന്നിലെ ഇന്ത്യയുടെ പ്രകടനം അത്ര ആധികാരികമല്ല. ഓപ്പണിംഗ് അടക്കം ഇപ്പോഴും കരുത്താര്‍ജിക്കാനുണ്ട്. അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരേ മാത്രം കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നു മത്സരത്തിലും പൂജ്യത്തിനു പുറത്തായി. ഇന്ത്യ ആഗ്രഹിച്ച സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ അഭിഷേകിനു ഗ്രൂപ്പ് ഘട്ടത്തില്‍ സാധിച്ചിട്ടില്ല.

ലോകകപ്പ് കിരീടം നിലനിര്‍ത്തണമെങ്കില്‍ സൂപ്പര്‍ എട്ട് മുതലുള്ള നിര്‍ണായക മത്സരങ്ങളില്‍ ഓപ്പണിംഗ് അടക്കം മെച്ചപ്പെടേണ്ടതുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം സൂപ്പര്‍ എട്ടില്‍ മതിയായെന്നു വരില്ല. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അട്ടിമറിക്കാരായ സിംബാബ്‌വെ ടീമുകളാണ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയുടെ എതിരാളികള്‍.

◄ സഞ്ജുവിന്‍റെ സാധ്യത

അഭിഷേകിന്‍റെ മോശം ഫോം സൂപ്പര്‍ എട്ടില്‍ സഞ്ജു സാംസന് അവസരം നല്‍കാന്‍ വഴിതെളിച്ചേക്കുമെന്നൊരു സൂചനയുണ്ട്. മോശം ഫോമിനെത്തുടര്‍ന്നാണ് സഞ്ജു പുറത്തായതും റിസര്‍വ് വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷന്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തിയതും. ഐസിസി ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് ശര്‍മ. കളിച്ച മൂന്നു കളിയിലായി നേരിട്ടത് എട്ട് പന്ത്. മൂന്നിലും പൂജ്യം. അതേസമയം, സഞ്ജു നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ മാത്രമാണ് കളിച്ചത്. അന്ന് എട്ട് പന്തില്‍ മൂന്നു സിക്‌സ് അടക്കം 22 റണ്‍സ് നേടി.

◄ ഓള്‍റൗണ്ട് മധ്യനിര

മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോഴെല്ലാം മധ്യനിരക്കാര്‍ നിവര്‍ന്നുനിന്നെന്നതാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ കരുത്ത്. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമായിരുന്നു ഈ ഘട്ടത്തില്‍ ഇന്ത്യക്കു കരുത്തായത്. ഡച്ചിന് എതിരേ ശിവം ദുബെ 31 പന്തില്‍ 66 എടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 30 നേടി. നമീബിയയ്ക്ക് എതിരേ ഹാര്‍ദിക്ക് 28 പന്തില്‍ 52ഉം ദുബെ 16 പന്തില്‍ 23ഉം സ്വന്തമാക്കി. ഇരുവരും വിക്കറ്റ് വീഴ്ത്തുന്നതിലൂടെ ബൗളിംഗ് യൂണിറ്റിനും പിന്തുണ നല്‍കുന്നുണ്ട്. ഹാര്‍ദിക് അഞ്ചും ദുബെ മൂന്നും വിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ വീഴ്ത്തി.

◄ ബാറ്റിംഗില്‍ ഇഷാന്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാന്‍ കിഷനാണ്. നാല് മത്സരങ്ങളില്‍നിന്ന് 176 റണ്‍സ്. 202.29 ആണ് ഇഷാന്‍റെ സ്‌ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്‌കോര്‍ 77. ഈ ലോകകപ്പില്‍ 150ല്‍ അധികം റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ 200നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഏകതാരമാണ് ഇഷാന്‍.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിച്ചതില്‍ രണ്ടാമന്‍. നാല് ഇന്നിംഗ്‌സില്‍നിന്ന് 162 റണ്‍സ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 136.12 ആണ് സ്‌ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്‌കോര്‍ 84 നോട്ടൗട്ട്.

ശിവം ദുബെ (116), തിലക് വര്‍മ (106), ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

◄ ബൗളിംഗില്‍ ചക്രവര്‍ത്തി

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. നാല് ഇന്നിംഗ്‌സില്‍നിന്ന് ഒമ്പത് വിക്കറ്റ് വരുണ്‍ സ്വന്തമാക്കി. നമീബിയയ്ക്ക് എതിരായ 3/7 ആണ് മികച്ച ബൗളിംഗ്. 5.16 ആണ് ഇക്കോണമി.

ആറ് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇന്ത്യക്കാരില്‍ രണ്ടാമന്‍. 2/20 ആണ് അക്‌സര്‍ പട്ടേലിന്‍റെ മികച്ച ബൗളിംഗ്. ഹാര്‍ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4), മുഹമ്മദ് സിറാജ് (3), അര്‍ഷദീപ് സിംഗ് (3), ശിവം ദുബൈ (3) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Tags : ICC Mens Twenty20 World Cup cricket South Africa India

Recent News

Up